ഇന്നസെന്റ് എം.പിയുടെ 'നിഷ്‌കളങ്ക' പ്രസംഗത്തെ പരിഹസിച്ച് അനില്‍ അക്കര എം.എല്‍.എ

സംസ്ഥാന സ്‌കൂള്‍ കലോത്സവവേദിയില്‍ ഇന്നസെന്റ് എം.പി നടത്തിയ പ്രസംഗത്തെ പരിഹസിച്ച് അനില്‍ അക്കര എം.എല്‍.എ. സി.ബി.എസ്.ഇ സ്‌കൂളുകളെ സംസ്ഥാന കലോത്സവത്തിന്റെ ഭാഗമാക്കണമെന്നാണ് ഇന്നസെന്റ് ആവശ്യപ്പെട്ടിരുന്നത്. സംസ്ഥാന സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് പ്രഥമ പരിഗണന നല്‍കിവരുന്ന സാഹചര്യത്തില്‍ ഇടത് സഹയാത്രികന്‍ നടത്തിയ പ്രസംഗത്തിന്റെ ഔചിത്യമാണ് അനില്‍ അക്കര ഫെയ്‌സ്ബുക്ക് പേജിലൂടെ ചോദ്യം ചെയ്തിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സംസ്ഥാന സ്‌കൂള്‍ കലോത്സവവേദിയില്‍ വെച്ച് നടനും എംപിയുമായ ഇന്നസെന്റ് നിഷ്‌കളങ്കമായി പറഞ്ഞു. ചെറിയ ഇന്നസെന്റിന് ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നു എന്നാല്‍ അവന്‍ പഠിക്കുന്ന സ്‌കൂള്‍ ഈ ഇനത്തില്‍ വരില്ല. അതുകൊണ്ട്
കലോത്സവം കേരളത്തിലെ എല്ലാ വിദ്യാര്‍ത്ഥികളുടേയും വേദിയാക്കണം. എന്നുവെച്ചാല്‍ എംപി യുടെ കൊച്ചുമകന്‍ പഠിക്കുന്നത് രയലെ സ്‌കൂളില്‍.

അത് തെറ്റല്ല പക്ഷെ ആവര്‍ത്തിച്ചാവര്‍ത്തിച്ചുകൊണ്ട് വിദ്യാഭ്യാസമന്ത്രി പൊതു വിദ്യാഭ്യാസസംരക്ഷണത്തെ പറ്റി പറയുമ്പോള്‍ ചരുങ്ങിയത് നാലുവര്‍ഷം പൂര്‍ത്തിയായ പാര്‍ട്ടിയുടെ എംപി യെയെങ്കിലും ബോധ്യപ്പെടുത്തണം.എന്താണ് ഈ പൊതു വിദ്യാഭ്യാസസംരക്ഷണം.
രണ്ടുവര്‍ഷമായി മികവിന്റെ കേന്ദ്രമെന്നും അന്താരാഷ്ട്രനിലവാരമെന്നും പറഞ്ഞു നടന്നുതുടങ്ങിയിട്ട്.ഈ പ്രസംഗം കേട്ടുനാട്ടുകാര്‍ മടുത്തു
കഷ്ടത്തിലായത് ഷംസീര്‍ എം.എല്‍.എ യാണ് പാര്‍ട്ടിയെ വിശ്വസിച്ചു കുട്ടിയെ പള്ളിക്കൂടം മാറ്റിയത് മിച്ചം.

Read more

https://www.facebook.com/photo.php?fbid=1506621336123324&set=a.644382755680524.1073741826.100003264178731&type=3