'നരകത്തേക്കാൾ ഭയാനകമായ' കോടികൾ മുടക്കി നിർമ്മിച്ച പാർക്ക് !

വിനോദങ്ങൾക്കും മറ്റുമായി ആളുകൾ കൂടുതലായി തിരഞ്ഞെടുക്കുന്ന ഒന്നാണ് വാട്ടർ തീം പാർക്കുകൾ. വാട്ടർ പാർക്കുകളുടെ ലോകം വളരെ സവിശേഷമാണ്. പല തീം പാർക്കുകളും വിനോദത്തിനും വിശ്രമത്തിനും വേണ്ടിയാണ് നിർമ്മിച്ചിരിക്കുന്നത്. പ്രത്യേകിച്ച് കുടുംബങ്ങൾക്കും കുട്ടികൾക്കും വേണ്ടി. എന്നാൽ ചില പാർക്കുകൾ വളരെയധികം പ്രശസ്തമാണ്. ഏറ്റവും ഭയാനകമായത് എന്ന് വിശേഷിപ്പിക്കാവുന്ന അത്തരത്തിലുള്ള ഒരു പാർക്ക് ഈ ലോകത്തുണ്ട്. അടച്ചിട്ടിരിക്കുന്ന വിയറ്റ്നാമിലെ ഈ തീം പാർക്ക് ഇപ്പോൾ നരകത്തേക്കാൾ ഭയാനകമായാണ് കണക്കാക്കപെടുന്നത്.

വിയറ്റ്നാമിലെ ‘തീൻ ആൻ പാർക്കം’ എന്നറിയപ്പെടുന്ന ‘ഹോ തുയ് ടിയാൻ’ എന്ന ഈ വാട്ടർ പാർക്ക് 2001 ൽ 24. 25 കോടി രൂപ ചെലവിൽ ഒരു വലിയ പദ്ധതിയായാണ് ആരംഭിച്ചത്. ഇതിന് സമീപത്ത് തന്നെ ഒരു ആശ്രമവും ഉണ്ട്. ഈ പ്രദേശം പ്രകൃതി സൗന്ദര്യത്തിന് വളരെയധികം പേരുകേട്ടതുമാണ്. വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണം കൂടിയാണ് ‘തീൻ ആൻ പാർക്കം’. ഹ്യൂ നഗരത്തിൻ്റെ തെക്കുപടിഞ്ഞാറായി ഏകദേശം 10 കിലോമീറ്റർ അകലെ തുയ് ബാംഗ് കമ്യൂണിലെ തീൻ ആൻ പൈൻ കുന്നിലാണ് തുയ് ടിയാൻ ലേക്ക് പാർക്ക് സ്ഥിതി ചെയ്യുന്നത്.

നഗരത്തിലെ ടൂറിസം കമ്പനിയാണ് പദ്ധതിക്ക് ധനസഹായം നൽകിയത്. എന്നാൽ ധാരാളം വിനോദസഞ്ചാരികൾ ഉണ്ടായിരുന്നിട്ടും ചില പ്രശ്നങ്ങൾ ഉണ്ടായി. 2004-ൽ ഇത് വാതുവയ്പ്പുകാർക്കായി തുറന്നപ്പോൾ പാർക്കിൻ്റെ നിർമ്മാണം പകുതി മാത്രമായിരുന്നു. എന്നാൽ വിജയത്തെക്കുറിച്ചുള്ള ഉയർന്ന പ്രതീക്ഷകൾ പദ്ധതി ആരംഭിച്ച് ഏതാനും മാസങ്ങൾക്കുള്ളിൽ തകർന്നു. പാർക്ക് അടച്ചു പൂട്ടേണ്ടി വന്നു. അതിൻ്റെ ഉപേക്ഷിക്കപ്പെട്ടതും വിജനമായതും ‘പ്രേതബാധയുള്ളതുമായ’ അന്തരീക്ഷം അന്താരാഷ്‌ട്ര വിനോദസഞ്ചാരികൾക്കും സോഷ്യൽ മീഡിയയിലും പ്രചാരം നേടി.

പിന്നീട് 2006 ൽ ഇത് പുനരുജ്ജീവിപ്പിക്കാനും ഇക്കോ – ടൂറിസം സമുച്ചയമാക്കി മാറ്റാനും ശ്രമിച്ചു. എന്നാൽ അപ്പോഴും വേണ്ടത്ര വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിൽ പരാജയപ്പെട്ടു. 2011 ൽ പാർക്ക് വീണ്ടും അടച്ചു. ഇപ്പോൾ, തുരുമ്പിച്ച സ്ലൈഡുകൾക്ക് പകരം പടർന്ന് പിടിച്ച ചെടികളും മറ്റുമാണ് ഇവിടെയുള്ളത്. അതേസമയം ഭയാനകമായ ഡ്രാഗൺ പ്രതിമകൾ പോലുള്ള രൂപങ്ങൾ ആണ് ഇവിടെ ആധിപത്യം പുലർത്തുന്നത്. 2011 മുതൽ ഉപേക്ഷിക്കപ്പെട്ടെങ്കിലും ഈ പഴയ പാർക്ക് സാഹസികത ഇഷ്ടപ്പെടുന്ന ഏതാനും സഞ്ചാരികളുടെ ശ്രദ്ധ ആകർഷിക്കുന്ന ഒരു സ്ഥലമാണ്.

