മട്ടാഞ്ചേരി ബേസ്ഡ് മലര്‍ മിസിനെ തമിഴത്തിയാക്കി, ആദ്യം സെലക്ട് ചെയ്തത് അസിനെയും രജിഷയെയും, പക്ഷെ..: അല്‍ഫോണ്‍സ് പുത്രന്‍

മട്ടാഞ്ചേരി ബേസ്ഡ് കഥാപാത്രമായ മലര്‍ മിസിനെ തമിഴ് കഥാപാത്രമാക്കി മാറ്റിയതിനെ കുറിച്ച് മനസു തുറന്ന് അല്‍ഫോണ്‍സ് പുത്രന്‍. അസിന്‍, രജിഷ വിജയന്‍ എന്നീ താരങ്ങളെ പരിഗണിച്ച ‘പ്രേമം’ സിനിമയില്‍ പിന്നീടാണ് സായ് പല്ലവി എത്തുന്നത്. ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അല്‍ഫോണ്‍സ് പുത്രന്‍ സംസാരിച്ചത്.

”സായ് പല്ലവിയും മഡോണയും അനുപമ പരമേശ്വരനും ഓഡിഷനിലൂടെ വന്നതാണ്. ഓഡിഷന്‍ ചെയ്ത പലരും പിന്നീട് വലിയ ആളുകളായി. ഇവരെ എങ്ങനെയാണ് സെലക്ട് ചെയ്യാതിരിക്കുന്നത് എന്ന് ആലോചിച്ച് പലരേയും പറഞ്ഞുവിട്ടിട്ടുണ്ട്. രജിഷ വിജയനെ പ്രേമത്തില്‍ ഞങ്ങള്‍ സെലക്ട് ചെയ്തതാണ്.”

”പക്ഷെ മൂന്ന് നായികമാര്‍ നേരത്തെ തന്നെ ആയിരുന്നു. അതിനാല്‍ രജിഷ വിജയനെ പ്രേമത്തിലേക്ക് കൊണ്ട് വരാനായില്ല. മലര്‍, മേരി എന്നീ കഥാപാത്രങ്ങള്‍ക്കായാണ് രജിഷയെ ഓഡിഷന്‍ ചെയ്തത്. അവര്‍ ഇപ്പോള്‍ വലിയ നടിയായി. മലര്‍ എന്ന കഥാപാത്രത്തിലേക്ക് ആദ്യം അസിന്‍ ആയിരുന്നു വരേണ്ടിയിരുന്നത്.”

”നിവിന്‍ പോളി സംസാരിക്കാമെന്ന് പറഞ്ഞതാണ്. മട്ടാഞ്ചേരി ബേസ് ചെയ്താണ് ആ ക്യാരക്ടര്‍ എഴുതിയിരുന്നത്. പിന്നെ തമിഴ് കഥാപാത്രമാക്കി മാറ്റിയപ്പോഴാണ് സായ് പല്ലവിയെ ഓഡിഷന്‍ ചെയ്തത്. ഞങ്ങള്‍ അഞ്ച് പേര്‍ കോയമ്പത്തൂരിലെ അവരുടെ വീട്ടില്‍ പോയി ഓഡിഷന്‍ ചെയ്യുകയായിരുന്നു.”

”അവര്‍ കഥാപാത്രത്തിന് ചേരുമെന്ന് മനസിലായതോടെ അതും ഫിക്‌സ് ആയി” എന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞത്. 2015ല്‍ ആയിരുന്നു പ്രേമം തിയേറ്ററുകളില്‍ എത്തിയത്. അന്ന് യൂത്തിനിടെയിലും ക്യാമ്പസുകളിലും ചിത്രം ഓളം തീര്‍ത്തിരുന്നു. അല്‍ഫോണ്‍സിന്റെ സൂപ്പര്‍ ഹിറ്റ് ആയി ചിത്രം കൂടിയാണിത്.

Latest Stories

റിങ്കു ഒന്നും അല്ല, ഇന്ത്യൻ ടി 20 ടീമിന്റെ ഭാവി ഫിനിഷർമാർ അവന്മാർ; തുറന്നടിച്ച് ദിനേഷ് കാർത്തിക്ക്

അതി കഠിനമായ വയറുവേദന; 21കാരിയുടെ വയറിൽ നിന്ന് നീക്കിയത് 2 കിലോ മുടി

ബജാജ് ഫ്രീഡം 125; സിഎന്‍ജി വാഹന വിപ്ലവത്തില്‍ നിന്നും ട്രേഡ് മാര്‍ക്ക് വിവാദത്തിലേക്ക്

"പരിശീലകൻ എന്ത് ചെയ്തിട്ടാണ്? ഞങ്ങൾ ആണ് എല്ലാത്തിനും കാരണം"; എറിക്ക് ടെൻഹാഗിനെ പിന്തുണച്ച് ഹാരി മഗ്വയ്ർ

ഇന്ന് രാത്രി എന്തും സംഭവിക്കാം; ഇറാന്റെ ആണവനിലയങ്ങള്‍ തകര്‍ത്തേക്കും; ഒക്‌ടോബര്‍ ഏഴിന് ഇസ്രയേല്‍ പ്രതികാരം തീര്‍ക്കുമെന്ന് റിപ്പോര്‍ട്ട്; അമേരിക്കയുടെ നിര്‍ദേശം തള്ളി നെതന്യാഹു

ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ച് സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

പന്തിന്റെ ജന്മദിനത്തില്‍ ഇന്നും തുടരുന്ന മലയാളി ഫാന്‍സിന്റെ 'ചെറുപുഞ്ചിരി'

നാല് മാസങ്ങൾക്ക് ശേഷം വാഗമണ്ണിലെ ചില്ലുപാലം വീണ്ടും തുറക്കുന്നു

'ഒന്നും മിണ്ടാതെ സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയി, നഷ്ടം ഒരു കോടി രൂപയാണ്..'; പ്രകാശ് രാജിനെതിരെ നിര്‍മ്മാതാവ്

സി വി ശ്രീരാമന്‍ സ്മൃതി പുരസ്‌കാരം സലീം ഷെരീഫിന്; നേട്ടം 'പൂക്കാരൻ' എന്ന കഥാസമാഹാരത്തിലൂടെ