സ്വീകരിക്കാനെത്തിയത് മലയാളത്തിലെ ഏറ്റവും വലിയ നടൻ: ഡോ. ബിജു

അദൃശ്യ ജാലകങ്ങൾ എന്ന ചിത്രത്തിനിടെ അന്താരാഷ്ട്ര പ്രദർശനം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ നടൻ ഇന്ദ്രൻസ് സ്വീകരിക്കാനെത്തിയതിനെ പറ്റി കുറിപ്പുമായി സംവിധായകൻ ഡോ. ബിജുകുമാർ ദാമോദരൻ.

താലിൻ ചലച്ചിത്ര മേളയിൽ നിന്നും തിരികെ എത്തിയപ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വീകരിക്കാനായി അതിരാവിലെ അപ്രതീക്ഷിതമായി ഒരാൾ കാത്തു നിൽക്കുന്നു എന്ന് പറഞ്ഞാണ് ഡോ. ബിജുവിന്റെ കുറിപ്പ് ആരംഭിക്കുന്നത്. ടൊവിനോ തോമസ് പ്രധാനവേഷത്തിലെത്തിയ ചിത്രം താലിൻ ചലച്ചിത്ര മേളയിൽ മികച്ച പ്രേക്ഷക പ്രശംസകളാണ് ഏറ്റുവാങ്ങിയത്.

“താലിൻ ചലച്ചിത്ര മേളയിൽ നിന്നും തിരികെ എത്തിയപ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വീകരിക്കാനായി അതിരാവിലെ അപ്രതീക്ഷിതമായി ഒരാൾ കാത്തു നിൽക്കുന്നു .
രാവിലേ 4.20 നു ഫ്‌ളൈറ്റ് ലാൻഡ് ചെയ്തപ്പോൾ തന്നെ ഫോൺ ശബ്ദിക്കുന്നു . ഡോക്ടറെ ഞാൻ ഇവിടെ പുറത്തു കാത്തു നിൽക്കുന്നുണ്ട് . പ്രിയപ്പെട്ട ഇന്ദ്രൻസ് ചേട്ടൻ . അതിരാവിലെ എന്തിനാണ്‌ ഇന്ദ്രൻസേട്ടൻ ഇത്ര മിനക്കെട്ടു വന്നത് എന്ന ചോദ്യത്തിന് ഒരു ചിരി മാത്രം ആദ്യ മറുപടി. ഇത്രയും വലിയ ഒരു മേളയിൽ നമ്മുടെ സിനിമ പ്രദർശിപ്പിച്ചിട്ടു വരുമ്പോൾ സ്വീകരിക്കാൻ ആരെങ്കിലും വരണ്ടേ, ഞാൻ എന്തായാലും വീട്ടിൽ ഉണ്ടായിരുന്നു അതുകൊണ്ട് ഡോക്ടർ ഇറങ്ങുമ്പോൾ ഒന്ന് വന്നു കണ്ടിട്ട് പോകാം എന്ന് കരുതി.

സംവിധായകൻ വി സി അഭിലാഷ് ആണ് ഞാൻ വരുന്ന ഫ്‌ളൈറ്റും സമയവും ഒക്കെ ഇന്ദ്രേട്ടനെ അറിയിച്ചത് . അഭിലാഷ് ആശുപത്രിയിൽ ആയതിനാൽ എയർ പോർട്ടിലേക്ക് വരാൻ പറ്റിയില്ല .
ഏതായാലും വലിയ സന്തോഷം ലോകത്തെ ഏറ്റവും പ്രശസ്തമായ , FIAPF അക്രിഡിറ്റേഷനിലെ ആദ്യ പതിനഞ്ചു എ കാറ്റഗറി മേളകളിൽ ഒന്നായ താലിനിൽ മത്സര വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാള സിനിമയും ഈ വർഷത്തെ ഒരേ ഒരു ഇന്ത്യൻ സിനിമയുമായ അദൃശ്യ ജാലകങ്ങളുടെ പ്രദർശന ശേഷം തിരികെ നാട്ടിൽ എത്തിയപ്പോൾ വെളുപ്പാൻ കാലത്തു സ്വീകരിക്കാൻ കാത്തു നിന്നത് മലയാളത്തിന്റെ ഏറ്റവും വലിയ ഒരു നടൻ …
എയർപോർട്ടിൽ നിന്നും പുറത്തിറങ്ങി ഒരു തട്ടുകടയിൽ നിന്നും ചായയും കുടിച്ചു ഞങ്ങൾ യാത്രയായി….
പ്രിയ ഇന്ദ്രൻസേട്ടാ ഇഷ്ടം, സ്നേഹം ….
ഒപ്പം വി സി അഭിലാഷിനോടും കാണാൻ സാധിച്ചില്ലെങ്കിലും മനസ്സു കൊണ്ടൊരു കെട്ടിപ്പിടുത്തം.” എന്നാണ് ഡോ. ബിജു കുറിപ്പിൽ പറയുന്നത്.

