വയസ്സുകാലത്ത് ഉണ്ടാക്കാം സ്ഥിരനിക്ഷേപങ്ങളില്‍ നിന്നും കൂടുതല്‍ വരുമാനം: ഇതാ മുതിര്‍ന്ന പൗരന്മാര്‍ക്കായി ചില ടിപ്സുകള്‍

നിക്ഷേപകാര്യങ്ങളില്‍ യുവാക്കളില്‍ നിന്ന് വ്യത്യസ്തമാണ് മുതിര്‍ന്ന പൗരന്മാരുടെ ആവശ്യങ്ങള്‍. വിപണിയിലെ തിരിച്ചടികളൊന്നും താങ്ങാനാവില്ല എന്നതുകൊണ്ടുതന്നെ റിസ്‌ക് കുറഞ്ഞ നിക്ഷേപ വഴികള്‍ക്കു പിന്നാലെ പോകുന്നതാണ് മുതിര്‍ന്ന പൗരന്മാരെ സംബന്ധിച്ച് നല്ലത്. അതുകൊണ്ടുതന്നെ സ്ഥിര നിക്ഷേപങ്ങളാണ് ഒട്ടുമിക്കയാളുകളും തെരഞ്ഞെടുക്കുന്നത്.

എപ്പോള്‍ വേണമെങ്കിലും റൊക്കം പണം കൈപ്പറ്റാം, ഉറപ്പുള്ള റിട്ടേണുകള്‍ തുടങ്ങിയ നേട്ടങ്ങളും സ്ഥിര നിക്ഷേപങ്ങളുടെ കാര്യത്തിലുണ്ട്. കൂടാതെ അത്യാവശ്യത്തിന് എന്തെങ്കിലും ലോണെടുക്കേണ്ടി വന്നാല്‍ ജാമ്യമായി കാട്ടുകയും ചെയ്യാം.

ഇപ്പോള്‍ പണപ്പെരുപ്പം ഉയരുകയും സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്ക് കൂടുകയും ചെയ്തിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാരായ നിക്ഷേപകര്‍ക്ക് ശരിയായ നിക്ഷേപ വഴി എങ്ങനെ തെരഞ്ഞെടുക്കാം എന്ന് നോക്കാം.

ദീര്‍ഘകാലത്തേക്കുള്ള സ്ഥിര നിക്ഷേപങ്ങള്‍ ഒഴിവാക്കുക

ദീര്‍ഘകാലത്തേക്കുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കു പിന്നാലെ മുതിര്‍ന്ന പൗരന്മാര്‍ പോകേണ്ട കാര്യമില്ല. സ്ഥിരനിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് ഉയരുന്നതിന്റെ ഗുണഫലം ലഭിക്കാന്‍ ഹ്രസ്വകാലത്തേക്ക് നിക്ഷേപങ്ങള്‍ സമയമെത്തുന്നത് അനുസരിച്ച് പുതുക്കാവുന്നതാണ്.

അനുയോജ്യമായ ബാങ്കുകള്‍ തെരഞ്ഞെടുക്കുക

മുതിര്‍ന്ന പൗരന്മാരുടെ സ്ഥിരനിക്ഷേപങ്ങള്‍ക്കുള്ള പലിശ ഓരോ ബാങ്കിലും വ്യത്യസ്തമായിരിക്കും. സുരക്ഷിതമെന്ന് കരുതപ്പെടുന്ന വലിയ ബാങ്കുകള്‍ കുറഞ്ഞ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നവയാണ്. എന്നാല്‍ ചെറുബാങ്കുകള്‍ ഉയര്‍ന്ന പലിശ നിരക്ക് നല്‍കും. നിക്ഷേപങ്ങളിലെ അപകടങ്ങളുടെയും നേട്ടങ്ങളുടെയും സാധ്യത പരിശോധിച്ചുകൊണ്ട് വിവിധ ബാങ്കുകളിലായി നിക്ഷേപിക്കുന്നത് മികച്ച റിട്ടേണുകള്‍ നേടാന്‍ സഹായിക്കും.

