ഏറ്റുതഴമ്പിച്ച അവഗണനകളാണ് അവന്റെ ഇന്ധനം, മുടിയഴിച്ചിട്ട് തന്നെ അവന്‍ ഇനിയും പാടും പാടിക്കൊണ്ടേയിരിക്കും; പിന്തുണയുമായി ഹരിനാരായണന്‍

ഗായകന്‍ സന്നിദാനന്ദന് നേരെ നടക്കുന്ന അധിക്ഷേപങ്ങള്‍ക്കെതിരെ പ്രതികരിച്ച് കവിയും ഗാനരചയിതാവുമായ ബി.കെ ഹരിനാരായണന്‍. സന്നിദാനന്ദന്റേത് വൃത്തികെട്ട കോമാളി വേഷമാണെന്നും അറപ്പുളവാക്കുന്നതാണ് എന്നുള്ള അധിക്ഷേപമാണ് ഗായകന് നേരെ നടക്കുന്നത്. ഉഷാകുമാരി എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നാണ് അധിക്ഷേപിച്ചു കൊണ്ടുള്ള പോസ്റ്റ് എത്തിയത്. ഏറ്റുതഴമ്പിച്ച അവഗണനകളാണ് അവന്റെ ഇന്ധനം. അടിത്തട്ടില്‍ നിന്ന് ആര്‍ജ്ജിച്ച മനുഷ്യത്വമാണ് അവന്റെ ബലം. മുടിയഴിച്ചിട്ട് തന്നെ അവന്‍ ഇനിയും പാടും പാടിക്കൊണ്ടേയിരിക്കും എന്നാണ് ഹരിനാരായണന്‍ പറയുന്നത്.

ഹരിനാരായണന്റെ കുറിപ്പ്:

1994 ആണ് കാലം. പൂരപ്പറമ്പില്‍, ജനറേറ്ററില്‍, ഡീസലു തീര്‍ന്നാല്‍, വെള്ളം തീര്‍ന്നാല്‍ ഒഴിച്ചു കൊടുക്കാനായി ഉടമസ്ഥന്‍ കാവല് നിര്‍ത്തിയിരിക്കുന്ന പയ്യന്‍, ടൂബ് ലൈറ്റുകള്‍ കെട്ടാന്‍ സഹായിച്ച്, രാത്രി മുഴുവന്‍ കാവല്‍ നിന്നാല്‍ അവന് 25 ഏറിയാല്‍ 50 രൂപ കിട്ടും, വേണമെങ്കില്‍ ഭീകര ശബ്ദമുള്ള ആ പെരും ജനറേറ്ററിനടുത്ത് കീറച്ചാക്ക് വിരിച്ച് കിടക്കാം. പക്ഷേ ജനറേറ്ററിലേക്ക് ഒരു കണ്ണ് വേണം. ഈ ഭീകര ശബ്ദത്തിന്റെ അടുത്ത് കിടന്ന് എങ്ങനെ ഉറങ്ങാനാണ്. ? അപ്പുറത്തെ സ്റ്റേജില്‍ ഗാനമേളയാണ് നടക്കുന്നതെങ്കില്‍ പിന്നെ പറയുകയേ വേണ്ട. അവന്‍ കണ്ണ് മിഴിച്ച് കാതും കൂര്‍പ്പിച്ച് തന്നെ ഇരിക്കും. പിന്നെ സ്റ്റേജിന്റെ പിന്നില്‍ ചെന്ന് ഗാനമേളക്കാരോട് ചോദിക്കും..

‘ചേട്ടാ ഞാനൊര് പാട്ട് പാടട്ടെ ?’ ചെലോര് കളിയാക്കും, ചിരിക്കും ചെലോര് ‘പോയേരാ അവിടന്ന് ‘ എന്ന് ആട്ടിപ്പായിക്കും. അതവന് ശീലാമാണ്. എന്നാലും അടുത്ത പൂരപ്പറമ്പിലും, ഗാനമേള കണ്ടാല്‍ അവരുടെ അടുത്ത് ചെന്ന് അവന്‍ അവസരം ചോദിച്ചിരിക്കും.

നാവില്ലാത്ത, ശബ്ദമില്ലാതിരുന്ന കാലത്ത് തുടങ്ങിയതാണ് പാട്ടിനോടുള്ള ഈ കമ്പം. അന്ന് തന്നെ കേള്‍ക്കാന്‍ തുടങ്ങിയതാണ് നിറത്തിന്റെ, രൂപത്തിന്റെ പേരിലുള്ള കളിയാക്കലും. ഒരു ദിവസം, ഏതോ സ്‌കൂള്‍ ഗ്രൗണ്ടില്‍, വലിയൊരു ഗാനമേള നടക്കുകയാണ്. ജനറേറ്ററിനടുത്ത്, കുറച്ച് നേരം പാട്ട് കേട്ടിരുന്ന്, അവന്‍ സ്റ്റേജിന് പിന്നിലേക്ക് നടന്നു. ആദ്യം കണ്ട ആളോട് ചോദിച്ചു.

