വിവാദചിത്രം 'പദ്മാവത്' പ്രദര്‍ശിപ്പിക്കാനിരുന്ന തിയേറ്ററില്‍ കര്‍ണിസേനയുടെ അഴിഞ്ഞാട്ടം

വിവാദചിത്രം “പദ്മാവത്” പ്രദര്‍ശിപ്പിക്കാനിരുന്ന തിയേറ്ററില്‍ കര്‍ണിസേനയുടെ അഴിഞ്ഞാട്ടം. തിയേറ്റര്‍ കര്‍ണിസേന പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. ബീഹാറിലെ മുസഫര്‍പൂരിലാണ് കര്‍ണിസേന പ്രവര്‍ത്തകര്‍ ആക്രമം അഴിച്ചുവിട്ടത്.

സഞ്ജയ ലീലാ ബന്‍സാലി സംവിധാനം ചെയ്ത പദ്മാവതിനു ഷൂട്ടിംഗ് നടക്കുമ്പോള്‍ തന്നെ വിവിധ സംഘടനകളുടെ എതിര്‍പ്പ് നേരിടേണ്ടി വന്നിരുന്നു. തിയേറ്ററില്‍ ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നു രജ്പുത് സംഘടനാ തലവന്‍ ലോകേന്ദ്ര സിംഗ് കല്‍വി പറഞ്ഞിരുന്നു.

Read more

ചിത്രത്തിനു വ്യാപകമായ എതിര്‍പ്പുകള്‍ രജപുത് കര്‍ണ്ണിസേനയുടെ ഭാഗത്തു നിന്നു ഉണ്ടായതിനെ തുടര്‍ന്ന് മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ബിജെപി സര്‍ക്കാരുകളാണ് ഈ സംസ്ഥാനങ്ങള്‍ ഭരിക്കുന്നത്. ഇതിനു എതിരെ നിര്‍മാതാക്കളായ വിയകോം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി ചിത്രത്തിന്റെ വിലക്ക് നീക്കിയിരുന്നു. ഈ മാസം 25 നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.