'എല്ലാ ഏകാധിപതികളും ലോകത്തെവിടെ ആയാലും ഒരുപോലെയാണ്'; വിഖ്യാത ലാറ്റിനമേരിക്കൻ എഴുത്തുകാരൻ മരിയോ വർഗാസ് യോസ എഴുത്ത് നിർത്തുന്നു

വിഖ്യാത ലാറ്റിനമേരിക്കൻ എഴുത്തുകാരനും നൊബേൽ സമ്മാന ജേതാവുമായ മരിയോ വർഗാസ് യോസ എഴുത്ത് നിർത്തുന്നു. ഏഴു പതിറ്റാണ്ട് നീണ്ട സാഹിത്യ ജീവിതം അവസാന നോവലായ ‘ഐ ഗിവ് യു മൈ സൈലൻസ്’ (Le dedico mi silencio) എന്ന പുസ്തകത്തോട് കൂടി അവസാനിപ്പിക്കുകയാണെന്നും യോസയെ ഉദ്ധരിച്ച് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

Mario Vargas Llosa: 'I have no regrets' | Culture | EL PAÍS English

പെറു വംശജനായ യോസയ്ക്ക് നിലവിൽ ഇരട്ട പൗരത്വമാണുള്ളത്. മാഡ്രിഡിലാണ് നിലവിൽ അദ്ദേഹം താമസിക്കുന്നത്. അവസാന നോവലിന് ശേഷം തന്റെ അധ്യാപകനായ സാർത്രിനെ കുറിച്ചുള്ള ഒരു ഉപന്യാസമായിരിക്കും തന്റെ എഴുത്ത് ജീവിതത്തിലെ അവസാനത്തേത് എന്നും യോസ പറയുന്നു.

Mario Vargas Llosa, de nuevo al ruedo | Mario Vargas Llosa | CULTURA | PERU21

ലാറ്റിനമേരിക്കയുടെ, പ്രത്യേകിച്ചും പെറുവിൻ്റെയും ബ്രസീലിൻ്റെയും ചരിത്രവും സാമൂഹിക- രാഷ്ട്രീയ സംഭവങ്ങളും യോസയുടെ നോവലുകളിൽ മുഖ്യ പ്രമേയമായി വരുന്നു. ‘എല്ലാ ഏകാധിപതികളും ലോകത്തെവിടെ ആയാലും ഒരേപോലെയാണ്. അതുകൊണ്ടുതന്നെ ഇക്കഥ എല്ലാ ഏകാധിപതികളെക്കുറിച്ചുമാണ്. ഏകാധിപതികളെ സൃഷ്ടിക്കുന്നത് അവരല്ല ,അവർക്കു ചുറ്റുമുള്ളവരാണ് .അതിനാൽ ഇത് ഏകാധിപത്യത്തെക്കുറിച്ചും ഉള്ള കഥയാകുന്നു. ഏത് ഏകാധിപത്യവും ഏറ്റവും അധികം സഹിക്കേണ്ടി വരുന്നത് സ്ത്രീകൾക്കാണ്’ എന്ന് 2010 ൽ സാഹിത്യത്തിനുള്ള നൊബേൽ പ്രൈസ് ലഭിച്ച ‘ദി ഫീസ്റ്റ് ഓഫ് ദി ഗോട്ട്’ എന്ന നോവലിൽ യോസ  എഴുതുകയുണ്ടായി. ഏകാധിപത്യം നിലനിൽക്കുന്ന എല്ലാ സമൂഹത്തിലും ഇത് ഇന്നും ബാധകമാണ്.

“എനിക്ക് 87 വയസായി. എന്നാലും ഞാനൊരു ശുഭാപ്തി വിശ്വാസിയാണെന്ന്.  ഒരു  നോവലെഴുതാൻ മൂന്ന് മുതൽ നാല് വർഷങ്ങൾ വരെ എടുക്കുന്നത് കൊണ്ട് തന്നെ പുതിയൊരു നോവലെഴുതാൻ സമയമുണ്ടാവുമോ എന്നെനിക്ക് അറിയില്ല. എന്നാലും ഞാൻ എന്റെ പരമാവധി അതിനായി  ശ്രമിക്കും” യോസയെ ഉദ്ധരിച്ച് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

