ആടുജീവിതത്തിന് സാമ്പത്തികമായി കിട്ടേണ്ട സ്വീകര്യത കിട്ടി കഴിഞ്ഞു; ഇനി വേണ്ടത് മറ്റൊരു കാര്യം..; വെളിപ്പെടുത്തി പൃഥ്വിരാജ്

പൃഥ്വിരാജ്- ബ്ലെസ്സി കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ‘ആടുജീവിതം’ ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസകളുമായി മുന്നേറുകയാണ്. പതിനാറ് വർഷത്തെ ബ്ലെസ്സിയുടെയും പൃഥ്വിരാജിന്റെയും പ്രയത്നത്തിന്റെ വിജയം കൂടിയാണ് ഇപ്പോൾ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന പോസിറ്റീവ് റെസ്പോൺസ്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് 150 കോടി ക്ലബ്ബിൽ കയറി ഗംഭീര കളക്ഷൻ കൂടി സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം.

മലയാളത്തിൽ 2 ലക്ഷത്തോളം കോപ്പികൾ വിറ്റഴിഞ്ഞ നോവൽ കൂടിയാണ് യഥാർത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കി ബെന്യാമിൻ എഴുതിയ ആടുജീവിതം. നജീബ് എന്ന വ്യക്തി പ്രവാസ ജീവിതത്തിൽ അനുഭവിച്ച ദുരിതങ്ങളും അതിജീവനവും പ്രമേയമാക്കിയാണ് ബെന്യാമിൻ ആടുജീവിതമെഴുതിയത്.

ഇപ്പോഴിതാ ആടുജീവിതം സക്സസ് മീറ്റിനിടെ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ആടുജീവിതത്തിന് സാമ്പത്തികമായി സ്വീകാര്യത ലഭിച്ചുവെന്നും ഇനി വേണ്ടത് അന്താരാഷ്ട്ര തലത്തിലുള്ള അംഗീകാരമാണെന്നുമാണ് പൃഥ്വി പറഞ്ഞത്.

“എൻ്റെ വർഷങ്ങൾക്ക് മുമ്പുള്ള ഇൻ്റർവ്യൂവിലെല്ലാം ഞാൻ പറഞ്ഞിരുന്നത് ഇത് കേരളം എന്ന ഒരു കൊച്ചു സംസ്ഥാനത്ത് നിന്ന് ഞങ്ങൾ ഇറക്കുന്ന ഒരു സൃഷ്ട‌ിയാണ് എന്ന് പറഞ്ഞു ലോകത്തിനു മുന്നിൽ പ്രസന്റ് ചെയ്യാൻ സാധിക്കുന്ന ഒരു സിനിമയാക്കാനാണ് ഞങ്ങളുടെ ശ്രമം എന്നായിരുന്നു. ലാഭമാണ് ലക്ഷ്യമെങ്കിൽ ഇത്ര വലിയ പരിശ്രമത്തിൻ്റെയോ ഒന്നും ആവിശ്യം ഇല്ലായിരുന്നു.

ഈ സിനിമ ചെയ്യുമ്പോൾ ഇതിൻ്റെ ഏറ്റവും പോസിബിൾ വേർഷൻ ചെയ്യണം എന്ന ഒരു ദൃഢനിശ്ചയം ബ്ലെസി ചേട്ടനുണ്ടായിരുന്നു. അതിൻ്റെ ഫലമായാണ് ഇന്ന് ഇത്രയും പൈസ മുടക്കി ഈ സിനിമ ഉണ്ടായത്.

സന്തോഷ് ശിവൻ്റെ 16 ലക്ഷം രൂപക്ക് നിർമിച്ച ടെററിസ്റ്റ് എന്ന ചിത്രം പ്രശസ്ത‌ ജോൺ മാൽക്കോവിച്ച് എന്ന അമേരിക്കൻ നടൻ ഏറ്റടുത്ത ശേഷം ആണ് ആ ചിത്രം ലോക ശ്രദ്ധ നേടുന്നത്. അതുപോലെ ഒന്നായിരിക്കണം അടുജീവിതം സിനിമക്കും സംഭവിക്കേണ്ടത്. സാമ്പത്തികമായി കിട്ടേണ്ട സ്വീകര്യത കിട്ടി കഴിഞ്ഞു. ഇനി ഒരു ഇൻ്റെർനാഷണൽ റെക്കഗനേഷനാണ് ഞാനും ബ്ലെസി ചേട്ടനും ഇപ്പോൾ സ്വപ്‌നം കാണുന്നത്.” എന്നായിരുന്നു പൃഥ്വി പറഞ്ഞത്.

വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ആടുജീവിതമൊരുക്കിയത്. എ.ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് വേണ്ടി റസൂൽ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം ചെയ്തത്. കെ.എസ്. സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.

ജിമ്മി ജീൻ ലൂയിസ്, അമല പോൾ, കെ ആർ ഗോകുൽ, താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് ആടുജീവിതമെത്തിയിരിക്കുന്നത്.

2018 മാര്‍ച്ചില്‍ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. ഇതിനിടയില്‍ കോവിഡ് കാലത്ത് സംഘം ജോര്‍ദാനില്‍ കുടങ്ങുകയും ചെയ്തിരുന്നു. 2022 ജൂലൈയിലായിരുന്നു ഷൂട്ടിംഗ് അവസാനിച്ചത്.

Latest Stories

INDIAN CRICKET: ആദ്യം നീ അത് പൂര്‍ത്തിയാക്ക്, എന്നിട്ട് വിരമിച്ചോ, വിരാട് കോഹ്‌ലിയുടെ വിരമിക്കല്‍ വാര്‍ത്തകളില്‍ തുറന്നടിച്ച് ആരാധകര്‍

പാകിസ്ഥാനിൽ പ്രളയസാധ്യത; ബ​​ഗ്ലിഹാർ അണക്കെട്ടിന്റെ 3 ഷട്ടറുകൾ കൂടി തുറന്നു

മേഡത്തെ കണ്ടാല്‍ ദേവതയെ പോലെയുണ്ട്, ഇപ്പോള്‍ വനിതാ തിയേറ്ററിന് മുന്നിലുണ്ടോ? എന്ന് ചോദിച്ച് അയാള്‍ വിളിച്ചു, പിന്നീടാണ് ആളെ മനസിലായത്..; സന്തോഷ് വര്‍ക്കിക്കെതിരെ മായ വിശ്വനാഥ്

പാകിസ്ഥാനിലെ ഇന്ധനവും ഭക്ഷ്യസാധനങ്ങളും തീര്‍ന്നു; പെട്രോള്‍ പമ്പുകള്‍ അടച്ചു; സൈനികരുടെ റേഷന്‍ കുറച്ചു; ഗോതമ്പ് കിട്ടാനില്ല; ജനങ്ങള്‍ പട്ടിണിയില്‍; യുദ്ധക്കൊതി മാത്രം ബാക്കി

കേരളത്തിലെ കൺട്രോൾ റൂമിന്‍റെ മെയിൽ ഐഡിയിൽ മാറ്റം; സംഘർഷ മേഖലയിലുള്ളവർ സഹായത്തിനായി ഉപയോഗിക്കേണ്ടത് ഇനി പുതിയ മെയിൽ ഐഡി

IPL THROWBACK: അതെന്തൊരു സെൽഫിഷ് ഇന്നിംഗ്സ് ആണ് മിസ്റ്റർ കോഹ്‌ലി, 153 ൽ നിന്നും 86 ലേക്കുള്ള വീഴ്ച്ച ദയനീയം; കോഹ്‌ലിയെ പരിഹസിച്ച സഞ്ജയ് മഞ്ജരേക്കർ പറഞ്ഞത് ഇങ്ങനെ

'കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി നാട്ടിലെത്തിക്കണം'; ഒമര്‍ അബ്ദുല്ലയുമായി ഫോണില്‍ സംസാരിച്ച് കെ സി വേണുഗോപാല്‍

INDIAN CRICKET: രോഹിതിനെ ശരിക്കും പുറത്താക്കിയതാണോ, അവന്‍ വളരെ വിഷമത്തോടെയാവും ആ തീരുമാനം എടുത്തിട്ടുണ്ടാവുക, തുറന്നുപറഞ്ഞ് മുന്‍ ക്യാപ്റ്റന്‍

പാകിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍ ആക്രമണത്തിന് ഉപയോഗിച്ചു, അന്താരാഷ്ട്ര വ്യോമപാത ദുരുപയോഗം ചെയ്തു; ശക്തമായി തിരിച്ചടിച്ചെന്ന് ഇന്ത്യന്‍ സേന; ഇന്ത്യയുടെ സൈനിക താവളങ്ങള്‍ തകര്‍ത്തെന്ന നുണപ്രചാരണം പൊളിക്കാന്‍ ഇപ്പോഴത്തെ ദൃശ്യങ്ങളും പങ്കുവെച്ച് സൈന്യം

'രാഹുൽ ഗാന്ധി ഇരട്ട പൗരത്വമുള്ള ആൾ, പൗരത്വം റദ്ധാക്കണം'; അലഹബാദ് ഹൈക്കോടതിയിൽ ഹർജി നൽകി ബിജെപി നേതാവ്