3,800 കോടി രൂപയുടെ ടാറ്റ സാമ്രാജ്യത്തിന്റെ താക്കോൽ ഇനി ആർക്ക്?

ശതകോടീശ്വരന്മാരുടെ ഒരൊറ്റ ലിസ്റ്റിൽ പോലും ഇതുവരെ പ്രത്യക്ഷപ്പെടാതിരുന്ന ലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യവസായികളിൽ ഒരാൾ. 6 ഭൂഖണ്ഡങ്ങളിലായി 100-ലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന 30-ലധികം കമ്പനികളെ നിയന്ത്രിച്ചിരുന്ന, ലളിതമായ ജീവിതം നയിച്ച് പോന്ന ഇന്ത്യയിലെ വ്യവസായ ഭീമൻ. അതായിരുന്നു രത്തൻ ടാറ്റ.

രത്തൻ ടാറ്റയുടെ മരണത്തോടെ അദ്ദേഹത്തിന്റെ പിൻഗാമിയെക്കുറിച്ചുള്ള ചർച്ചകളാണ് ഉയർന്നു വരുന്നത്. അവിവാഹിതനായ രത്തൻ ടാറ്റയുടെ 3,800 കോടി രൂപയുടെ ബിസിനസ് സാമ്രാജ്യം കൈകാര്യം ചെയ്യാനായി അദ്ദേഹത്തിൻ്റെ സ്ഥാനം ആരാണ് ഏറ്റെടുക്കുക എന്നതാണ് ഉയരുന്ന ചോദ്യം…

തൻ്റെ അർദ്ധസഹോദരനായ നോയൽ ടാറ്റയുമായി ടാറ്റ ശക്തമായ ബന്ധം പുലർത്തിയിരുന്നു എന്നതിനാൽ നോയൽ ടാറ്റയുടെ മക്കളുടെ പേരാണ് റിപ്പോർട്ടുകളിൽ വരുന്നത്. രത്തൻ ടാറ്റയുടെ പിതാവായ നേവൽ ടാറ്റയുടെ രണ്ടാം വിവാഹത്തിലുണ്ടായ മകനാണ് നോയൽ ടാറ്റ. രത്തൻ ടാറ്റയ്ക്ക് കുട്ടികളില്ലാത്തതിനാൽ, ടാറ്റ സാമ്രാജ്യത്തിൻ്റെ അവകാശികളാകാനുള്ള നിർണായക സ്ഥാനത്താണ് നോയൽ ടാറ്റയുടെ മക്കളായ മായ, നെവിൽ, ലീ ടാറ്റ എന്നിവർ.

മൂത്ത മകളായ ലീ ടാറ്റ സ്പെയിനിലെ മാഡ്രിഡിലുള്ള ഐഇ ബിസിനസ് സ്കൂളിൽ നിന്ന് മാർക്കറ്റിംഗിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. 2006-ൽ ടാറ്റ ഗ്രൂപ്പിൽ താജ് ഹോട്ടൽസ് റിസോർട്ട്സ് & പാലസുകളിൽ അസിസ്റ്റൻ്റ് സെയിൽസ് മാനേജരായി ജോലിയിൽ പ്രവേശിച്ച ലീ ഇപ്പോൾ ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡിൽ (IHCL) വൈസ് പ്രസിഡൻ്റായി സേവനമനുഷ്ഠിച്ചു വരികയാണ്.

നോയൽ ടാറ്റയുടെ മകൾ മായ ടാറ്റ രത്തൻ ടാറ്റയുടെ വിശാലമായ സാമ്രാജ്യത്തിൻ്റെ അവകാശിയാകുമെന്നാണ് പല റിപ്പോർട്ടുകളിലും വരുന്നത്. ഇവർ തന്നെയാണ് ടാറ്റയുടെ പിന്മുറക്കാരി എന്ന് ഏതാണ്ട് ഉറപ്പിച്ചുകഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. ടാറ്റ ഗ്രൂപ്പിനുള്ളിൽ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു കൊണ്ടിരിക്കുന്ന ഒരാളാണ് 34 കാരിയായ മായ ടാറ്റ. ബയേസ് ബിസിനസ് സ്‌കൂളിൽ നിന്നും വാർവിക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്നും വിദ്യാഭ്യാസം നേടിയ മായ ടാറ്റ ഓപ്പർച്യുണിറ്റീസ് ഫണ്ടിലും ടാറ്റ ഡിജിറ്റലിലും സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

ഫാമിലി ബിസിനസിൽ സജീവമായി ഏർപ്പെട്ടിരിക്കുകയാണ് മായ ടാറ്റയുടെ സഹോദരനായ 32 കാരനായ നെവിൽ ടാറ്റ. ട്രെൻ്റ് ലിമിറ്റഡിന് കീഴിലുള്ള പ്രശസ്ത ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സ്റ്റാർ ബസാറിനെ നെവിലാണ് നയിക്കുന്നത്. മാത്രമല്ല, നെവിലിന്റെ നേതൃത്വത്തിൽ, സുഡിയോ ഇന്ത്യയുടെ വിവിധ കോണുകളിൽ അതിവേഗത്തിൽ ശ്രദ്ധ നേടുകയും പ്രവർത്തനങ്ങൾ വിപുലീകരിക്കുകയും ചെയ്തു. ഇത് ഇന്ത്യയിലെ ഫാഷൻ ലോകത്തെ മറ്റൊരു തലത്തിലേക്ക് ആണ് എത്തിച്ചത്. ടൊയോട്ട കിർലോസ്‌കർ ഗ്രൂപ്പിൻ്റെ അവകാശിയായ മാനസി കിർലോസ്‌കറിനെയാണ് അദ്ദേഹം വിവാഹം കഴിച്ചത്.