ചെറു ബാങ്കുകളില്‍ നിക്ഷേപിക്കുമ്പോള്‍ ആ ബാങ്ക് തകരുകയാണെങ്കില്‍ ആര്‍.ബി.ഐ നല്‍കുന്ന അഞ്ചുലക്ഷം വരെയുള്ള ഡപ്പോസിറ്റ് ഇന്‍ഷുറന്‍സിന്റെ പരിരക്ഷ നിങ്ങള്‍ക്കുണ്ടാവും. ചെറിയ ബാങ്കുകളില്‍ നിക്ഷേപിക്കുമ്പോള്‍ ഈ പരിധിയ്ക്കുള്ളിലുള്ള തുക നിക്ഷേപിക്കുന്നതാണ് നല്ലത്. ബാങ്കിന്റെ സ്ഥിരതയൊക്കെ വിലയിരുത്തിയശേഷം നിങ്ങള്‍ക്ക് തുക വര്‍ധിപ്പിക്കലുമാകാം.

എഫ്.ഡി ലേഡറിംഗ് തെരഞ്ഞെടുക്കുക

വലിയ തുകയുടെ ഒറ്റ നിക്ഷേപമാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ വിവിധ കാലാവധികളിലുള്ള വ്യത്യസ്ത നിക്ഷേപങ്ങളായി അതിനെ വിഭജിക്കുന്നതിനെക്കുറിച്ച് ആലോചിക്കണം. ശരാശരി റിട്ടേണ്‍ മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും. ഉയര്‍ന്ന നിരക്കിന് നിക്ഷേപം പുതുക്കുകയെന്ന ഓപ്ഷനും ഇതിലൂടെ നിങ്ങള്‍ക്ക് ലഭിക്കും. ഉദാഹരണത്തിന്, പത്തുലക്ഷം രൂപയുടെ ഒരു നിക്ഷേപമാണ് നിങ്ങള്‍ക്കുള്ളതെന്ന് കരുതുക. അതിനെ രണ്ടുലക്ഷം വീതം വരുന്ന അഞ്ച് നിക്ഷേപങ്ങളായി വിഭജിക്കുക. ശേഷം ഒരുവര്‍ഷം രണ്ടുവര്‍ഷം മൂന്നുവര്‍ഷം എന്നിങ്ങനെ വ്യത്യസ്ത കാലയളവിലാക്കി നിക്ഷേപിക്കുക. ഓരോ നിക്ഷേപത്തിന്റെയും കാലാവധി പൂര്‍ത്തിയാകുന്തോറും കൂടുതല്‍ റിട്ടേണുകള്‍ക്കായി അത് പുനര്‍നിക്ഷേപം നടത്താന്‍ കഴിയും. എഫ്.ഡി ലാഡറിംഗിന് ഒരു ബാങ്കിനെ മാത്രം ആശ്രയിക്കുന്നതിന് പകരം ഉയര്‍ന്ന ശരാശരി റിട്ടേണുകള്‍ വാഗ്ദാനം ചെയ്യുന്ന ഒന്നിലേറെ ബാങ്കുകളെ ആശ്രയിക്കാം.

