ചൈനീസ് കമ്പനികളെ ഓട് കണ്ടം വഴി....; OnePlus, iQoo, Poco എന്നിവയുടെ ഇന്ത്യയിലെ ലൈസൻസ് റദ്ദാക്കണമെന്ന് റീട്ടെയിലേഴ്‌സ് അസോസിയേഷൻ

ചൈനീസ് സ്മാർട്ട്‌ഫോൺ ബ്രാൻഡുകളായ OnePlus, iQoo, Poco എന്നിവയുടെ ഇന്ത്യയിലെ ലൈസൻസ് റദ്ദാക്കണമെന്ന ആവശ്യവുമായി മൊബൈൽ റീട്ടെയിലർമാർ രംഗത്ത്. കേന്ദ്ര സർക്കാരിനോടാണ് രാജ്യത്തെ 1.5 ദശലക്ഷത്തിലധികം മൊബൈൽ റീട്ടെയിലർമാരെ പ്രതിനിധീകരിക്കുന്ന ഓൾ ഇന്ത്യ മൊബൈൽ റീട്ടെയിലേഴ്‌സ് അസോസിയേഷൻ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. വിവോയുടെ ഉടമസ്ഥതയിലുള്ള iQoo, (Xiaomi യുടെ ഉടമസ്ഥതയിലുള്ള Poco, ഓപ്പോയുടെ ഉടമസ്ഥതയിലുള്ള OnePlus എന്നീ ബ്രാൻഡുകൾ സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന മത്സര വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്നാണ് മൊബൈൽ റീട്ടെയിലർമാർ ആരോപിക്കുന്നത്. ഇത്തരം കമ്പനികളുടെ ലൈസൻസുകൾ റദ്ദാക്കണമെന്നാണ് വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലിൻ്റെയും ധനമന്ത്രി നിർമ്മല സീതാരാമൻ്റെയും ഇടപെടൽ മൊബൈൽ റീട്ടെയിലർമാർ ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ ചൈനീസ് ബ്രാൻഡുകൾ ഇന്ത്യൻ മൊബൈൽ ഫോൺ നിർമ്മാതാക്കളുടെ നിലനിൽപ്പിനെ പ്രതികൂലമായി ബാധിക്കുന്നതിനാലാണ് ഈ ആവശ്യം ഉയർന്നുവന്നത്. ഇന്ത്യൻ മൊബൈൽ ഫോൺ വിപണിയിൽ ചൈനീസ് ബ്രാൻഡുകൾക്ക് വലിയ സ്വാധീനമാണ്. അവർ തങ്ങളുടെ ഉൽപ്പന്നങ്ങൾ വളരെ കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നതിനാൽ, ഇന്ത്യൻ നിർമ്മിത ഫോണുകൾക്ക് മത്സരിക്കാൻ ബുദ്ധിമുട്ടാണ്. ഇത് ഇന്ത്യൻ ഫോൺ നിർമ്മാണ മേഖലയെ പ്രതികൂലമായി ബാധിക്കുകയും തൊഴിലില്ലായ്മ വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് റീട്ടെയിലർമാരുടെ വാദം.

എന്തുകൊണ്ട് ഈ ആവശ്യം?

വലിയ മത്സരമാണ് ഒന്നാമതായി പറയുന്ന കാര്യം. ചൈനീസ് ബ്രാൻഡുകൾക്ക് സർക്കാരിൽ നിന്ന് വലിയ സബ്സിഡികളും മറ്റ് സഹായങ്ങളും ലഭിക്കുന്നതിനാൽ ഇന്ത്യൻ നിർമ്മാതാക്കൾക്ക് അവരുമായി മത്സരിക്കാൻ ബുദ്ധിമുട്ടാണ്.

രണ്ടാമതായി ഡാറ്റ സുരക്ഷയാണ്: ചൈനീസ് ബ്രാൻഡുകളുടെ ഫോണുകൾ വഴി ഉപയോക്താക്കളുടെ ഡാറ്റ ചൈനയിലേക്ക് കൈമാറപ്പെടുന്നതിനുള്ള സാധ്യതയുണ്ടെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. ഇതും OnePlus, iQoo, Poco എന്നിവയുടെ ഇന്ത്യയിലെ ലൈസൻസ് റദ്ദാക്കണമെന്ന ആവശ്യത്തിന് പിന്നിലുണ്ട്.

