20 വർഷമായി സിനിമ കാണാത്ത, ഹേമ കമ്മീഷൻ റിപ്പോർട്ട് വായിച്ചില്ലെന്ന് പറയുന്ന സജി ചെറിയാൻ രാജി വെക്കുന്നതാണ് നല്ലത്; വിമർശനവുമായി ആഷിക് അബു

ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സാംസ്കാരിക മന്ത്രി സജി ചെറിയാനെതിരെ നിരവധി വിമർശനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. രഞ്ജിത്ത് ഇന്ത്യ കണ്ട പ്രഗത്ഭനായ സംവിധായകനാണെന്നും, അയാൾ രാജി വെക്കേണ്ടതില്ലെന്നും സർക്കാർ എപ്പോഴും ഇരയ്ക്കൊപ്പമാണെന്നുമായിരുന്നു സജി ചെറിയാന്റെ ആദ്യ പ്രതികരണങ്ങൾ.

ഇപ്പോഴിതാ സജി ചെറിയാനെതിരെ രംഗത്തുവന്നിരിക്കുകയാണ് സംവിധായകൻ ആഷിക് അബു. ഇപ്പോൾ കടന്നുപോകുന്നത് ഒരു സങ്കീർണമായ അവസ്ഥയാണെന്നും അത് കൈകാര്യം ചെയ്യാൻ കപ്പാസിറ്റിയുള്ള ഒരാളല്ല സജി ചെറിയാനെന്നും പറഞ്ഞ ആഷിക് അബു, 20 വർഷമായി സിനിമ കാണാത്ത ഹേമ കമ്മീഷൻ റിപ്പോർട്ട് വായിച്ചില്ലെന്ന് പറയുന്ന ഒരു സാംസ്കാരിക മന്ത്രി രാജി വെച്ച് പോവണമെന്നും ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ കൂട്ടിചേർത്തു.

“ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വായിച്ചിട്ടില്ലെന്ന സജി ചെറിയാന്റെ നിലപാട് ഒരിക്കലും വിശ്വസിക്കുന്നില്ല. ഒരു ജനപ്രതിനിധിക്ക്, ഉത്തരവാദിത്വമുള്ള ഒരു മന്ത്രിക്ക് അല്ലെങ്കില്‍ പ്രഖ്യാപിത സ്ത്രീപക്ഷ നിലപാടുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഒരു മന്ത്രിക്ക് എങ്ങനെയാണ് ഇങ്ങനെ ഉത്തരവാദിത്വമില്ലാതെ പ്രതികരിക്കാന്‍ ആവുന്നത്. ഞങ്ങളൊക്കെ അതില്‍ നിരാശരാണ്. ആ നിരാശ ഞങ്ങള്‍ പരസ്യമാക്കുകയും ചെയ്തിട്ടുണ്ട്. ഒരു ഇടതുപക്ഷ മന്ത്രിയുടെ ഭാഗത്തുനിന്ന് ഇതുവരെ കേള്‍ക്കാത്ത രീതിയിലുള്ള കാര്യങ്ങളൊക്കെ സംഭവിച്ചതുകൊണ്ടാണ് അത് ശരിയല്ലെന്ന് ഞങ്ങളെ പോലുള്ള ആളുകള്‍ക്ക് പറയേണ്ടി വന്നത്.

എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ഈ സാംസ്‌കാരിക മന്ത്രി സിനിമ കാണുകയെങ്കിലും വേണം. അദ്ദേഹം മുന്‍പെപ്പോഴോ പറഞ്ഞിട്ടുണ്ട്, 20 വര്‍ഷമായിട്ട് സിനിമ കാണാറില്ല എന്ന്. അപ്പോള്‍ എനിക്ക് ഓര്‍മ്മപ്പെടുത്താനുള്ള ഒറ്റ കാര്യം സിനിമ, നാടകം തുടങ്ങിയ എല്ലാ തരത്തിലുള്ള കലാപ്രവര്‍ത്തനങ്ങളോടും എന്നും ഐക്യപ്പെട്ട് നിന്നിട്ടുള്ള ഒരു പ്രസ്ഥാനമാണ് ഇടതുപക്ഷ പ്രസ്ഥാനം.

എന്റെ അത്ഭുതം എന്താണെന്നാല്‍ ഇടതുപക്ഷ മന്ത്രിമാരില്‍ തന്നെ രാഷ്ട്രീയക്കാര് പൊതുവെ തന്നെ സ്ഥിരമായി സിനിമകള്‍ കാണുകയും അതിനെ പറ്റി വിശകലനം നടത്തുകയും ഇവരൊക്കെ പുകഴ്ത്തുന്ന ആളുകളുടെ, ലോകോത്തര സിനിമകള്‍ എന്ന് ബഹുമാനപ്പെട്ട മന്ത്രി തന്നെ വിശേഷിപ്പിച്ച ആളുകളുടെ ഒക്കെ സിനിമകളുടെ രാഷ്ട്രീയം തിരിച്ചറിയാന്‍ പറ്റുന്നില്ല എന്നുള്ളതാണ്.

