സ്റ്റാര്‍ മാജിക്ക് പരിപാടി പിന്‍വലിച്ച് ഇത്രയും നാള്‍ സമൂഹത്തിലേക്ക് കടത്തിവിട്ട മനുഷ്യവിരുദ്ധതയ്ക്ക് മാപ്പ് പറയാന്‍ ഫ്‌ളവേഴ്‌സ് തയ്യാറാകണം: രേവതി സമ്പത്ത്

സ്റ്റാര്‍ മാജിക് പരിപാടിയില്‍ മുക്ത നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. മുക്തയുടെ പ്രസ്താവനയെ വിമര്‍ശിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടി രേവതി സമ്പത്ത്. സ്റ്റാര്‍ മാജിക്ക് എന്ന പരിപാടി പിന്‍വലിച്ച് ഇത്രയും നാള്‍ സമൂഹത്തിലേക്ക് കടത്തിവിട്ട മനുഷ്യവിരുദ്ധതയ്ക്ക് മാപ്പ് പറയാന്‍ ഫ്‌ളവേഴ്‌സ് തയ്യാറാകണം എന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ നടി പറയുന്നത്.

രേവതി സമ്പത്തിന്റെ കുറിപ്പ്:

മുക്ത ഒരു ഊളത്തരം പറയുന്നു. ആങ്കര്‍ അതിനെ പിന്താങ്ങുന്നു. ചുറ്റുമിരുന്ന സ്റ്റാര്‍ മാജിക് ടീം ഫുള്‍ അതിനെ കൈയടിച്ചു പാസ്സാക്കുന്നു. കുറേ പ്രതിഷേധം ഉയരുന്നു. ഒന്നും മൈന്‍ഡ് ചെയ്യാതെ കഴിഞ്ഞ എത്രയോ നാളുകളായി തുടരുന്ന മനുഷ്യവിരുദ്ധത നിറഞ്ഞ സ്റ്റാര്‍ മാജിക് എന്ന പരിപാടി അതേപടി വീണ്ടും തുടരുന്നു. കല എന്നത് വലിയൊരു ആശയവിനിമയമാണ്. കല എന്നാല്‍ മാറ്റങ്ങള്‍ എന്നും കൂടെ അര്‍ത്ഥമാക്കുന്നു. കല സ്‌നേഹത്തിന്റെ രൂപം കൂടിയാണ്.

സാമൂഹിക മാറ്റങ്ങള്‍ക്കുള്ള വാതിലാണ് ഏതൊരു കലയും എന്നു നിസ്സംശയം പറയാം. തികച്ചും വ്യത്യസ്ത സംസ്‌കാരങ്ങളിലും കാലഘട്ടത്തിലും നിന്നുമുള്ള ആളുകളെ കലയുടെ ശക്തി ആശയവിനിമയത്തിലേക്ക് നയിക്കുന്നു. വാക്കുകള്‍ പോലും നിലയ്ക്കുന്നിടത്ത് കലയുടെ ഭാഷയിലെ വാക്കുകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. ഏതൊരു കലയും അനുഭവിക്കുന്നവരില്‍ വികാരങ്ങള്‍ ഉളവാക്കാന്‍ കഴിയുന്നത്ര ശക്തി ഉണ്ട്. മനുഷ്യനെ വലിയ രീതിയില്‍ തന്നെ സ്വാധീനിക്കുന്നുണ്ട് കലകള്‍.

സിനിമ, സംഗീതം, നൃത്തം, നാടകം, ചിത്രകല അങ്ങനെ നീണ്ടു നീണ്ടു പോകുന്നു ഇവ. ഹാസ്യം ഇഷ്ടമല്ലാത്ത മനുഷ്യരുണ്ടോ?, ഇല്ല. ആര്‍ത്തുല്ലസിച്ചു ചിരിക്കാന്‍ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. ഈ ഹാസ്യരൂപങ്ങള്‍ മനുഷ്യനെ ചിന്തിപ്പിക്കുന്നത് കൂടെയാകുമ്പോഴാണ് അവിടെ ഹാസ്യം എന്ന ആശയം ഒരു പൂര്‍ണ കലാരൂപമായി മാറുന്നത്. ടിവി ചാനലുകളില്‍ ഇപ്പോള്‍ ഹാസ്യ പരിപാടികള്‍ ഒത്തിരിയുണ്ട്.

സ്‌കിറ്റുകള്‍ പുതിയ പരീക്ഷണങ്ങളിലൂടെ ആ കല മുന്നോട്ട് വെവ്വേറെ രീതികളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ നമ്മള്‍ കരുതും കല വളരുന്നു എന്ന്, എന്നാല്‍ വളരെ നിരാശയോടെ പറയട്ടെ കലയെ കൊന്നുകൊണ്ടിരിക്കുകയാണ്. ഹാസ്യം എന്ന മഹത്തായ കലയില്‍ ഇപ്പോള്‍ വിഷാംശം അടിഞ്ഞു കൂടി അഴുക്കുചാലായി മാറിക്കഴിഞ്ഞു.

