ഗൂഗിളിലെ വമ്പന്‍ ജോലി രാജിവച്ച് കര്‍ഷകനായി; നാഗയുടെ കഥ വ്യത്യസ്തം

എഞ്ചിനീയറിംഗ് മേഖലയില്‍ പെടുന്നവരുടെ സ്വപ്നമായ ഗൂഗിളിലെ ജോലി ഒരു സുപ്രഭാതത്തില്‍ ഈ യുവാവ് രാജി വച്ചു. ഗൂഗിള്‍ അലേര്‍ട്ട് സംവിധാനം ഡെവലപ് ചെയ്ത നാഗയാണ് ഇങ്ങനെ ചെയ്ത് എല്ലാവരെയും ഞെട്ടിച്ചത്. അടുത്തകൂട്ടുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമെല്ലാം കുത്തുവാക്കും ഒറ്റപ്പെടുത്താലും, എന്നാല്‍ നാഗ എന്ന ഈ യുവാവ് അതുകൊണ്ടൊന്നും തളര്‍ന്നില്ല.

ഗൂഗിളിലെ ലക്ഷങ്ങള്‍ മാസവരുമാനം ലഭിക്കുന്ന ജോലി വലിച്ചറിഞ്ഞു നാഗ പോയത് ഒരു കര്‍ഷകനാകാനാണ്. ആന്ധ്ര പ്രദേശിലെ ഗംപലഗുദെം ഗ്രാമത്തില്‍ നിന്നുള്ള നാഗ കതാരു എന്ന ഈ യുവാവ് എന്നും ആഗ്രഹിച്ചിരുന്നത് വ്യത്യസ്തതയായിരുന്നു. ആന്ധ്ര ഗ്രാമത്തിലെ സാധാരണക്കാരനായ യുവാവ് കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയ ശേഷം ഐഐടിയില്‍ പഠിച്ച ബിരുദം നേടി. 2000ത്തില്‍ ജോലിയും കിട്ടി.

എന്നാല്‍ അധികനാള്‍ ഗൂഗിളില്‍ തുടരാന്‍ നാഗക്ക് താല്പര്യം ഇല്ലായിരുന്നു . 2008ല്‍ ആണ് നാഗ രാജി വയ്ക്കുന്നത്. ഗൂഗിള്‍ അലേര്‍ട്ട് നിര്‍മ്മിച്ച് കമ്പനിയില്‍ സ്റ്റാര്‍ ആയി നില്‍ക്കുന്ന സമയത്താണ് നാഗയുടെ ഈ തീരുമാനം.

രാജിവച്ച ശേഷം കക്ഷി എന്ത് ചെയ്‌തെന്നോ? നേരെ അങ്ങ് കാലിഫോര്‍ണിയയിലേക്ക് വിട്ടു. തന്റെ സമ്പാദ്യം എല്ലാം കൂട്ടിച്ചേര്‍ത്ത് 320 ഏക്കര്‍ വരുന്ന ഒരു ഫാം വാങ്ങി. അഞ്ചു വര്‍ഷത്തിന് ശേഷം നല്ല ലാഭത്തോടെ മറിച്ചു വില്‍ക്കാനായിരുന്നു കക്ഷിയുടെ പദ്ധതി. എന്നാല്‍ ഫാം കയ്യില്‍ കിട്ടിയതോടെ നാഗയ്ക്ക് തന്റെ നാടും കൃഷിയും എല്ലാം ഓര്‍മ വന്നു.

പിന്നെ ഫാം വില്‍ക്കാനുള്ള പദ്ധതി ഉപേക്ഷിച്ചു. തന്റെ പൂര്‍വികരെ പോലെ തന്നെ കൃഷിയില്‍ ഒരു കൈ നോക്കാനായിരുന്നു കക്ഷിക്ക് താല്‍പര്യം. അവിടെ ബദാം കൃഷി ചെയ്യാന്‍ തുടങ്ങി. 2008ല്‍ തന്നെ നാഗ ബദാം കൃഷി ആരംഭിച്ചു. ഇപ്പോള്‍ അമേരിക്കന്‍ വിപണിയുടെ ബദാമിന്റെ നല്ലൊരു ഭാഗം വിതരണം ചെയ്യപ്പെടുന്നത് നാഗയുടെ ഫാമില്‍ നിന്നുമാണ്.

പ്രതിമാസം 17 കോടി രൂപയുടെ സമ്പാദ്യമാണ് നാഗ തന്റെ ബദാം കൃഷിയിലൂടെ നേടുന്നത്. മറ്റു കൃഷി രീതികള്‍ പോലെ ഒരുപാട് ശ്രദ്ധയും പരിചരണവും വേണ്ട ബദാം കൃഷിക്ക് എന്നതും നാഗയ്ക്ക് അനുകൂലമായ സാഹചര്യമൊരുക്കി.

Latest Stories

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ രജിസ്റ്റര്‍ ചെയ്തത് 50 കേസുകള്‍; നാല് കേസുകളുടെ അന്വേഷണം പൂര്‍ത്തിയായതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവം; അസ്വാഭാവികതയില്ലെന്ന് വ്യക്തമാക്കി പൊലീസ്

അതിഥി തൊഴിലാളിയുടെ മകളുടെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം; മാതാപിതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

അമിത്ഷാ മാപ്പ് പറയണം, മോദിക്ക് അദാനിയാണ് എല്ലാം; ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിലപാട് അംബേദ്കര്‍ വിരുദ്ധമെന്ന് രാഹുല്‍ ഗാന്ധി

ചാമ്പ്യന്‍സ് ട്രോഫി 2025: ഇലക്കും മുള്ളിനും കേടില്ലാതെ അടിപിടി അവസാനിച്ചു, ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനമെത്തി

റോഡ് കൈയേറി സിപിഎം പാര്‍ക്ക്; കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി

'നിങ്ങള്‍ ഈ കരാട്ടയും കുങ് ഫുവും പഠിച്ചത് എംപിമാരേ തല്ലാനോ?'; പാര്‍ലമെന്റിലെ പരിക്ക് ആരോപണങ്ങള്‍, രാഹുല്‍ ഗാന്ധി എംപിമാരെ തള്ളിയിട്ടെന്ന് ബിജെപി; ബിജെപിക്കാര്‍ വന്നത് വടിയുമായെന്ന് കോണ്‍ഗ്രസ്‌

ഒരു കാലത്ത് ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം വെറുത്ത താരം, ആളെ തികയ്ക്കാനെന്ന പോലെ ടീമില്‍ കയറിപ്പറ്റിയ ബോളര്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കും

2024 തൂക്കിയ മലയാളം പടങ്ങൾ!