'നിലപാട് ഉയര്‍ത്തിപ്പിടിച്ചാണ് തോറ്റത്; 'കനല്‍ത്തരി' പരിഹാസം ചൊരിയുന്നവര്‍ക്ക് ഇല്ലാത്ത അഭിമാനം രാകേഷ് സിംഹയെ പിന്തുണയ്ക്കുന്നവര്‍ക്കുണ്ട്'

ഹിമാചല്‍ പ്രദേശില്‍ സിപിഎമ്മിന്റെ ഏക സിറ്റിങ്ങ് സീറ്റ് പിടിച്ചെടുത്ത കോണ്‍ഗ്രസ് പാര്‍ട്ടിയെ വിമര്‍ശിച്ച് കുറിപ്പ്. ഹിമാചല്‍ നിയമസഭയില്‍ പശുവിനെ രാഷ്ട്രമാതാവ് ആക്കണമെന്ന് കോണ്‍ഗ്രസ് കൊണ്ടുവന്ന പ്രമേയത്തെ ഭരണത്തിലുള്ള ബിജെപി പിന്തുണച്ചപ്പോള്‍ ആ സഭയില്‍ അതിനെതിരെ ഉയര്‍ന്ന ഏക ശബ്ദമായിരുന്നു സഖാവ് രാകേഷ് സിംഹയുടേത്. രാഷ്ട്രത്തിന്റെ ‘നാനാത്വത്തില്‍ ഏകത്വം’മനസ്സിലാക്കാത്തവരുടെ പ്രമേയം എന്നാണ് അദ്ദേഹം അതിനെക്കുറിച്ച് പ്രതികരിച്ചതെന്ന് സുഭാഷ് നാരായണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ആ ശബ്ദം ഇല്ലാതെക്കണ്ടത് പ്രഥമ അജണ്ടയായിരുന്നു. അതുകൊണ്ട് തന്നെ തിയോഗ മണ്ഡലത്തിലെ മത്സരം ജീവന്മരണ പോരാട്ടമായിക്കണ്ട് കോണ്‍ഗ്രസ് അവരുടെ പിസിസി പ്രസിഡണ്ടിനെത്തന്നെ മത്സരിപ്പിച്ച് ആ സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. തരാതരം വേഷം മാറുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്ള നാട്ടില്‍ നിലപാട് ഉയര്‍ത്തിപ്പിടിച്ചാണ് അദ്ദേഹം തോല്‍വി നേരിട്ടത്. ‘കനല്‍ തരി’ പരിഹാസം ചൊരിയുന്നവര്‍ക്ക് ഇല്ലാത്ത അഭിമാനം ഇക്കാര്യത്തില്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് ഉണ്ടെന്നും അദേഹത്തിന്റെ കുറിപ്പില്‍ പറയുന്നു.

തിയോഗിലെ സിറ്റിങ് സീറ്റില്‍ മത്സരിച്ച സിപിഎം സ്ഥാനാര്‍ഥി രാകേഷ് സിന്‍ഹയെ കോണ്‍ഗ്രസിന്റെ കുല്‍ദീപ് സിങ് റാത്തോഡാണ് തോല്‍പ്പിച്ചത്. സിപിഎം സ്ഥാനാര്‍ത്ഥിക്ക് നാലാം സ്ഥാനം മാത്രമാണ് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ഥി അജയ് ശ്യാമിനും സ്വതന്ത്ര സ്ഥാനാര്‍ഥി ഇന്ദു വര്‍മയ്ക്കും പിന്നില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട രാകേഷിന് 12,000 ഓളം വോട്ടുകള്‍ മാത്രമാണ് നേടാനായത്.

2017ല്‍ സിപിഎം ജയിച്ച ഏക സീറ്റാണ് തിയോഗ്. അന്ന് ബിജെപിയുടെ രാകേഷ് വര്‍മയെ പിന്തള്ളി, 25,000ത്തോളം വോട്ടു നേടിയാണ് രാകേഷ് സിംഗ വിജയിച്ചത്. 42.18 വോട്ട് വിഹിതം നേടിയ അദ്ദേഹത്തിന് അന്ന് 1983 വോട്ടുകളുടെ ഭൂരിപക്ഷം കിട്ടി. 2012ല്‍ ഷിംല മുനിസിപ്പല്‍ കോര്‍പറേഷനിലേക്കു നേരിട്ടു തിരഞ്ഞെടുപ്പു നടന്നപ്പോള്‍, മേയര്‍, ഡപ്യൂട്ടി മേയര്‍ സ്ഥാനങ്ങള്‍ നേടിയതു സിപിഎമ്മായിരുന്നു. 2017ല്‍ രാകേഷ് സിന്‍ഹയുടെ വിജയത്തിലൂടെയാണ് 24 വര്‍ഷത്തിന് ശേഷം സി.പി.എം അംഗം ഹിമാചല്‍ നിയമസഭയിലെത്തിയത്.

