' ലാലേട്ടനും ജിത്തുവേട്ടനും ഓടി വന്ന് വിന്‍ഡോയില്‍ മാന്തുന്നു': അനുഭവം പങ്കുവെച്ച് അനുമോഹന്‍

ട്വല്‍ത്ത്മാനില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവെച്ച് നടന്‍ അനുമോഹന്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ അനുഭവം പങ്കുവെച്ചത്.

ഒരുദിവസം ലാലേട്ടന്റെയും നന്ദുചേട്ടന്റെയും സീന്‍ ഷൂട്ട് ചെയ്യുകയാണ്. ഞങ്ങള്‍ക്ക് അന്ന് രാത്രി ഒരു പണിയും ഇല്ല. അനുശ്രീ,ലിയോണ, അനുസിതാര, അതിഥി ഇവര്‍ക്കെല്ലാം പ്രേതങ്ങളെ പേടിയാണ്.

എല്ലാവരും കൂടി എന്റെ റൂമില്‍ ഇരുന്ന് ഓജോ ബോര്‍ഡ് കളിക്കാന്‍ തീരുമാനിച്ചു. ലൈറ്റ് ഓഫ് ചെയ്തു, മെഴുകുതിരിയൊക്കെ കത്തിച്ച് റെഡിയായി. ഞാനും ചന്തുവും ഇടയ്ക്കിടെ പേടിപ്പിക്കാന്‍ ഓരോ ശബ്ദങ്ങളും ഇട്ടുകൊടുക്കുന്നുണ്ട്. ഇവിടെ ഓജോ ബോര്‍ഡ് കളിക്കുന്ന കാര്യം ആരോ പറഞ്ഞ് ലൊക്കേഷനില്‍ എല്ലാവരും അറിഞ്ഞു.

കുറച്ചു കഴിഞ്ഞപ്പോള്‍ ജനലില്‍ ആരോ മാന്തുന്ന ശബ്ദമൊക്കെ കേള്‍ക്കുന്നു. ഞങ്ങളെ കൂടാതെ മൂന്നാമത്തെ ആളാരാണെന്ന് ഞാനും ചന്തുവും പരസ്പരം നോക്കുകയാണ്, സംഭവം ബ്രേക്ക് പറയുമ്പോള്‍ ലാലേട്ടനും ജിത്തുവേട്ടനും ഓടി വന്ന് നമ്മുടെ വിന്‍ഡോയില്‍ മാന്തുന്നതാണ്. ആദ്യമൊക്കെ എല്ലാവരും വിചാരിച്ചിരുന്നത് അത് യഥാര്‍ത്ഥ പ്രേതമാണെന്നാണ് . പിന്നീടാണ് ആ രഹസ്യം പൊട്ടിച്ചത്. അനു മോഹന്‍ പറഞ്ഞു.

Latest Stories

'നിങ്ങൾ ദളിത് സ്ത്രീകൾ ഇതിന് വേണ്ടിയുള്ളവരാണ്'; നാല് വയസ്സുള്ള മകന് നേരെ തോക്കുചൂണ്ടി ഉത്തർപ്രദേശിൽ ദളിത് സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തു

അവന്‍ മിന്നിയാല്‍ പിന്നെ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല, ബുംറയെ പിടിച്ചുകെട്ടാനായിരിക്കും എല്ലാവരും ശ്രമിക്കുക, തുറന്നുപറഞ്ഞ് മുന്‍ താരം

നടിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശം; സന്തോഷ് വര്‍ക്കി അറസ്റ്റില്‍

ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു

കശ്മീര്‍ ജനതയ്ക്ക് കേന്ദ്ര സര്‍ക്കാരില്‍ വിശ്വാസം; പ്രധാനമന്ത്രിക്ക് എന്തുചെയ്യണമെന്നറിയാം; തീവ്രവാദികളെ ഒരിക്കലും പിന്തുണക്കില്ല; രോഷത്തോടെ പിഡിപി നേതാവ് ഇല്‍ത്തിജ മുഫ്തി

തീറ്റ തീറ്റ തീറ്റ എന്ന വിചാരം മാത്രം പോരാ, നല്ല രീതിയിൽ ഫിറ്റ്നസ് ക്രമീകരിക്കണം; യുവതാരത്തിന് ഉപദേശവുമായി യൂനിസ് ഖാൻ

'ഈ മോഹന്‍ലാലിനെ പേടിക്കണം', പ്രതീക്ഷ കാത്തോ 'തുടരും'?; പ്രേക്ഷക പ്രതികരണം

എന്‍ട്രി ഫീയായി ലഹരിയുടെ ഒരു ഷോട്ട്, ചര്‍ച്ചകളില്‍ നിറഞ്ഞ് ഗ്ലാമറസ് വേഷവും; സാനിയക്ക് കടുത്ത വിമര്‍ശനം

'പെഹൽഗാമിൽ ഭീകരാക്രമണം നടത്തിയവർ സ്വാതന്ത്ര്യ സേനാനികൾ'; പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രി

21 മണിക്കൂർ വരെ സെല്ലിൽ പൂട്ടിയിടുന്നു; പന്തീരാങ്കാവ് കേസിൽ വിജിത്ത് വിജയൻ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം