കരുത്ത് തെളിയിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക്; 325 കോടി രൂപ അറ്റാദായം; സ്വര്‍ണ വായ്പകളില്‍ 10.74 ശതമാനം വര്‍ദ്ധനവ്; തന്ത്രങ്ങള്‍ മികച്ച ബിസിനസ് പ്രകടനം സാധ്യമാക്കിയെന്ന് എംഡി

നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 325 കോടി രൂപയുടെ ത്രൈമാസ അറ്റാദായം രേഖപ്പെടുത്തി സൗത്ത് ഇന്ത്യന്‍ ബാങ്ക്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 275 കോടി രൂപയായിരുന്നു അറ്റാദായം. 18.15 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. രണ്ടാം പാദത്തിലെ പ്രവര്‍ത്തന ലാഭം 19.51 ശതമാനം വര്‍ധനയോടെ 550 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇത് 460 കോടി രൂപയായിരുന്നു.

നിഷ്‌ക്രിയ ആസ്തികള്‍ കുറയ്ക്കാനും ബാങ്കിനു കഴിഞ്ഞു. മൊത്ത നിഷ്‌ക്രിയ ആസ്തി 4.96 ശതമാനത്തില്‍ നിന്ന് 56 പോയിന്റുകള്‍ കുറച്ച് 4.40 ശതമാനത്തിലും, അറ്റ നിഷ്‌ക്രിയ ആസ്തി 39 പോയിന്റുകള്‍ കുറച്ച് 1.70 ശതമാനത്തില്‍ നിന്ന് 1.31 ശതമാനത്തിലുമെത്തിച്ച് നില മെച്ചപ്പെടുത്തുകയും ചെയ്തു. അറ്റപലിശ വരുമാനം 6.22 ശതമാനം വര്‍ധനവോടെ 882 കോടി രൂപയായി ഉയര്‍ന്നു. പലിശ ഇതര വരുമാനം 26.34 ശതമാനം വളര്‍ച്ചയോടെ 356 കോടി രൂപയില്‍നിന്ന് 449 കോടി രൂപയിലെത്തി.

ആസ്തികളില്‍ നിന്നുള്ള വരുമാനം 10 പോയിന്റുകള്‍ ഉയര്‍ന്ന് 1.07 ശതമാനമായി വര്‍ധിച്ചു. എഴുതിത്തള്ളല്‍ ഉള്‍പ്പെടുത്തിയുള്ള കിട്ടാകടങ്ങളുടെ നീക്കിയിരുപ്പ് അനുപാതം 290 പോയിന്റുകള്‍ വര്‍ധിച്ച് 80.72 ശതമാനമായി. എഴുതിത്തള്ളലിനു പുറമെയുള്ള കിട്ടാകടങ്ങളുടെ നീക്കിയിരുപ്പ് അനുപാതം 447 പോയിന്റുകള്‍ വര്‍ധിച്ച് 71.24 ശതമാനവുമായി.

റീട്ടെയില്‍ നിക്ഷേപങ്ങള്‍ 93,448 കോടി രൂപയില്‍ നിന്ന് 8.78 ശതമാനം വര്‍ധിച്ച് 1,01,652 കോടി രൂപയിലെത്തി. എന്‍ ആര്‍ ഐ നിക്ഷേപം 28,785 കോടി രൂപയില്‍ നിന്ന് 5.92 ശതമാനം വര്‍ധനയോടെ 30,488 കോടി രൂപയിലെത്തി. 1,703 കോടി രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. കാസ അനുപാതത്തില്‍ 7.81 ശതമാനമാണ് വളര്‍ച്ച. സേവിങ്‌സ് അക്കൗണ്ടുകള്‍ 4.44 ശതമാനവും കറന്റ് അക്കൗണ്ടുകള്‍ 25.02 ശതമാനവും വളര്‍ന്നു.

വായ്പാ വിതരണത്തില്‍ 13.03 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചു. 9,767 കോടി രൂപയുടെ വര്‍ധനയോടെ 84,714 കോടി രൂപയുടെ വായ്പകളാണ് വിതരണം ചെയ്തത്. കോര്‍പറേറ്റ് വിഭാഗത്തില്‍ മൊത്ത വായ്പ വിതരണം 6,470 കോടി രൂപ വര്‍ധനവോടെ 33,961 കോടി രൂപയിലുമെത്തി. 23.5 ശതമാനമാണ് വളര്‍ച്ച. ഇവയില്‍ 99.6 ശതമാനവും ഉയര്‍ന്ന റേറ്റിങ്ങുള്ള കോര്‍പറേറ്റ് അക്കൗണ്ടുകളാണ്. വ്യക്തിഗത വായ്പകള്‍ 9.02 ശതമാനം വര്‍ധിച്ച് 2,107 കോടി രൂപയില്‍ നിന്നും 2,297 കോടി രൂപയിലെത്തി.

