ഈ തൊഴിലുകള്‍ക്ക് യുഎഇ വേതനം കുറച്ചത് എന്തുകൊണ്ട്? ഉയര്‍ന്ന ശമ്പളം നേടാന്‍ യുവാക്കള്‍ പഠിക്കേണ്ടതെന്ത്?

ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് കുടിയേറുന്ന യുവാക്കളുടെ എണ്ണത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമേ യുഎസ്, കാനഡ, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ കുടിയേറ്റം ഉണ്ടായത്.

എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഓസ്‌ട്രേലിയയിലും യുകെയിലും ഉള്‍പ്പെടെ കുടിയേറ്റം ഒരു വലിയ പ്രശ്‌നമായി നിലനില്‍ക്കുന്നുണ്ട്. കാനഡയാകട്ടെ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിലുള്‍പ്പെടെ ഇടഞ്ഞതോടെ ഇന്ത്യക്കാരുടെ കുടിയേറ്റം അനശ്ചിതത്വത്തിലായിട്ടുണ്ട്. ഒരു നല്ല ഭാവി സ്വപ്‌നം കണ്ട് യുവാക്കള്‍ വീണ്ടും യുഎഇയിലേക്കാണ് വ്യാപകമായി ടിക്കറ്റെടുത്ത് തുടങ്ങിയിരിക്കുന്നത്.

എന്നാല്‍ കുടിയേറ്റം യുഎഇയെയും ബാധിക്കുന്നുണ്ട്. ഉയര്‍ന്ന ജനസംഖ്യയും അനിയന്ത്രിതമായ കുടിയേറ്റവും യുഎഇയിലും ഇന്ത്യക്കാരുടെ നിലനില്‍പ്പിന് ചോദ്യ ചിഹ്നമാകുകയാണ്. പ്രവാസികളുടെ അനിയന്ത്രിത കുടിയേറ്റത്തോടെ യുഎഇയിലെ പ്രൊഫഷണല്‍ തൊഴിലാളികളുടെ ശരാശരി ആരംഭ ശമ്പളം പ്രതിവര്‍ഷം 0.7 ശതമാനം കുറയുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫിനാന്‍സ്, അക്കൗണ്ടിംഗ്, എച്ച്ആര്‍ തുടങ്ങിയ മേഖലകളിലുണ്ടായ തൊഴിലാളികളുടെ വര്‍ദ്ധനവാണ് പ്രതിസന്ധിയ്ക്ക് കാരണം. ഇതാണ് വേതനത്തില്‍ ഇടിവുണ്ടാകാന്‍ കാരണമായത്. ഇതിനുപുറമേ ജനസംഖ്യ വര്‍ദ്ധനവും വേതനം കുറയാന്‍ കാരണമായി. അബുദാബി-ദുബയ് എന്നിവിടങ്ങളിലാണ് പ്രധാനമായും ജനസംഖ്യ വര്‍ദ്ധനവുണ്ടായത്.

ദുബയിലെ മാത്രം ജനസംഖ്യ 3.798 ദശലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും പ്രവാസികളാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അബുദാബിയിലെ ജനസംഖ്യയും കണക്കുകള്‍ പ്രകാരം 3.79 ദശലക്ഷമാണ്. അതേ സമയം ടെക്‌നോളജി, നിയമം തുടങ്ങിയ മേഖലകളില്‍ തൊഴില്‍ തേടിയെത്തുന്നവരുടെ എണ്ണം താരതമ്യേന കുറവാണെന്ന് കണക്കുകള്‍ പറയുന്നു. ഇത്തരം മേഖലകളില്‍ ഉയര്‍ന്ന ശമ്പളവും ലഭിക്കുന്നുണ്ട്.

Latest Stories

'സൈന്യം നിങ്ങളുടെ കൈയിലല്ലേ, എന്നിട്ടും തീവ്രവാദികൾ എങ്ങനെ വരുന്നു?'; തിരിഞ്ഞുകൊത്തി നരേന്ദ്ര മോദിയുടെ പഴയ പ്രസംഗം

IPL 2025: ആറിൽ ആറ് മത്സരങ്ങളും ജയിച്ച് ഒരു വരവുണ്ട് മക്കളെ ഞങ്ങൾ, എതിരാളികൾക്ക് അപായ സൂചന നൽകി സ്റ്റീഫൻ ഫ്ലെമിംഗ്; പറഞ്ഞത് ഇങ്ങനെ

ഇടുക്കി പുള്ളിക്കാനത്ത് കോളേജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

സംസ്ഥാനത്ത് മഴക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

രാജ്യത്ത് ഔദ്യോഗിക ദു:ഖാചരണം നിലനിൽക്കവെ മുഖ്യമന്ത്രി എകെജി സെന്‍റർ ഉദ്ഘാടനം ചെയ്തത് അനൗചിത്യം: കെ മുരളീധരന്‍

കശ്മീരിലുള്ളത് 575 മലയാളികൾ, എല്ലാ സൗകര്യങ്ങളും ലഭ്യമാക്കും; സർക്കാർ സഹായം ഉപയോഗപ്പെടുത്താമെന്ന് പിണറായി വിജയൻ

പഹൽഗാം ഭീകരാക്രമണം; രാഷ്ട്രപതിയെ കണ്ട്, സാഹചര്യങ്ങൾ വിശദീകരിച്ച് അമിത് ഷാ

'സുരക്ഷ വീഴ്ചയില്‍ ആഭ്യന്തര മന്ത്രാലയത്തിന് ഉത്തരവാദിത്തമില്ലേ?'; പഹല്‍ഗാമിലെ സെക്യൂരിറ്റി വീഴ്ചയെ കുറിച്ച് ചോദ്യം, മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ച് ബിജെപി പ്രവര്‍ത്തകര്‍

പഞ്ചാബ് അതിർത്തിയിൽ ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്ത് പാകിസ്ഥാൻ; മോചനത്തിനായി ഇരുസേനകളും തമ്മിൽ ചർച്ച നടക്കുന്നു

'കൂട്ടക്കൊല നടത്തി അവര്‍ക്ക് എങ്ങനെ അനായാസം കടന്നുകളയാന്‍ കഴിഞ്ഞു?; പാക് അതിര്‍ത്തിയില്‍ നിന്ന് ഇത്രയും ദൂരം ആയുധധാരികള്‍ എങ്ങനെ എത്തി?'; മറുപടി പറയാന്‍ കേന്ദ്രസര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് ഹരീഷ് വാസുദേവന്‍