സൂക്ഷിക്കണം, ബിറ്റ്കോയിന്‍ പണി തന്നേക്കാം;15 ശതതമാനം മൂല്യമിടിഞ്ഞു

ബിറ്റ്‌കോയിന്റെ മൂല്യം 15 ശതമാനം ഇടിഞ്ഞു. വെല്‌ളിയാഴ്ചയില്‍ നടന്ന വ്യാപാരത്തിലാണ് മൂല്യമിടിഞ്ഞത്. ഹോങ്കോങ് സമയം ഉച്ചയ്ക്ക് 12.7 ന് 14,079.05 ഡോളര്‍ നിലയിലായരുന്നു ഇടപാട് നടന്നത്. ഒരുഘട്ടത്തില്‍ 13,048 നിലവാരത്തിലേക്ക് താണത് പിന്നീട് കഷ്ടപ്പെട്ട് ഈ നിലവാരത്തിലേക്ക് എത്തുകയായിരുന്നു. ഈ വര്‍ഷം ബിറ്റ്‌കോയിന്‍ മൂല്യം 1300 ശതമാനത്തിലേറെ ഉയര്‍ന്ന് 19,511 ഡോളര്‍ എന്ന നിലവാരത്തിലെത്തിയിരുന്നു.

ഇതാണ് ഇടിഞ്ഞ് 14079 ല്‍ എത്തിയത്. ക്രിപ്‌റ്റോ കറന്‍സികല്‍ടിയില്‍ തന്നെ എതിരാളികള്‍ ഉണ്ടായേക്കാം എന്ന ആശങ്കയാകാം ഇടിവിന് പിന്നില്‍ എന്നാണ് വലിയിരുത്തല്‍. അനിയന്ത്രിതമാം വിധം ക്രിപ്‌റ്റോ വില ഉയര്‍ന്നതോടെ ജാഗ്രത പാലിക്കണമെന്ന് ആര്‍ ബി ഐ അടക്കമുള്ള കേന്ദ്ര ബാങ്കുകള്‍ പൗരന്‍മാര്‍ക്ക്് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ജനുവരിയില്‍ 1000 ഡോളര്‍ ആയിരുന്നു ഇതിന്റെ മൂല്യം. ചിക്കാഗോ ആസ്ഥാനമായ ഒരു കറന്‍സി ഫ്യൂചുഴ്‌സ് എക്സ്ചേഞ്ചില്‍ ബിറ്റ്‌കോയിന്റെ അവധി വ്യാപാരം ആരംഭിക്കാന്‍ പോകുന്നു എന്ന വാര്‍ത്തയാണ് പിന്നീട് പൊടുന്നനെ വില കുതിച്ചുയരാന്‍ കാരണമായത്.

ഏതാനും വര്‍ഷങ്ങളായി ഇന്റര്‍നെറ്റില്‍ മാത്രമായി നില നിന്നിരുന്ന ഈ ക്രിപ്‌റ്റോ കറന്‍സിയുടെ വിശ്വാസ്യത വലിയ പ്രശ്‌നമായിരുന്നു. ലോകത്തെ വളരെ കുറച്ചു രാജ്യങ്ങള്‍ മാത്രമാണ് ഇതിന്റെ ട്രേഡിങ്ങിനു അംഗീകാരം നല്‍കിയിട്ടുള്ളൂ. അമേരിക്കയില്‍ അവധി വ്യാപാരം തുടങ്ങുന്നത് വന്‍ നേട്ടമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

ഇന്ത്യയില്‍ ബിറ്റ്‌കോയിന് ഇനിയും അംഗീകാരം നല്‍കിയിട്ടില്ല. എന്നാല്‍ വ്യാപാരം നടക്കുന്നുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. അതുകൊണ്ട് ബിറ്റ്‌കോയിന്റെ ഇടപാടുകാര്‍ക്ക് റിസര്‍വ് ബാങ്ക് ശക്തമായ മുന്നറിയിപ്പ് നല്കിയിട്ടുമുണ്ട്. ഇതിന്റെ റിസ്‌കിന്റെ ഉത്തരവാദിത്വം പൂര്‍ണ്ണമായും ഇടപാടുകാര്‍ക്ക് മാത്രമായിരിക്കുമെന്ന് ആര്‍ . ബി ഐ മുന്നറിയിപ്പ് നല്‍കുന്നു.