സ്ത്രീവിരുദ്ധതയും, ഹോമോഫോബിയയുയും, സെക്‌സിസ്റ്റ് ജോക്കുകളും, റേപ്പ് ജോക്കുകളും, റേസിസ്റ്റ് ജോക്കുകളും, ദളിത് വിരുദ്ധതയും, ജാതീയതയുമൊക്കെ കുത്തി നിറച്ചു വീര്‍പ്പിച്ചെടുത്ത ഏതു സമയം വേണമോ പൊട്ടാവുന്ന ഒരു ബലൂണ്‍ ആണ് കോമഡി പരിപാടികള്‍. അതായത്, ഏഷ്യാനെറ്റ്, ഫ്‌ലവേര്‍സ്, മഴവില്‍ മനോരമ എന്ന് വേണ്ട മുന്‍നിരയിലുള്ള മിക്ക ടീവി ചാനലുകളിലും സ്ഥിരം സംപ്രേക്ഷണം ചെയ്യുന്നവ. സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകളില്‍ മിക്ക സമയങ്ങളിലും മിന്നി മായുന്ന ഈ മനുഷ്യവിരുദ്ധതയുടെ ക്ലിപ്പുകള്‍.

ഈ കോമഡി പരിപാടികള്‍ സൃഷ്ടിക്കുന്നവര്‍ അതായത് സ്‌ക്രിപ്റ്റുകള്‍ തയ്യാറാക്കുന്നവര്‍, ഐഡിയ കൊടുക്കുന്നവര്‍, അതില്‍ ഒരു ഉളുപ്പുമില്ലാതെ വന്നഭിനയിക്കുന്നവര്‍, ഈ അവഹേളനത്തിനെ കയ്യടിച്ചു ചിരിച്ചു പ്രോത്സാഹിപ്പിക്കുന്ന കാണികള്‍ അടക്കം ഈ മനുഷ്യവിരുദ്ധതയ്ക്ക് കൂട്ടുനില്‍ക്കുന്നവരാണ്. നിങ്ങള്‍ പറയുന്നത് തമാശകളല്ല. അത്രമേല്‍ ഭീകരമായ മനുഷ്യവിരുദ്ധതയാണ്. സ്റ്റാര്‍ മാജിക്ക് എന്ന പരിപാടി പിന്‍വലിച്ച് ഇത്രയും നാള്‍ സമൂഹത്തിലേക്ക് കടത്തിവിട്ട മനുഷ്യവിരുദ്ധതയ്ക്ക് മാപ്പ് പറയാന്‍ ഫ്‌ളവേഴ്‌സ് തയ്യാറാകണം.

Latest Stories

PBKS VS KKR: എടാ ചെക്കാ, മര്യാദക്ക് കളിച്ചില്ലേൽ സ്റ്റമ്പ് ഊരി ഞാൻ തലയ്ക്കടിക്കും; ഗ്ലെൻ മാക്സ്വെലിനു നേരെ വൻ ആരാധകരോഷം

എംജിഎസ് നാരായണന് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം; അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സ്മൃതിപഥത്തിലെത്തിയത് നിരവധി പേര്‍

ഗുജറാത്തിലെ രണ്ട് നഗരങ്ങളില്‍ നിന്ന് മാത്രം അനധികൃതമായി കുടിയേറിയ 1024 ബംഗ്ലാദേശികള്‍ പിടിയില്‍; പരിശോധന നടത്തിയത് അഹമ്മദാബാദിലും സൂറത്തിലും

കോഴിക്കോട് പാക് പൗരന്മാര്‍ക്ക് നോട്ടീസ് നല്‍കി പൊലീസ്; 27ന് മുന്‍പ് രാജ്യം വിടണമെന്ന് നിര്‍ദ്ദേശം

വിഡി സവര്‍ക്കറിനെതിരായ പരാമര്‍ശം; രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പൂനെ കോടതി

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ 'കുടിയിറക്കല്‍' ഇല്ല; കൂടുതല്‍ കാലം പാര്‍ലമെന്ററി സ്ഥാനങ്ങള്‍ വഹിച്ചവര്‍ക്ക് വ്യതിചലനം സംഭവിക്കാനിടയുണ്ട്; എകെ ബാലനെതിരെ രൂക്ഷ വിമര്‍ശനവുമായി പി ഉണ്ണി

വിഎസ് അച്യുതാനന്ദന്‍ സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായി തുടരും; തീരുമാനം ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍

ഇന്ത്യ തെളിവുകളില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നു; നിഷ്പക്ഷവും സുതാര്യവുമായ ഏതൊരു അന്വേഷണത്തിനും തയ്യാറെന്ന് പാക് പ്രധാനമന്ത്രി

0 പന്തിൽ വിക്കറ്റ് നേട്ടം , ഈ കിങ്ങിന്റെ ഒരു റേഞ്ച് ; കോഹ്‌ലിയുടെ അപൂർവ റെക്കോഡ്

'കഴുത്തറുക്കും', ലണ്ടനില്‍ പാകിസ്ഥാന്‍ ഹൈമ്മീഷന് മുമ്പില്‍ പ്രതിഷേധിച്ച ഇന്ത്യക്കാരോട് പാക് പ്രതിരോധ സേന ഉപസ്ഥാനപതിയുടെ ആംഗ്യം