കീശയില്‍ കാശില്ലെങ്കിലും സാധനം വാങ്ങാം; ക്രെഡിറ്റ് ലൈനുമായി ഫോണ്‍പേ

ക്രെഡിറ്റ് ലൈന്‍ സാങ്കേതിക വിദ്യയുമായി ഫോണ്‍പേ. ബാങ്കുകളുടെ ക്രെഡിറ്റ് ലൈന്‍ സേവനം ഉപയോഗിക്കുന്നവര്‍ക്ക് ഫോണ്‍ പേയിലെ യുപിഐയുമായി ബന്ധിപ്പിച്ച് സേവനം പ്രയോജനപ്പെടുത്താന്‍ സാധിക്കും. ഇടപാടുകള്‍ കൂടുതല്‍ മികവുറ്റതാക്കാന്‍ സഹായിക്കുന്നതാണ് ഫോണ്‍ പേ ക്രെഡിറ്റ് ലൈനെന്ന് കമ്പനി അവകാശപ്പെടുന്നു.

വ്യാപാര മേഖല ലക്ഷ്യം വച്ചാണ് ഫോണ്‍പേ ക്രെഡിറ്റ് ലൈന്‍ സാങ്കേതിക വിദ്യ അവതരിപ്പിച്ചിരിക്കുന്നത്. വ്യാപാരികളില്‍ നിന്ന് എളുപ്പത്തില്‍ പര്‍ച്ചെയ്‌സുകള്‍ നടത്താനും പ്രതിമാസ ചെലവുകള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന ഹ്രസ്വകാല ക്രെഡിറ്റിന്റെ സേവനം പ്രയോജനപ്പെടുത്താനും ഈ ഫീച്ചര്‍ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നു.

എന്നാല്‍ ക്രെഡിറ്റ് ലൈന്‍ പ്രവര്‍ത്തന ക്ഷമമാക്കുന്നതിന് വ്യാപാരികള്‍ ഒരു പേയ്മെന്റ് ഓപ്ഷനായി യുപിഐ ക്രെഡിറ്റ് ലൈന്‍ ചേര്‍ക്കാന്‍ ഫോണ്‍പേ പേയ്മെന്റ് ഗേറ്റ് വേയുമായി സംയോജിപ്പിക്കേണ്ടതുണ്ട്. യുപിഐയുടെ വ്യാപ്തി വിപുലീകരിച്ച് പ്രീ-അപ്രൂവ്ഡ് ക്രെഡിറ്റ് ലൈനുകള്‍ അടുത്തിടെ റിസര്‍വ് ബാങ്ക് അനുവദിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഫോണ്‍പേ പുതിയ സാങ്കേതികവിദ്യ അവതരിപ്പിച്ചത്.

Latest Stories

'ഹെലികോപ്റ്റർ വരും എന്ന് ഞാൻ പറഞ്ഞു...ഹെലികോപ്റ്റർ വന്നു'; പോസ്റ്റുമായി പൃഥ്വിരാജ്

ഒടുക്കത്തെ ബുദ്ധി തന്നെ ബിസിസിഐയുടെ, ആവനാഴിയിൽ പണിയുന്നത് അസ്ത്രത്തെ; ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ അവനെ കളത്തിൽ ഇറക്കുന്നു

കല്യാണി പ്രിയദർശൻ വിവാഹിതയായി!!! വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർഥ്യം എന്ത്?

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പ്: മോദി VS യോഗി, എസ്പി VS കോണ്‍ഗ്രസ്; യുപിയില്‍ 'ഇന്ത്യ'യിലും 'ബാജ്പ'യിലും അടിതന്നെ!

യാക്കോബായ- ഓർത്തഡോക്സ് പള്ളിത്തർക്കം; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീലുമായി സംസ്ഥാന സർക്കാർ

റാങ്കിംഗില്‍ മാറ്റം, ജനപ്രീതിയില്‍ നാലാമത് മലയാളിയായ ആ നടി; സെപ്റ്റംബറിലെ പട്ടിക പുറത്ത്

മേയര്‍ ആര്യ രാജേന്ദ്രന്‍ കെഎസ്ആര്‍ടിസി തര്‍ക്കം; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലീസ്

പാലക്കാട്ട് കോണ്‍ഗ്രസ് അനുഭവിക്കുന്നത് മെട്രോമാനെ വര്‍ഗീയ വാദിയായി ചിത്രീകരിച്ച് വോട്ട് പിടിച്ചതിന്റെ ഹീനമായ ഫലം; രാഷ്ട്രീയത്തിന് പകരം വര്‍ഗീയത പടര്‍ത്തിയെന്ന് കെ സുരേന്ദ്രന്‍

റോമയുടെ ഇതിഹാസ താരം ഫ്രാൻസെസ്കോ ടോട്ടി 48-ാം വയസ്സിൽ ഫുട്ബോളിലേക്ക് തിരിച്ചു വരുന്നു

നമ്മുടെ ഇൻഡസ്ട്രി കുറച്ച് കൂടി പ്രൊഫഷണൽ ആകണം; പല തവണ ശമ്പളം കിട്ടാതെ ഇരുന്നിട്ടുണ്ട്: പ്രശാന്ത് അലക്സാണ്ടർ