ഇവർ മൂന്ന് പേരുമാണ് രത്തൻ ടാറ്റയുടെ പിൻഗാമിയായി വരാൻ സാധ്യതയുള്ളവരിൽ വരുന്നത്. ലീ, മായ, നെവിൽ എന്നിവർ ഓപ്പറേറ്റിംഗ് കമ്പനികളിൽ ബോർഡ് സ്ഥാനങ്ങളിൽ ചേരാൻ സാധ്യതയുണ്ട്. മൂന്ന് പേരും വിവിധ ടാറ്റ ഓപ്പറേറ്റിംഗ് കമ്പനികളിൽ മാനേജർ പദവികൾ വഹിച്ചു വരുന്നവരാണ്. ഈ വർഷം ആദ്യം, ടാറ്റ ഗ്രൂപ്പ് നോയൽ ടാറ്റയുടെ മൂന്ന് മക്കളെ അതിൻ്റെ അഞ്ച് ജീവകാരുണ്യ സ്ഥാപനങ്ങളുടെ ബോർഡിലേക്ക് നിയമിച്ചിരുന്നു. ഈ അഞ്ച് ട്രസ്റ്റുകൾക്ക് സാൾട്ട്-ടു-സോഫ്റ്റ്‌വെയർ കൂട്ടായ്മയുടെ ഹോൾഡിംഗ് കമ്പനിയായ ടാറ്റ സൺസിൽ ഓഹരിയുണ്ട്.

ഗുജറാത്തിലെ പുരാതന നഗരങ്ങളിലൊന്നായ നവ്‌സാരിയിൽ ജനിച്ച ജംഷഡ്ജി ടാറ്റയാണ് ടാറ്റ ഗ്രൂപ്പിന്റെ സ്ഥാപകൻ. പേർഷ്യയിൽ നിന്നും ഇന്ത്യയിലേക്കു വന്ന പാർസികളുടെ വംശപരമ്പരയാ‍ണ് ടാറ്റ കുടുംബം. ഈ താവഴിയിലെ ഒരു പുരോഹിതകുടുംബം പതിനാറാം നൂറ്റാണ്ടിലാണ് ടാറ്റ എന്ന പേരു സ്വീകരിക്കുന്നത്. ഇളയ മകനായ രത്തൻജി ടാറ്റയിലൂടെയും രത്തൻജി ടാറ്റ ദത്തെടുത്ത നേവൽ ടാറ്റയിലൂടെയും കൈമാറിയെത്തിയ ടാറ്റ സാമ്രാജ്യം ഒടുവിൽ രത്തൻ ടാറ്റയിലെത്തുകയായിരുന്നു.

Latest Stories

ഐസിസി ചെയ്ത രണ്ട് വലിയ തെറ്റുകളാണ് അത്, പക്ഷെ ധോണിയും ക്ലൂസ്നറും എന്നിട്ട് പോലും....; രൂക്ഷ വിമർശനവുമായി മോയിൻ അലി

പണിമുടക്കില്‍ നിന്നും പിന്നോട്ടില്ലെന്ന് ജീവനക്കാര്‍; ശനിയാഴ്ച്ച മുതല്‍ നാലു ദിവസം രാജ്യത്തെ ബാങ്കുകള്‍ അടഞ്ഞു കിടക്കും; ഇടപാടുകാര്‍ ശ്രദ്ധിക്കുക!

ബിജെപിക്കാര്‍ വെറും ഉണ്ണാക്കന്‍മാര്‍; പിണറായിയും ബിജെപി കേന്ദ്ര നേതൃത്വവും തമ്മില്‍ അന്തര്‍ധാര; കേരളത്തില്‍ ബിജെപിക്ക് എന്‍ട്രി ഉണ്ടാക്കാന്‍ വിജയന്‍ സഹായിക്കുന്നുവെന്ന് സന്ദീപ് വാര്യര്‍

കൊല്ലത്ത് വിദ്യാര്‍ത്ഥിയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തി; പ്രതിയുടേതെന്ന് സംശയിക്കുന്ന മൃതദേഹം റെയില്‍വേ ട്രാക്കില്‍

അരൂരില്‍ വിദ്യാര്‍ത്ഥി വീട്ടില്‍ നട്ടുവളര്‍ത്തിയത് കഞ്ചാവ് ചെടി; ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്ത് പൊലീസ്

മോദിയും ട്രംപും ജനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നവര്‍; യുഎസ് ഇന്റലിജന്‍സ് ഡയറക്ടര്‍ക്ക് ഗംഗാജലം സമ്മാനിച്ച് മോദി

രാഷ്ട്രീയമുള്ള വ്യക്തിത്വങ്ങള്‍ തമ്മില്‍ കണ്ടാല്‍ രാഷ്ട്രീയം ഉരുകി പോകില്ല; കേന്ദ്ര ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി

ഫിലിം ചേംബര്‍ പ്രഖ്യാപിച്ച സൂചന പണിമുടക്ക് ഉപേക്ഷിച്ചു; തീരുമാനം മന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ

കേരള പുരസ്‌ക്കാരങ്ങള്‍; കേരള ജ്യോതി പ്രൊഫ എംകെ സാനുവിന്

കരണ്‍ ഥാപറിന്റെ മുന്നിലെ 3 മിനിട്ടും ലെക്‌സ് ഫ്രിഡ്മാന് മുന്നിലെ 3 മണിക്കൂറും