താലിൻ ഫിലിം ഫെസ്റ്റിവലിന്റെ  ഔദ്യോഗിക മത്സര വിഭാഗത്തില്‍ വേള്‍ഡ് പ്രീമിയര്‍ നടത്തിയ ആദ്യ മലയാള ചിത്രമായി ‘അദൃശ്യ ജലകങ്ങള്‍’ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ഡോ. ബിജുവിന്റെ പതിനാലാമത് ഫീച്ചർ ഫിലിം കൂടിയാണ് അദൃശ്യജാലകങ്ങൾ.

ടൊവിനോ തോമസ് ആണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയിരിക്കുന്നത്. കൂടാതെ നിമിഷ സജയനും ഇന്ദ്രൻസും ചിത്രത്തിൽ രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മേളയിലേക്ക് ഈ വർഷം തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ ചിത്രവും അദൃശ്യജാലകങ്ങളാണ്. സംവിധായകന്‍ ഡോ. ബിജു, നിര്‍മാതാവ് രാധികാ ലാവു, ടോവിനോ തോമസ് എന്നിവര്‍ എസ്‌തോണിയയില്‍ നടന്ന വേള്‍ഡ് പ്രീമിയറില്‍ പങ്കെടുത്തിരുന്നു

Latest Stories

പഹൽഗാം ഭീകരാക്രമണം: 'തീവ്രവാദികളെ' 'മിലിറ്റന്റ്സ്' എന്ന് വിശേഷിപ്പിച്ച റിപ്പോർട്ടിനെതിരെ ബിബിസിക്ക് കത്തെഴുതി സർക്കാർ

ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസ്; ഒന്നാം പ്രതി നാരായണദാസ് അറസ്റ്റിൽ

'ഇന്ത്യക്കു പൂര്‍ണ പിന്തുണ; ഭീകരരെ തുടച്ച് നീക്കും'; ചൈനയുടെ പാക്ക് പിന്തുണയ്ക്ക് പിന്നാലെ ഇന്ത്യയ്ക്ക് പിന്തുണയുമായി എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍

"ജനങ്ങൾ നമ്മോടൊപ്പമുണ്ടെങ്കിൽ കശ്മീരിലെ ഭീകരതയുടെ അന്ത്യത്തിന് തുടക്കം": ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള

കെ എം എബ്രഹാമിന്റെ 12 വർഷത്തെ സ്വത്തുവിവരങ്ങൾ അന്വേഷിക്കും; പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്ന് സിബിഐ

റാപ്പര്‍ വേടന്റെ ഫ്‌ളാറ്റില്‍ കഞ്ചാവ് വേട്ട; 7 ഗ്രാം കഞ്ചാവ് പിടിച്ചു

അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ പലസ്തീൻ സ്‌കൂളിന് നേരെ അനധികൃത ഇസ്രായേലി കുടിയേറ്റക്കാരുടെ ആക്രമണം; കെട്ടിടം നശിപ്പിക്കുകയും സാധനങ്ങൾ മോഷ്ടിക്കുകയും ചെയ്തു

IPL 2025: ബുംറയും മലിംഗയും ഒന്നും അല്ല, ഇന്ത്യൻ പ്രീമിയർ ലീഗിലെ ഗോട്ട് ബോളർ അവൻ; ഇന്ത്യൻ താരത്തെ വാഴ്ത്തി സുരേഷ് റെയ്ന

ഞാന്‍ അഭിനയിക്കുന്നത് എന്റെ മക്കള്‍ക്ക് നാണക്കേടാ എന്ന് പറഞ്ഞവര്‍ക്ക്..; വിവാഹ വാര്‍ത്തകള്‍ക്ക് അടക്കം മറുപടിയുമായി രേണു സുധി

മുഖ്യമന്ത്രിയുടെ ഓഫീസിലും ക്ലിഫ് ഹൗസിലും ബോംബ് ഭീഷണി; രാജ്ഭവനിനും നെടുമ്പാശേരി വിമാനത്താവളത്തിനും ഭീഷണി