‘ചേട്ടാ ഇയ്‌ക്കൊരു പാട്ട് പാടാന്‍ ചാന്‍സ് തര്വോ ?’ അയാളവന്റെ മുഷിഞ്ഞ വസ്ത്രത്തിലേക്കും ,മെലിഞ്ഞ രൂപത്തിലേക്കും, മുറി കൂട്ടി തുന്നിയ പോലുള്ള ചുണ്ടിലേക്കും നോക്കി ‘വാ ..പാട് ‘ ആ ഉത്തരം അവന്‍ ഒട്ടും പ്രതീക്ഷിച്ചില്ല. അതിന്റെ ആവേശത്തില്‍, നേരെ ചെന്ന്, ജീവിതത്തില്‍ ആദ്യമായി മൈക്ക് എടുത്ത് ചെക്കനങ്ങട്ട് പൊരിച്ചു. ‘ഇരുമുടി താങ്കീ…’ മൊത്തത്തില്‍ താഴെ പോയിരുന്ന ഗാനമേള അങ്ങട്ട് പൊന്തി, ആള്‍ക്കാര് കൂടി കയ്യടിയായി..

പാട്ടിന്റെ ആ ഇരു ‘മുടി’യും കൊണ്ടാണ് അവന്‍ ജീവിതത്തില്‍ നടക്കാന്‍ തുടങ്ങിയത്. കാല്‍ച്ചുവട്ടിലെ കനലാണ് അവന്റെ കുരല്. ഏറ്റുതഴമ്പിച്ച അവഗണനകളാണ് അവന്റെ ഇന്ധനം. അടിത്തട്ടില്‍ നിന്ന് ആര്‍ജ്ജിച്ച മനുഷ്യത്വമാണ് അവന്റെ ബലം. മുടിയഴിച്ചിട്ട് തന്നെ അവന്‍ ഇനിയും പാടും പാടിക്കൊണ്ടേയിരിക്കും, ഒപ്പം.

Latest Stories

ഇനി മുതൽ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് ചെലവ് കൂടും; ട്രാന്‍സാക്ഷന്‍ ചാര്‍ജ് 23 രൂപയാക്കാന്‍ ആർബിഐ, മെയ് 1 മുതൽ പ്രാബല്യത്തില്‍

സിനിമയില്‍ മാറ്റം വരുത്താന്‍ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ട്, തല്‍ക്കാലം ചില കാര്യങ്ങള്‍ മ്യൂട്ട് ചെയ്തിട്ടുണ്ട്: ഗോകുലം ഗോപാലന്‍

'എമ്പുരാൻ രാജ്യ വിരുദ്ധ ചിത്രം, ഹിന്ദുക്കളെ നരഭോജികളാക്കി; പൃഥ്വിരാജിന്റെ രാഷ്ട്രീയ അജണ്ട, മോഹൻലാൽ സ്വന്തം ആരാധകരെ വഞ്ചിച്ചു': ആർഎസ്എസ് മുഖപത്രം

'മുസ്ലിം സമൂഹത്തെയും കോൺഗ്രസിനെയും നശിപ്പിച്ചു'; രാജ്യത്ത് ബിജെപിയിലേക്ക് ആളെ കയറ്റി കൊടുക്കുന്നത് സുഡാപ്പികളെന്ന് അഖിൽ മാരാർ

IPL 2025: പേരിലെ കലി കൈയിൽ വെച്ചാൽ മതി, എന്നോട് വേണ്ട; ഖലീൽ അഹമ്മദിനോട് മത്സരശേഷം കലിപ്പായി കോഹ്‌ലി; വീഡിയോ കാണാം

തലമുടിവെട്ടാനെത്തിയ 11കാരനെ പീഢിപ്പിച്ചു; പാലക്കാട് ബാർബർ അറസ്റ്റിൽ

ഭൂചലനത്തിൽ മരണം 1002 കടന്നു; മ്യാൻമറിലും ബാങ്കോങ്കിലും രക്ഷാപ്രവർത്തനം തുടരുന്നു

ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗം വെട്ടി, 'എമ്പുരാനി'ല്‍ ഗോധ്ര പരാമര്‍ശമില്ല: സെന്‍സര്‍ ബോര്‍ഡ് അംഗം

‘പി പി ദിവ്യ മാത്രം പ്രതി, എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിലെ അധിക്ഷേപം ആസൂത്രിതം'; നവീൻ ബാബുവിന്റ മരണത്തിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും

IPL 2025: ധോണിയെ ഇനിയും ന്യായയീകരിക്കുന്നവർ അന്ധമായ ആരാധന ഉള്ളവർ മാത്രം, ചെന്നൈ അയാളെ ഉപയോഗിക്കുന്നത് ആ കാര്യത്തിന് മാത്രം; പോയിന്റുകൾ ചർച്ചയാകുന്നു