കുറഞ്ഞ പലിശ നിരക്കിലുള്ള എഫ്.ഡികളില്‍ നിന്ന് മാറുക

നിങ്ങള്‍ ഇതിനകം തന്നെ കുറഞ്ഞ നിരക്കിലുള്ള സ്ഥിരനിക്ഷേപം നടത്തിയിട്ടുണ്ടെങ്കില്‍ പലിശനിരക്ക് കൂടുന്ന സമയത്ത് അത് ഒഴിവാക്കാം. കാലാവധി തീരുന്നതിനു മുമ്പ് പിന്‍വലിച്ചതിന്റെ പേരില്‍ നിങ്ങള്‍ നല്‍കേണ്ടിവരുന്ന പിഴ പലിശ നല്‍കേണ്ടിവന്നാലും ഉയര്‍ന്ന നിരക്കിന് നിക്ഷേപിക്കുമ്പോള്‍ നിങ്ങള്‍ക്കു ലഭിക്കാന്‍ സാധ്യതയുള്ള പലിശയേക്കാള്‍ കുറവായിരിക്കും. ഉദാഹരണത്തിന്, അഞ്ചുശതമാനം നിരക്കിലുള്ളതാണ് നിങ്ങളുടെ ഇപ്പോഴത്തെ സ്ഥിരനിക്ഷേപമെങ്കില്‍ നിങ്ങള്‍ കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് പിന്‍വലിച്ചാല്‍ 0.5% പിഴപ്പലിശയായി നല്‍കേണ്ടിവരും. അതായത് നിങ്ങള്‍ക്കു കിട്ടുന്ന പലിശ 4.5% ആയി കുറയും എന്നര്‍ത്ഥം. എന്നാല്‍ പുതിയ എഫ്.ഡി 6% നിരക്കിലുള്ളതാണെങ്കില്‍ പിഴയൊടുക്കേണ്ടി വന്നാലും നിങ്ങള്‍ക്ക് നഷ്ടംവരില്ല.

Latest Stories

പാകിസ്ഥാന്‍ നിബന്ധനകള്‍ മറന്നോ? അജിത് ഡോവല്‍ മോദിയുമായി കൂടിക്കാഴ്ച നടത്തുന്നു; സംയമനം പാലിച്ച് പ്രതിരോധ മന്ത്രാലയം

'വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ഇതെന്ത് സംഭവിച്ചു'; ശ്രീനഗറിലുടനീളം സ്‌ഫോടന ശബ്ദങ്ങളെന്ന് ഒമര്‍ അബ്ദുള്ള

വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഇരുകൈയും നീട്ടി സ്വീകരിക്കുന്നു; പ്രഖ്യാപനം നേരത്തെ ആകാമായിരുന്നു; അതിര്‍ത്തി ഗ്രാമങ്ങളില്‍ വന്‍ നാശനഷ്ടമുണ്ടായതായി ഒമര്‍ അബ്ദുള്ള

ജനങ്ങളും നാടും സമാധാനമാണ് ആഗ്രഹിക്കുന്നത്, തീരുമാനം വിവേകപൂര്‍ണം; ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

യുപിഎ സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപിയുടെ എക്‌സ് പോസ്റ്റ്; രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്

ഇന്ത്യന്‍ സൈന്യം പള്ളികള്‍ ആക്രമിച്ചിട്ടില്ല, തകര്‍ത്തത് ഭീകരവാദ കേന്ദ്രങ്ങള്‍ മാത്രം; പാക് വ്യാജ പ്രചരണങ്ങള്‍ തകര്‍ത്ത് ഇന്ത്യന്‍ സൈന്യം; വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതായി സ്ഥിരീകരണം

നുണപ്രചാരണങ്ങളുടെ പാക് തന്ത്രം തെളിവ് നിരത്തി പൊളിക്കുന്ന ഇന്ത്യ

ഇന്ത്യ-പാക് സംഘര്‍ഷം അവസാനിക്കുന്നു; തീരുമാനത്തിന് പിന്നില്‍ അമേരിക്കയുടെ ഇടപെടലില്ല; നടപടി ഇരു സൈന്യങ്ങളും നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന്

ഒറ്റക്കൊമ്പനെ തീർക്കാൻ ആരും ഇല്ല, 15 ആം ദിനവും റെക്കോഡ് ബുക്കിങ്ങുമായി 'തുടരും'; ഇനി തകർക്കാൻ ഏത് റെക്കോഡുണ്ട് ബാക്കി

സമാധാനം പറയുന്നവര്‍ പാകിസ്ഥാന് കയ്യയച്ചു നല്‍കുന്ന സഹായധനം; നുണപ്രചാരണങ്ങളുടെ പാക് തന്ത്രം തെളിവ് നിരത്തി പൊളിക്കുന്ന ഇന്ത്യ