അപ്പോള്‍ സിനിമയെ പറ്റിയിട്ടുള്ള അജ്ഞതയുണ്ട്. തീര്‍ച്ചയായും സാംസ്‌കാരിക വകുപ്പ് അദ്ദേഹം കൈമാറേണ്ടതാണ്. ഏറ്റവും മിടുക്കരായിട്ടുള്ള യുവ മന്ത്രിമാരും സിനിമയെ പറ്റിയുമെല്ലാം കൃത്യമായ ധാരണയുള്ള മന്ത്രിമാര്‍ ഈ മന്ത്രിസഭയിലുണ്ട്. അവര്‍ക്കാര്‍ക്കെങ്കിലും ഈ വകുപ്പ് കൈമാറണം. കാരണം വളരെ സങ്കീര്‍ണമായൊരു അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. ഈ സങ്കീര്‍ണതയെ മറികടക്കണമെങ്കില്‍ കുറേ കൂടി കപാസിറ്റിയുള്ള ഒരാള്‍ വകുപ്പ് ഏറ്റെടുത്താല്‍ മാത്രമെ നടക്കുകയുള്ളൂ എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.” ആഷിക് അബു പറയുന്നു.

അതേസമയം ഹേമ കമ്മീഷൻ റിപ്പോർട്ടിന് പിന്നാലെ നിരവധിപേരാണ് തങ്ങൾക്ക് നേരിടേണ്ടിവന്ന ലൈംഗികാതിക്രമം വെളിപ്പെടുത്തി മുന്നോട്ട് വന്നത്. സംവിധായകൻ രഞ്ജിത്ത്, നടനും മുൻ എഎംഎംഎ ജനറൽ സെക്രട്ടറി സിദ്ദിഖ്, കൊല്ലം എംഎൽഎ മുകേഷ്, ജയസൂര്യ, വികെ പ്രകാശ്, ബാബുരാജ്, മണിയൻപിള്ള രാജു, ഇടവേള ബാബു, റിയാസ് ഖാൻ തുടങ്ങീ പതിനെട്ടോളം പേർക്കെതിരെയാണ് ഇതുവരെ വെളിപ്പെടുത്തലുകൾ വന്നത്.

Latest Stories

'ഓപ്പറേഷന്‍ സിന്ദൂര്‍': പാക്കിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു; 12 ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; നിരീക്ഷിച്ച് പ്രതിരോധമന്ത്രാലയവും പ്രധാനമന്ത്രിയും

OPERATION SINDOOR: അർധരാത്രിയിൽ പാകിസ്ഥാനിൽ കയറി തിരിച്ചടിച്ച് ഇന്ത്യ, ഒൻപത് ഭീകര കേന്ദ്രങ്ങൾ തകർത്തു; നീതി നടപ്പാക്കിയെന്ന് ഇന്ത്യൻ സൈന്യം

IPL 2025: സഞ്ജു സാംസൺ അടുത്ത സീസണിൽ കളിക്കുക അവർക്കായി, താരത്തിനും ആ ടീമിനും പറ്റിയ ഡീൽ; ആരാധകർക്ക് ആവേശം

വര്‍ണാഭമായ പൂരാഘോഷത്തില്‍ അലിഞ്ഞുചേര്‍ന്ന് തൃശൂര്‍; പൂര പ്രേമികള്‍ പുലര്‍ച്ചെ നടക്കാനിരിക്കുന്ന വെടിക്കെട്ടിനുള്ള കാത്തിരിപ്പില്‍

തലസ്ഥാനത്ത് നിന്ന് മൂന്ന് കിലോഗ്രാം കഞ്ചാവുമായി യുവ സംവിധായകന്‍ പിടിയില്‍; എക്‌സൈസ് പിടിയിലാകുന്നത് പുതിയ ചിത്രം റിലീസിനൊരുങ്ങുന്നതിനിടെ

INDIAN CRICKET: ഇനി കാണാനാകുമോ ദേശിയ ജേഴ്സിയിൽ, രോഹിത്തിന്റെയും കോഹ്‌ലിയുടെയും കാര്യത്തിൽ ആ നിർണായക നിലപാട് പറഞ്ഞ് ഗൗതം ഗംഭീർ; അന്ന് ആ കാര്യം നടക്കും

യുകെയുമായി സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിടും; വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ ഫലപ്രാപ്തിയിലേക്ക്; ചരിത്ര നിമിഷമെന്ന് നരേന്ദ്ര മോദി

INDIAN CRICKET: എന്റെ ടീമിലെ ഏറ്റവും ഫിറ്റ്നസ് ഉള്ള താരം അവനാണ്, അയാളെ വെല്ലാൻ ഒരുത്തനും പറ്റില്ല; ഗൗതം ഗംഭീർ പറയുന്നത് ഇങ്ങനെ

ഹൈക്കമാന്റിനെ വെല്ലുവിളിച്ച് സുധാകരന്‍ പക്ഷം; മാറ്റേണ്ടത് കെപിസിസി അധ്യക്ഷനെയല്ല, ദീപാ ദാസ് മുന്‍ഷിയെ; നേതൃമാറ്റത്തില്‍ കടുത്ത നിലപാടുമായി കെ സുധാകരന്‍

അര്‍ബന്‍ സഹകരണ ബാങ്കിലെ നിയമന കോഴക്കേസ്; ഐസി ബാലകൃഷ്ണനെതിരെ കേസെടുക്കാനുള്ള തെളിവുണ്ടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്; കോണ്‍ഗ്രസ് നേതൃത്വം പ്രതിസന്ധിയില്‍