ഇന്ത്യൻ നിർമ്മാണ മേഖലയുടെ വളർച്ചയാണ് മൂന്നാമതായി പറയുന്നത്. ഇന്ത്യൻ നിർമ്മാണ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് ചൈനീസ് ബ്രാൻഡുകളുടെ സ്വാധീനം കുറയ്ക്കേണ്ടത് അത്യാവശ്യമാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇതും ഒരു കാരണമാണ്.

സെപ്തംബർ 27ന് പാർലമെൻ്റ് അംഗമായ പ്രവീൺ ഖണ്ഡേൽവാളിന് അയച്ച കത്തിലാണ് അസോസിയേഷൻ ഈ വിഷയങ്ങൾ എടുത്തുകാണിച്ചത്. CCI റിപ്പോർട്ടുകളും തുടർച്ചയായ തുടർനടപടികളും ഉണ്ടായിരുന്നിട്ടും ചൈനീസ് സ്മാർട്ട്‌ഫോൺ ബ്രാൻഡുകളായ OnePlus, iQoo, Poco കമ്പനികൾ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണുമായി എക്‌സ്‌ക്ലൂസീവ് കരാറുകൾ നിലനിർത്തിക്കൊണ്ട് നിയന്ത്രണങ്ങൾ ലംഘിക്കുന്നത് തുടരുകയും റീട്ടെയിൽ സ്റ്റോറുകൾ വഴി ഉൽപ്പന്നങ്ങൾ വിതരണം ചെയ്യാൻ വിസമ്മതിക്കുകയും ചെയ്യുന്നു. കൂടാതെ, ഇ-കൊമേഴ്‌സിൽ നിന്ന് റീട്ടെയിൽ ചാനലുകളിലേക്കുള്ള ഉൽപ്പന്നങ്ങളുടെ അനധികൃത വഴിതിരിച്ചുവിടൽ തടസ്സപ്പെടുത്തുന്നു. ഫണ്ട് റൊട്ടേഷൻ കൂടാതെ അധിക റൊട്ടേഷണൽ ജിഎസ്ടിയിൽ നിന്ന് പ്രയോജനം നേടാനുള്ള അവസരം ഖജനാവിന് നിഷേധിക്കുന്നു എന്നും ഓൾ ഇന്ത്യ മൊബൈൽ റീട്ടെയിലേഴ്‌സ് അസോസിയേഷൻ സ്ഥാപകനും ചെയർമാനുമായ കൈലാഷ് ലഖ്യാനി പറഞ്ഞു.

പ്രാദേശിക ബിസിനസുകൾ സംരക്ഷിക്കുകയും രാജ്യത്തെ ന്യായമായ വ്യാപാര രീതികൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നത് നിർണായകമാണെന്നാണ് ഓൾ ഇന്ത്യ മൊബൈൽ റീട്ടെയിലേഴ്‌സ് അസോസിയേഷൻ പറയുന്നത്. പല ചൈനീസ് കമ്പനികളും ഗ്രേ മാർക്കറ്റ് പ്രവർത്തനങ്ങളെ പിന്തുണയ്‌ക്കുന്നതിന് ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് സമാനമായ പ്രവർത്തനരീതി പിന്തുടരുന്നുണ്ടെന്നും ഭാരതത്തിലെ ന്യായമായ വ്യാപാര സമ്പ്രദായങ്ങളെ അട്ടിമറിക്കുന്നുവെന്നും ലഖ്യാനി പറയുന്നു.

വിവോയുടെ സബ് ബ്രാൻഡായ iQoo അവരുടെ ഉൽപ്പന്നങ്ങൾ പ്രധാനമായും ആമസോൺ, ഫ്ലിപ്കാർട്ട്, ഓൺലൈൻ സ്റ്റോർ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് വിൽക്കുന്നതെന്നും റീട്ടെയിലർ അസോസിയേഷൻ അയച്ച കത്തിൽ ചൂണ്ടി കാട്ടുന്നു. പരമ്പരാഗത റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലേക്ക് സ്റ്റോക്കുകൾ വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിവോയോടും ഐക്യൂവിനോടും സ്ഥിരമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും റീട്ടെയിലർ ബോഡി പറഞ്ഞു.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിൻ്റെ അന്വേഷണത്തിലാണ് വിവോ മൊബൈലുകളുടെ ഉപബ്രാൻഡായ IQOO സ്‌മാർട്ട്‌ഫോണുകൾ. കൂടാതെ, കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ കണ്ടെത്തലുകളിൽ വിവോയുടെ പേര് കുറ്റവാളിയായി ഉയർന്നുവന്നിട്ടുണ്ട്. ഈ ബ്രാൻഡുകളുടെ വരുമാനം ഖജനാവിന് കുറഞ്ഞ സംഭാവന നൽകി യെന്നും ബോഡി പറയുന്നു.

