'ആക്രി' വിറ്റ് റെയില്‍വേ നേടിയത് 1837 കോടി രൂപ

കാസര്‍കോട്: ഉപയോഗിക്കാത്ത ഇരുമ്പുസാധനങ്ങള്‍ വിറ്റ് റെയില്‍വേ നേടിയത് 1837 കോടി രൂപ. 2017 ഡിസംബര്‍ വരെയുള്ള കണക്കാണിത്. പോയവര്‍ഷത്തെക്കാള്‍ 22 ശതമാനം കൂടുതല്‍തുക ഇത്തവണ ലഭിച്ചു. 2016 ഡിസംബര്‍വരെ ലഭിച്ചത്. 1503 കോടി രൂപയായിരുന്നു.

മിക്ക സോണുകളിലും നടക്കുന്ന റെയില്‍പ്പാളം നവീകരണജോലിയെ തുടര്‍ന്നാണ് ഈ വര്‍ധന. പഴയ പാളങ്ങള്‍, ക്ലിപ്പുകള്‍, പാലത്തിലെ ഗര്‍ണറുകള്‍ എന്നിവ ഇതിനൊപ്പം മാറ്റുന്നുണ്ട്.