സ്വര്‍ണ വായ്പകളില്‍ 10.74 ശതമാനമാണ് വാര്‍ഷിക വര്‍ധന. ഇത് 14,998 കോടി രൂപയില്‍ നിന്നും 16,609 കോടി രൂപയായി ഉയര്‍ന്നു. ഭവന വായ്പകളില്‍ 41.94 ശതമാനം വളര്‍ച്ചയോടെ 7,072 കോടി രൂപയിലെത്തി. ഇക്കാലയളവില്‍ 2,090 കോടി രൂപയുടെ അധിക വായ്പകളാണ് അനുവദിച്ചത്. വാഹന വായ്പകളില്‍ 18.11 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 1,828 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേപാദത്തില്‍ 1,548 കോടി രൂപയായിരുന്നു ഉണ്ടായിരുന്നത്.

ബാങ്ക് നടപ്പിലാക്കിവരുന്ന തന്ത്രങ്ങള്‍ മികച്ച ബിസിനസ് പ്രകടനം സാധ്യമാക്കുന്നുണ്ടെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ പി. ആര്‍. ശേഷാദ്രി പറഞ്ഞു.

ബാങ്കിന്റെ മൂലധന പര്യാപ്തതാ അനുപാതം മുന്‍ വര്‍ഷത്തെ 16.69 ശതമാനത്തില്‍ നിന്ന് 18.04 ശതമാനമായി മെച്ചപ്പെട്ടു. ത്രൈമാസ സാമ്പത്തിക റിപ്പോര്‍ട്ടില്‍ ബാങ്കിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള എസ്‌ഐബിഒഎസ്എലിന്റെ സാമ്പത്തിക ഫലങ്ങളും ഉള്‍പ്പെടും.

Latest Stories

ടെസ്റ്റിൽ ഓസ്ട്രേലിയ ഏകദിനത്തിൽ ഇംഗ്ലണ്ട് ടെസ്റ്റിൽ സൗത്താഫ്രിക്ക, ഈ മൂന്ന് രാജ്യങ്ങൾക്കെതിരെയും അവർക്ക് ഒരേ ദിവസം കളത്തിൽ ഇറങ്ങാം ; മിച്ചൽ സ്റ്റാർക്ക് പറയുന്നത് ഈ ടീമിനെക്കുറിച്ച്

പാർട്ടി നിരോധനത്തെ തുടർന്ന് മിർവൈസ് ഉമർ ഫാറൂഖ് കശ്മീരിൽ വീട്ടുതടങ്കലിൽ

പ്രതി പറഞ്ഞത് കേട്ടു, വിചാരണയില്ലാതെ കേസ് തള്ളി; പോക്സോ കേസിൽ കോടതിയുടെ വിചിത്ര നടപടി, സംസ്ഥാനത്താദ്യം

CT 2025: അവന്മാർക്ക് ക്രിക്കറ്റ് എന്താണെന്ന് അറിയില്ല, എന്നിട്ട് തോറ്റതിന്റെ കാരണം ഇന്ത്യ ആണെന്ന് പറയുന്നു: കമ്രാൻ അക്മൽ

രോഹിത്തിന്റെ വിരമിക്കൽ അപ്പോൾ സംഭവിക്കും, നിങ്ങൾ കരുതുന്നപോലെ..; പ്രിയ താരത്തിന്റെ കാര്യത്തിൽ അതിനിർണായക അപ്ഡേറ്റുമായി സുദീപ് ത്യാഗി

പോളിടെക്നിക് കോളേജിലെ ലഹരിവേട്ട; ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച രണ്ട് പൂർവ വിദ്യാർത്ഥികൾ പിടിയിൽ

സ്പേസ് എക്സ് ക്രൂ 10 വിക്ഷേപിച്ചു; സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും മടങ്ങിവരവ് കാത്ത് ലോകം

ജനസംഖ്യാ നിയന്ത്രണം നടപ്പിലാക്കിയ സംസ്ഥാനങ്ങള്‍ ശിക്ഷിക്കപ്പെടരുത്; കേന്ദ്രസര്‍ക്കാര്‍ വാദങ്ങള്‍ മുഖവിലയ്‌ക്കെടുക്കാന്‍ കഴിയില്ല; ലോക്‌സഭാ മണ്ഡല പുനര്‍ നിര്‍ണ്ണയത്തില്‍ മുഖ്യമന്ത്രി

CT 2025: പാകിസ്ഥാൻ ക്രിക്കറ്റിന്റെ കാര്യത്തിൽ തീരുമാനമായി, താരങ്ങൾക്ക് കിട്ടിയത് വമ്പൻ പണി; സംഭവം ഇങ്ങനെ

പുതിയ പോലീസ് മേധാവി; ആദ്യപേരുകാരനായി എംആര്‍ അജിത് കുമാര്‍; പിവി അന്‍വറിന്റെ ആരോപണത്തില്‍ അന്വേഷണം നേരിടുന്നതിനിടെ സര്‍ക്കാരിന്റെ നിര്‍ണായക നീക്കം