'നരകത്തേക്കാൾ ഭയാനകമായ' കോടികൾ മുടക്കി നിർമ്മിച്ച പാർക്ക് !

വിനോദങ്ങൾക്കും മറ്റുമായി ആളുകൾ കൂടുതലായി തിരഞ്ഞെടുക്കുന്ന ഒന്നാണ് വാട്ടർ തീം പാർക്കുകൾ. വാട്ടർ പാർക്കുകളുടെ ലോകം വളരെ സവിശേഷമാണ്. പല തീം പാർക്കുകളും വിനോദത്തിനും വിശ്രമത്തിനും വേണ്ടിയാണ് നിർമ്മിച്ചിരിക്കുന്നത്. പ്രത്യേകിച്ച് കുടുംബങ്ങൾക്കും കുട്ടികൾക്കും വേണ്ടി. എന്നാൽ ചില പാർക്കുകൾ വളരെയധികം പ്രശസ്തമാണ്. ഏറ്റവും ഭയാനകമായത് എന്ന് വിശേഷിപ്പിക്കാവുന്ന അത്തരത്തിലുള്ള ഒരു പാർക്ക് ഈ ലോകത്തുണ്ട്. അടച്ചിട്ടിരിക്കുന്ന വിയറ്റ്നാമിലെ ഈ തീം പാർക്ക് ഇപ്പോൾ നരകത്തേക്കാൾ ഭയാനകമായാണ് കണക്കാക്കപെടുന്നത്.

വിയറ്റ്നാമിലെ ‘തീൻ ആൻ പാർക്കം’ എന്നറിയപ്പെടുന്ന ‘ഹോ തുയ് ടിയാൻ’ എന്ന ഈ വാട്ടർ പാർക്ക് 2001 ൽ 24. 25 കോടി രൂപ ചെലവിൽ ഒരു വലിയ പദ്ധതിയായാണ് ആരംഭിച്ചത്. ഇതിന് സമീപത്ത് തന്നെ ഒരു ആശ്രമവും ഉണ്ട്. ഈ പ്രദേശം പ്രകൃതി സൗന്ദര്യത്തിന് വളരെയധികം പേരുകേട്ടതുമാണ്. വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണം കൂടിയാണ് ‘തീൻ ആൻ പാർക്കം’. ഹ്യൂ നഗരത്തിൻ്റെ തെക്കുപടിഞ്ഞാറായി ഏകദേശം 10 കിലോമീറ്റർ അകലെ തുയ് ബാംഗ് കമ്യൂണിലെ തീൻ ആൻ പൈൻ കുന്നിലാണ് തുയ് ടിയാൻ ലേക്ക് പാർക്ക് സ്ഥിതി ചെയ്യുന്നത്.

നഗരത്തിലെ ടൂറിസം കമ്പനിയാണ് പദ്ധതിക്ക് ധനസഹായം നൽകിയത്. എന്നാൽ ധാരാളം വിനോദസഞ്ചാരികൾ ഉണ്ടായിരുന്നിട്ടും ചില പ്രശ്നങ്ങൾ ഉണ്ടായി. 2004-ൽ ഇത് വാതുവയ്പ്പുകാർക്കായി തുറന്നപ്പോൾ പാർക്കിൻ്റെ നിർമ്മാണം പകുതി മാത്രമായിരുന്നു. എന്നാൽ വിജയത്തെക്കുറിച്ചുള്ള ഉയർന്ന പ്രതീക്ഷകൾ പദ്ധതി ആരംഭിച്ച് ഏതാനും മാസങ്ങൾക്കുള്ളിൽ തകർന്നു. പാർക്ക് അടച്ചു പൂട്ടേണ്ടി വന്നു. അതിൻ്റെ ഉപേക്ഷിക്കപ്പെട്ടതും വിജനമായതും ‘പ്രേതബാധയുള്ളതുമായ’ അന്തരീക്ഷം അന്താരാഷ്‌ട്ര വിനോദസഞ്ചാരികൾക്കും സോഷ്യൽ മീഡിയയിലും പ്രചാരം നേടി.

പിന്നീട് 2006 ൽ ഇത് പുനരുജ്ജീവിപ്പിക്കാനും ഇക്കോ – ടൂറിസം സമുച്ചയമാക്കി മാറ്റാനും ശ്രമിച്ചു. എന്നാൽ അപ്പോഴും വേണ്ടത്ര വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിൽ പരാജയപ്പെട്ടു. 2011 ൽ പാർക്ക് വീണ്ടും അടച്ചു. ഇപ്പോൾ, തുരുമ്പിച്ച സ്ലൈഡുകൾക്ക് പകരം പടർന്ന് പിടിച്ച ചെടികളും മറ്റുമാണ് ഇവിടെയുള്ളത്. അതേസമയം ഭയാനകമായ ഡ്രാഗൺ പ്രതിമകൾ പോലുള്ള രൂപങ്ങൾ ആണ് ഇവിടെ ആധിപത്യം പുലർത്തുന്നത്. 2011 മുതൽ ഉപേക്ഷിക്കപ്പെട്ടെങ്കിലും ഈ പഴയ പാർക്ക് സാഹസികത ഇഷ്ടപ്പെടുന്ന ഏതാനും സഞ്ചാരികളുടെ ശ്രദ്ധ ആകർഷിക്കുന്ന ഒരു സ്ഥലമാണ്.