അതേസമയം ചൈനീസ് സ്‌മാർട്ട്‌ഫോൺ നിർമ്മാതാക്കളും സാംസംഗും ആമസോണും ഫ്ലിപ്കാർട്ടുമായി സഹകരിച്ച് ഈ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുടെ ഇന്ത്യൻ സൈറ്റുകളിൽ മാത്രം ആൻ്റിട്രസ്റ്റ് നിയമങ്ങൾ ലംഘിച്ച് തങ്ങളുടെ ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നുവെന്ന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അടുത്തിടെ ആരോപിച്ചിരുന്നു. ആൻ്റിട്രസ്റ്റ് റിപ്പോർട്ട് അനുസരിച്ച്, ആമസോണും ഫ്ലിപ്കാർട്ടും പ്രാദേശിക മത്സര നിയമങ്ങൾ ലംഘിച്ച് തിരഞ്ഞെടുത്ത വിൽപ്പനക്കാർക്ക് മുൻഗണന നൽകി, ഉൽപ്പന്നങ്ങൾക്ക് കുത്തനെ കിഴിവ് നൽകുന്നത് മറ്റ് കമ്പനികളെ ദോഷകരമായി ബാധിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

Latest Stories

'പാർട്ടികളിൽ അവർ നടന്നത് നഗ്നരായി, പുരുഷ ലൈംഗിത്തൊഴിലാളികളോട് ഒപ്പം കിടക്കാൻ നിർബന്ധിക്കും'; 'ഡിഡ്ഡി' യുടെ നിഗൂഢ ലോകത്ത് നടക്കുന്നത്

മലപ്പുറത്ത് അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; അതിഥി തൊഴിലാളി പൊലീസ് കസ്റ്റഡിയില്‍

"ജൂഡിന്റെ മോശമായ പ്രകടനത്തിന് കാരണം എംബാപ്പയാണ്"; സ്പാനിഷ് മാധ്യമമായ ASന്റെ വിലയിരുത്തൽ ഇങ്ങനെ

മഹാരാഷ്ട്ര സെക്രട്ടേറിയറ്റിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി ഡെപ്യൂട്ടി സ്പീക്കര്‍; ഒപ്പം ബിജെപി എംപിയും മൂന്ന് എംഎല്‍എമാരും

"റൊണാൾഡോയുടെ മോട്ടിവേറ്റർ അദ്ദേഹം തന്നെയാണ്": മുൻ മാഞ്ചസ്റ്റർ പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

'അമേരിക്ക പേപ്പട്ടി, ഇസ്രയേൽ രക്തരക്ഷസ്'; മിസൈൽ ആക്രമണം പൊതുസേവനമെന്ന് ഖമെനയി

അനില്‍ അംബാനിയുടെ അത്ഭുതകരമായ തിരിച്ചുവരവ്; ചര്‍ച്ചയായി വിജയത്തിന് പിന്നിലെ വിലമതിയ്ക്കാനാവാത്ത ബുദ്ധികേന്ദ്രം

'നീ ഏറ്റവും മികച്ചവളും കരുത്തയും, മുന്നോട്ട് പോവുക'; അമൃതയ്ക്ക് പിന്തുണയുമായി ഗോപി സുന്ദർ

"ഒന്നും കാര്യമാക്കുന്നില്ല എന്ന ബട്ടൺ ഞാൻ അമർത്തുന്നു"; എൻഡ്രിക്കിന്റെ വാക്കുകൾ ഇങ്ങനെ

ഭർതൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കരുതെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍! ഭർത്താവിന് ബലാത്സംഗം ചെയ്യാമെന്നാണോ മോദി സർക്കാർ നിലപാട്?