തെരഞ്ഞെടുപ്പ് കമീഷന്റെ കണക്ക് പ്രകാരം 9879 വോട്ട് മാത്രമാണ് സിന്‍ഹക്ക് ലഭിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കുല്‍ദീപ് സിങ് റാത്തോര്‍ 13971 വോട്ട് നേടി വിജയം ഉറപ്പാക്കി. ബി.ജെ.പി സ്ഥാനാര്‍ഥി അജയ് ശ്യാം 10576 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി.കോണ്‍ഗ്രസ് വിമത ഇന്ദുവര്‍മയാണ് മൂന്നാം സ്ഥാനത്ത്.

Latest Stories

യുഎന്‍ സുരക്ഷ കൗണ്‍സില്‍ പാകിസ്താനെതിരെ പ്രമേയം പാസാക്കില്ലെന്ന് ശശി തരൂര്‍; 'ചൈന ആ പ്രമേയത്തെ വീറ്റോ ചെയ്യും'

പഹല്‍ഗാം ഭീകരാക്രമണം കിരാതം: ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് പൂര്‍ണ പിന്തുണ; പാക്കിസ്ഥാന്‍ വാദങ്ങള്‍ തള്ളി റഷ്യ; ഇന്ത്യ സന്ദര്‍ശനം പ്രഖ്യാപിച്ച് വ്‌ളാദിമിര്‍ പുടിന്‍

മോഹൻലാൽ പടമാണെങ്കിൽ പോയി ചെയ്യെന്ന് പറഞ്ഞത് ആഷിക്, ബിനുവും ഇതേ കാര്യം തന്നെ പറഞ്ഞു; ആദ്യം ചെയ്യാനിരുന്നത് ടോർപിഡോ: തരുൺ മൂർത്തി

'മാമാ ഇത് ശരിയാണോ'? ക്ഷേത്ര മതിലില്‍ മൂത്രം ഒഴിച്ചത് ചോദ്യം ചെയ്ത പതിനഞ്ചുകാരനെ കൊലപ്പെടുത്തിയ കേസ്; പ്രിയരഞ്ജന് ജീവപര്യന്തവും പത്ത് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

ഷാജന്റെ അറസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണഘടനാവകാശങ്ങളോടും മാധ്യമ സ്വാതന്ത്ര്യത്തോടുമുള്ള അസഹിഷ്ണുത; ഏകാധിപത്യപരമായ നടപടികളെ ഒരിക്കലും അംഗീകരിക്കില്ലെന്ന് ബിജെപി

പാക് സൈന്യം വെടിവയ്പ്പ് തുടരുന്നു, അജിത് ഡോവലുമായി തിടുക്കപ്പെട്ട ചര്‍ച്ചകളില്‍ പ്രധാനമന്ത്രി; കേരളത്തിലെ ഡാമുകള്‍ക്ക് അതീവ സുരക്ഷ; മോക്ഡ്രില്ലുകള്‍ നാളെ 259 ഇടങ്ങളില്‍

ഒരുകോടി രൂപ തരണം, ഇല്ലെങ്കിൽ കൊന്നുകളയും; മുഹമ്മദ് ഷമിക്ക് വധഭീഷണി

'ആക്രമണം നടക്കുമെന്ന ഇന്റലിജൻസ് റിപ്പോർട്ട് മൂന്ന് ദിവസം മുൻപ് പ്രധാനമന്ത്രിക്ക് കിട്ടി, ജമ്മു കശ്മീർ സന്ദർശനം മാറ്റിവെച്ചത് അതുകൊണ്ട്'; കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി മല്ലികാർജ്ജുൻ ഖർഗെ

ഇനി തമിഴിലും 'തുടരും'... ബോർഡർ കടക്കാൻ ഒറ്റയാൻ റെഡി, ഷൺമുഖനായി ഡബ്ബ് ചെയ്തത് മോഹൻലാൽ തന്നെ; തമിഴ് ട്രെയ്‌ലർ പുറത്ത്

ബില്ലുകള്‍ വൈകിപ്പിക്കുന്ന ഗവര്‍ണര്‍ നടപടിയ്‌ക്കെതിരായ ഹര്‍ജി പിന്‍വലിക്കാന്‍ കേരളം; ഭരണഘടനാ ബെഞ്ചിലേക്ക് ഹര്‍ജി എത്തിക്കാനുള്ള കേന്ദ്രനീക്കത്തിന് തടയിടാന്‍ ശ്രമം; സുപ്രീം കോടതിയില്‍ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