2016ലെ റിപ്പോർട്ട് പ്രകാരം ഫിഷ് ടാങ്കുകളിൽ പോലും വെള്ളം നിറഞ്ഞിരുന്നു എങ്കിലും ഉള്ളിൽ ജീവൻ്റെ ലക്ഷണമൊന്നും ഉണ്ടായിരുന്നില്ല. ‘അടച്ചിട്ടിരിക്കുന്ന വാട്ടർപാർക്ക് വളരെ നിഗൂഢമായതിനാൽ, ബാക്ക്പാക്കർമാർ മടക്കിയ നാപ്കിനുകളിൽ ദിശകൾ എഴുതുകയും ഗൂഗിൾ മാപ്പിൽ പിന് ചെയ്ത് വയ്ക്കുകയും ശരിയായ സ്ഥലത്ത് എത്താൻ പരസ്പരം ഫോട്ടോകൾ കാണിക്കുകയും ചെയ്തതായാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

2020-ൽ, യുഎസ് പത്രമായ ഇൻസൈഡർ ഇത് ഉപേക്ഷിക്കപ്പെട്ട വാട്ടർ പാർക്കുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. പാർക്കിന്റെ നിഗൂഢമായ രൂപം വിനോദസഞ്ചാരികളെ ആകർഷിക്കുകയും ചെയ്തിട്ടുണ്ട്. ഒരു ഇറ്റാലിയൻ മ്യൂസിക് ഗ്രൂപ്പ് നിർമ്മിച്ച ഒരു വീഡിയോയിലും ഈ പാർക്ക് ഫീച്ചർ ചെയ്തിട്ടുണ്ട്.

2023 ൽ പാർക്ക് വൃത്തിയാക്കാനും ക്യാമ്പിംഗിന് ഉപയോഗപ്രദമാക്കാനും അതോടൊപ്പം തന്നെ ഒരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനുമുള്ള പദ്ധതികൾ പ്രാദേശിക ഉദ്യോഗസ്ഥർ പുറത്തിറക്കിയിരുന്നു. വിയറ്റ്നാമിലെ വിചിത്രമായി അറിയപ്പെടുന്ന ആകർഷണങ്ങളിലൊന്ന് വിയറ്റ്നാമിലെ ഈ ഉപേക്ഷിക്കപ്പെട്ട വാട്ടർ പാർക്ക്.

Latest Stories

വന്യജീവി ആക്രമണങ്ങള്‍; പ്രതിരോധത്തിന് കര്‍മ്മ പദ്ധതികളുമായി വനം വകുപ്പ്

ഒരു സ്ത്രീയെ "അവിഹിത ഭാര്യ" എന്ന് വിളിക്കുന്നത് സ്ത്രീവിരുദ്ധതയാണെന്ന് സുപ്രീം കോടതി നിരീക്ഷണം

റോഹിങ്ക്യന്‍ കുട്ടികളോട് സ്‌കൂള്‍ പ്രവേശനത്തില്‍ വിവേചനം അരുത്; നിര്‍ണായക ഉത്തരവുമായി സുപ്രീംകോടതി

യുക്രെയ്ൻ എന്നെങ്കിലും റഷ്യയുടേതായേക്കാമെന്ന് ട്രംപ്; ഉക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയുമായി ഭൂമി കൈമാറ്റത്തിന് തയ്യാറാണെന്ന് സെലെൻസ്‌കി

ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് നഴ്സിംഗിലെ റാഗിംഗ്; അഞ്ച് പ്രതികളെയും കോടതി റിമാന്റ് ചെയ്തു

കുട്ടികളോട് സ്കൂളിൽ പോകേണ്ടെന്ന് യൂട്യൂബർ; പരാതി നൽകി പൊതുവിദ്യാഭ്യാസ വകുപ്പ്

IND vs ENG: ഒന്ന് പൊരുതിപ്പോലും നോക്കാതെ ഇംഗ്ലീഷ് പട, ക്ലീന്‍ ചീട്ടുമായി ഇന്ത്യ ദുബായ്ക്ക്

വന്യജീവി ആക്രമണം, വയനാടിന് 50 ലക്ഷം രൂപ അനുവദിച്ച് ദുരന്തനിവാരണ വകുപ്പ്; ജില്ലാ കളക്ടര്‍ക്ക് പണം കൈമാറും

രഞ്ജി ട്രോഫി: ആ ഒരു റണ്‍ തുണയായി, വീരോചിത സമനിലയുമായി കേരളം സെമിയില്‍

ഉമ തോമസ് എംഎല്‍എ നാളെ ആശുപത്രി വിടും; വൈകുന്നേരം ഡോക്ടര്‍മാര്‍ക്കൊപ്പം മാധ്യമങ്ങളെ കാണും