ദി ടൈം ഓഫ് ദി ഹീറോ, ദി ഫീസ്റ്റ് ഓഫ് ദി ഗോട്ട്, ദി ബാഡ് ഗേൾ, ദി ഗ്രീൻ ഹൌസ്, ആന്റ് ജൂലിയ ആൻഡ് ദി സ്ക്രിപ്റ്റ് റൈറ്റർ എന്നിവയാണ് യോസയുടെ പ്രശസ്ത പുസ്തകങ്ങൾ. കോളേജ് അദ്ധ്യാപകന്‍, രാഷ്ട്രീയപ്രവര്‍ത്തകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളിലും യോസ പ്രശസ്തനാണ്. എൽ ബൂം എന്നറിയപ്പെടുന്ന ലാറ്റിനമേരിക്കൻ സാഹിത്യ തരംഗത്തിലെ അവസാന അംഗം കൂടിയാണ് മരിയോ വർഗാസ് യോസ.

Latest Stories

IPL 2025: എന്റെ മനക്കലേക്ക് സ്വാഗതം, ആന്ദ്രേ റസലിന് പുതിയ ടീം ഓഫർ ചെയ്ത് സൗരവ് ഗാംഗുലി; പോസിറ്റീവായി പ്രതികരിച്ച് താരം

കേരളത്തില്‍ ഉദ്ഘാടന മഹാമഹങ്ങളില്ല; ദേശീയപാത-66 നാല് റീച്ചുകള്‍ ഉടന്‍ തുറക്കും; ഹിന്ദിയടക്കം മൂന്ന് ഭാഷകളില്‍ ദിശാ ബോര്‍ഡുകള്‍; പൂച്ചെടികള്‍ നടാന്‍ സ്ഥലമില്ല; പകരം ആന്റി ഗ്ലെയര്‍ റിഫ്‌ളക്ടര്

IPL 2025: നീ ആൾ മിടുക്കനാണെന്നുള്ളത് ശരിതന്നെ, പക്ഷേ ആ രാജസ്ഥാൻ താരത്തിന്റെ ശൈലി അനുകരിച്ചാൽ പണി പാളും; ചെന്നൈ യുവതാരത്തിന് ഉപദേശവുമായി പിതാവ്

ഇനിയും കാലമില്ല, കാത്തിരിക്കാനാകുമില്ല; ഇടുക്കിയെ ഇളക്കി മറിച്ച് വേടന്‍; അനുകരിക്കരുത്,ഉപദേശിക്കാന്‍ ആരുമില്ലായിരുന്നെന്ന് റാപ്പര്‍ വേടന്‍

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പേരില്‍ വ്യാജ വെബ്‌സൈറ്റ്; പരീക്ഷകള്‍ നടത്തി സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നു; ഡിജിപിക്ക് പരാതി നല്‍കി വി ശിവന്‍കുട്ടിയുടെ ഓഫീസ്

സംസ്ഥാനങ്ങള്‍ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ സ്ഥാപിക്കണം; മെയ് 7 മുതല്‍ മോക്ഡ്രില്ലുകള്‍ സംഘടിപ്പിക്കണം; സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍

ഹൈബ്രിഡ് കഞ്ചാവ് കേസ്; സമീര്‍ താഹിറിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു; അന്വേഷണം കൂടുതല്‍ സിനിമാക്കാരിലേക്കെന്ന് എക്‌സൈസ്

എന്‍ഐഡിസിസി സംഘടിപ്പിച്ച ഇന്‍ഡെക്‌സ് 2025ന്റെ ടൈറ്റില്‍ സ്പോണ്‍സറായി ഐസിഎല്‍ ഫിന്‍കോര്‍പ്പ്

എന്തെങ്കിലും കടുംകൈ ചെയ്താല്‍ ഉത്തരവാദി ഐസി ബാലകൃഷ്ണന്‍ എംഎല്‍എ; 10 ദിവസത്തില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ പലരുടെയും യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തുമെന്ന് എന്‍എം വിജയന്റെ കുടുംബം

INDIAN CRICKET: ഞാനാണ് ഇന്ത്യൻ ടീമിലെ അടുത്ത സച്ചിൻ ടെണ്ടുൽക്കർ എന്ന് ആ പയ്യൻ എപ്പോഴും പറയുമായിരുന്നു, വളർന്നപ്പോൾ അവൻ ... അദ്ധ്യാപികയുടെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