Latest Stories

MI VS SRH: പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ഹാര്‍ദിക് പാണ്ഡ്യ, കറുത്ത ആം ബാന്‍ഡ് ധരിച്ച് കളിക്കാരും കമന്റേറ്റര്‍മാരും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു

തമിഴ്നാട്ടില്‍ ദളിതര്‍ക്ക് ക്ഷേത്ര പ്രവേശനം നിഷേധിച്ചതായി പരാതി; സംഭവം ഹിന്ദു റിലീജ്യസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേത്രത്തില്‍

പുതിയ എകെജി സെന്റര്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി; പഴയ ഓഫീസ് എകെജി പഠന ഗവേഷണ കേന്ദ്രമായി പ്രവര്‍ത്തിക്കും

പഹല്‍ഗാമിലേത് സുരക്ഷ വീഴ്ച?; ഒരാഴ്ച മുമ്പേ ഇന്റലിജന്‍സ് വിഭാഗം നല്‍കിയ മുന്നറിയിപ്പ് അവഗണിച്ചു?; പ്രദേശവാസികളല്ലാത്തവരെ ആക്രമിക്കാന്‍ ഒരു തീവ്രവാദ സംഘം പദ്ധതിയിടുന്നുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സി അറിയിച്ചിരുന്നു

ഒറ്റയൊരുത്തനെയും വെറുതെ വിടരുത്, എല്ലാവന്മാര്‍ക്കും കനത്ത ശിക്ഷ നല്‍കണം, വികാരഭരിതനായി പ്രതികരിച്ച് മുഹമ്മദ് സിറാജ്

പാകിസ്ഥാന്റെ പങ്ക് വ്യക്തമാകുന്ന തെളിവുകള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക്; സര്‍വ്വകക്ഷിയോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍; ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന് ആവര്‍ത്തിച്ച് പാകിസ്ഥാന്‍

കശ്മീർ പഹൽഗാമിൽ ദുഃഖിക്കുമ്പോൾ വെറുപ്പ് വിതറുന്ന തീവ്ര വലതുപക്ഷം; ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കശ്മീർ വിരുദ്ധ, മുസ്‌ലിം വിരുദ്ധ പ്രസ്താവനകളുമായി സംഘപരിവാർ മാധ്യമങ്ങളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും

ഭീകരരുടെ റൈഫിള്‍ തട്ടിപ്പറിച്ച് തന്റെ സഞ്ചാരികളെ രക്ഷിക്കാന്‍ ശ്രമിച്ച കുതിര സവാരിക്കാരന്‍; ധീരതയോടെ പൊരുതാന്‍ നോക്കിയ കശ്മീരി, വെടിയേറ്റ് മരിച്ച സെയ്ദ് ആദില്‍ ഹുസൈന്‍ ഷാ

പെപ്പര്‍ സ്‌പ്രേ കൈയ്യില്‍ കരുതി, രണ്ട് പേര്‍ ഉറങ്ങുമ്പോള്‍ മറ്റേയാള്‍ എഴുന്നേറ്റിരുന്നു.. പ്രയാഗ്‌രാജ് യാത്രയില്‍ മോശം അനുഭവങ്ങളും: ഗൗരി കൃഷ്ണന്‍

MI VS SRH: ക്ലാസന്റെയും ട്രാവിഷേകിന്റെയും വെടിക്കെട്ടില്‍ മുംബൈ വിയര്‍ത്തുപോയ ദിവസം, കൂറ്റന്‍ സ്‌കോറിന് മുന്‍പില്‍ പിടിച്ചുനില്‍ക്കാനാവാതെ ഹാര്‍ദികും ടീമും കണ്ടംവഴി ഓടി