2016ലെ റിപ്പോർട്ട് പ്രകാരം ഫിഷ് ടാങ്കുകളിൽ പോലും വെള്ളം നിറഞ്ഞിരുന്നു എങ്കിലും ഉള്ളിൽ ജീവൻ്റെ ലക്ഷണമൊന്നും ഉണ്ടായിരുന്നില്ല. ‘അടച്ചിട്ടിരിക്കുന്ന വാട്ടർപാർക്ക് വളരെ നിഗൂഢമായതിനാൽ, ബാക്ക്പാക്കർമാർ മടക്കിയ നാപ്കിനുകളിൽ ദിശകൾ എഴുതുകയും ഗൂഗിൾ മാപ്പിൽ പിന് ചെയ്ത് വയ്ക്കുകയും ശരിയായ സ്ഥലത്ത് എത്താൻ പരസ്പരം ഫോട്ടോകൾ കാണിക്കുകയും ചെയ്തതായാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

2020-ൽ, യുഎസ് പത്രമായ ഇൻസൈഡർ ഇത് ഉപേക്ഷിക്കപ്പെട്ട വാട്ടർ പാർക്കുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. പാർക്കിന്റെ നിഗൂഢമായ രൂപം വിനോദസഞ്ചാരികളെ ആകർഷിക്കുകയും ചെയ്തിട്ടുണ്ട്. ഒരു ഇറ്റാലിയൻ മ്യൂസിക് ഗ്രൂപ്പ് നിർമ്മിച്ച ഒരു വീഡിയോയിലും ഈ പാർക്ക് ഫീച്ചർ ചെയ്തിട്ടുണ്ട്.

2023 ൽ പാർക്ക് വൃത്തിയാക്കാനും ക്യാമ്പിംഗിന് ഉപയോഗപ്രദമാക്കാനും അതോടൊപ്പം തന്നെ ഒരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനുമുള്ള പദ്ധതികൾ പ്രാദേശിക ഉദ്യോഗസ്ഥർ പുറത്തിറക്കിയിരുന്നു. വിയറ്റ്നാമിലെ വിചിത്രമായി അറിയപ്പെടുന്ന ആകർഷണങ്ങളിലൊന്ന് വിയറ്റ്നാമിലെ ഈ ഉപേക്ഷിക്കപ്പെട്ട വാട്ടർ പാർക്ക്.

Latest Stories

ഇനിയും കാലമില്ല, കാത്തിരിക്കാനാകുമില്ല; ഇടുക്കിയെ ഇളക്കി മറിച്ച് വേടന്‍; അനുകരിക്കരുത്,ഉപദേശിക്കാന്‍ ആരുമില്ലായിരുന്നെന്ന് റാപ്പര്‍ വേടന്‍

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പേരില്‍ വ്യാജ വെബ്‌സൈറ്റ്; പരീക്ഷകള്‍ നടത്തി സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നു; ഡിജിപിക്ക് പരാതി നല്‍കി വി ശിവന്‍കുട്ടിയുടെ ഓഫീസ്

സംസ്ഥാനങ്ങള്‍ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ സ്ഥാപിക്കണം; മെയ് 7 മുതല്‍ മോക്ഡ്രില്ലുകള്‍ സംഘടിപ്പിക്കണം; സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍

ഹൈബ്രിഡ് കഞ്ചാവ് കേസ്; സമീര്‍ താഹിറിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു; അന്വേഷണം കൂടുതല്‍ സിനിമാക്കാരിലേക്കെന്ന് എക്‌സൈസ്

എന്‍ഐഡിസിസി സംഘടിപ്പിച്ച ഇന്‍ഡെക്‌സ് 2025ന്റെ ടൈറ്റില്‍ സ്പോണ്‍സറായി ഐസിഎല്‍ ഫിന്‍കോര്‍പ്പ്

എന്തെങ്കിലും കടുംകൈ ചെയ്താല്‍ ഉത്തരവാദി ഐസി ബാലകൃഷ്ണന്‍ എംഎല്‍എ; 10 ദിവസത്തില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ പലരുടെയും യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തുമെന്ന് എന്‍എം വിജയന്റെ കുടുംബം

INDIAN CRICKET: ഞാനാണ് ഇന്ത്യൻ ടീമിലെ അടുത്ത സച്ചിൻ ടെണ്ടുൽക്കർ എന്ന് ആ പയ്യൻ എപ്പോഴും പറയുമായിരുന്നു, വളർന്നപ്പോൾ അവൻ ... അദ്ധ്യാപികയുടെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് എത്രയും വേഗം നടത്തണം; വൈകിയാല്‍ നിയമനടപടിയുമായി മുന്നോട്ട്; തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നറിയിപ്പുമായി പിവി അന്‍വര്‍

കാത്തിരിപ്പിന് വിരാമം.. തമിഴ്‌നാട് പ്ലാന്റ് തുറക്കാൻ റെഡിയായി ഫോർഡ്

പഹല്‍ഗാം ആക്രമണത്തില്‍ ഇന്ത്യയ്ക്ക് പൂര്‍ണ പിന്തുണ; കുറ്റവാളികളെയും അവരെ പിന്തുണയ്ക്കുന്നവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് വ്‌ളാദിമിര്‍ പുടിന്‍