കനിയുടെ അത്തരമൊരു പ്ലാനിംഗിനെക്കുറിച്ച് ടീമിലെ ആര്‍ക്കും അറിവുണ്ടായിരുന്നില്ല: ദിവ്യ പ്രഭ

വിഖ്യാതമായ കാൻ ഫിലിം ഫെസ്റ്റിവലിൽ പലസ്തീൻ ഐക്യദാർഢ്യമറിയിച്ച് കനി കുസൃതി തണ്ണിമത്തൻ ഡിസൈനിലുള്ള ബാഗുമായി എത്തിയത് വലിയ ചർച്ചയായിരുന്നു. പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിന്റെ പ്രദർശനത്തോടനുബന്ധിച്ചാണ് കനി റെഡ് കാർപെറ്റിൽ തിളങ്ങിയത്. ഇപ്പോഴിതാ അതിനെ കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിൽ കനിയുടെ സഹതാരവും സുഹൃത്തുമായ ദിവ്യ പ്രഭ.

കനിയുടെ അത്തരമൊരു പ്ലാനിങ്ങിനെ കുറിച്ച് ടീമിലെ ആർക്കും അറിവുണ്ടായിരുന്നില്ലെന്നാണ് ദിവ്യ പ്രഭ പറയുന്നത്. ഇത്തരം കാര്യങ്ങളൊന്നും ചെയ്യരുതെന്ന നിര്‍ദ്ദേശം മുന്നേ തന്നിരുന്നുവെന്നും അതുകൊണ്ട് തന്നെ വേറൊരു രീതിയില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നതിനെക്കുറിച്ച് താൻ ആലോചിച്ചില്ലെന്നാണ് ദിവ്യ പ്രഭ പറയുന്നത്.

“അത്തരമൊരു പ്ലാനിംഗിനെക്കുറിച്ച് ടീമിലെ ആര്‍ക്കും അറിവുണ്ടായിരുന്നില്ല. കാരണം അവര്‍ മുന്‍കൂട്ടി ഇത്തരം കാര്യങ്ങളൊന്നും ചെയ്യരുതെന്ന നിര്‍ദ്ദേശം തന്നിരുന്നു. പക്ഷെ കനിയുടേത് ബ്രില്യന്റ് ഐഡിയയായിരുന്നു. ആര്‍ക്കും വലിയ ദോഷമുണ്ടാകാത്ത, എന്നാല്‍ ആ വിഷയത്തെക്കുറിച്ച് മനസ്സിലാക്കാവുന്ന ഇടപെടല്‍.

യുദ്ധമടക്കമുള്ള കാര്യങ്ങളെ എതിര്‍ക്കുന്ന വ്യക്തിയാണ് ഞാനും. എന്നാല്‍ അവര്‍ കര്‍ശനമായി പറഞ്ഞതുകൊണ്ട് വേറൊരു രീതിയില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിച്ചില്ലെന്ന് മാത്രം. മറിച്ച് സിനിമ ആഘോഷിക്കാനുള്ള മൂഡിലായിരുന്നു ഞാന്‍.” എന്നാണ് ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ ദിവ്യ പ്രഭ പറഞ്ഞത്.

അതേസമയം 30 വർഷങ്ങൾക്ക് ശേഷം കാൻ ഫിലിം ഫെസ്റ്റിവലിലെ പ്രധാന മത്സര വിഭാഗമായ പാം ഡി ഓർ പുരസ്കാരത്തിന് വേണ്ടി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ ചിത്രം കൂടിയായിരുന്നു ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്. 1994-ൽ ഷാജി എൻ കരുൺ സംവിധാനം ചെയ്ത ‘സ്വം’ ആയിരുന്നു അവസാനമായി പാം ഡി ഓർ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ചിത്രം.

മുംബൈ എന്ന നഗരത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ഒരു ഗ്രാമത്തിൽ നിന്നും കുടിയേറിയ രണ്ട് നഴ്സുമാരുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ദിവ്യ പ്രഭ, അസീസ് ഹനീഫ, ഹൃദു ഹാറൂൺ, ലവ്‌ലീൻ മിശ്ര, ഛായ കദം എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.

Latest Stories

പി ജയരാജന്റെ പ്രസ്താവനയ്ക്ക് പിണറായി മറുപടി പറയണം; സത്യം അറിയാന്‍ പൊതുജനങ്ങള്‍ക്ക് താത്പര്യമുണ്ടെന്ന് വിഡി സതീശന്‍

"അദ്ദേഹം മാഞ്ചസ്റ്റർ വിട്ടപ്പോൾ എനിക്ക് വളരെ ആശ്വാസം തോന്നി" - ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് പുറത്തായതിനെക്കുറിച്ച് ജോർജിന റോഡ്രിഗസ്

ലെബനനില്‍ പേജറിന് പിന്നാലെ വാക്കിടോക്കികളും പൊട്ടിത്തെറിച്ചു; മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; സ്‌ഫോടനത്തിന്റെ തല മൊസാദോ?

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; അപ്രായോഗികമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കുറിച്ച് വിചിത്രമായ അവകാശവാദവുമായി ജോർജിന റോഡ്രിഗസ്

"അന്ന് ഒരുപാട് വികാരങ്ങൾ നിറഞ്ഞ ദിവസമായിരുന്നു" - ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റയൽ മാഡ്രിഡിലെ അവസാന ദിവസം ജോർജിന റോഡ്രിഗസ് ഓർമ്മിക്കുന്നു

ഈ വേദന മറ്റൊരു കുടുംബത്തിനും ഉണ്ടാകരുത്; ചര്‍ച്ചയായി ഇവൈ ചെയര്‍മാന് അന്ന സെബാസ്റ്റ്യന്റെ അമ്മയുടെ കത്ത്

വീഴ്ത്തുമോ, പിരിച്ചുവിടുമോ?, പ്രാവര്‍ത്തികമാക്കാന്‍ എന്ത് ചെയ്യും!

വീഴ്ത്തുമോ, പിരിച്ചുവിടുമോ?, പ്രാവര്‍ത്തികമാക്കാന്‍ എന്ത് ചെയ്യും!; 'ഒരു രാജ്യം- ഒരു തിരഞ്ഞെടുപ്പ്' എതിര്‍പ്പുകള്‍ അവഗണിച്ച് വീണ്ടും ഒരു കേന്ദ്രതീരുമാനം

ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യയിലേക്ക് ഒഴുകുന്ന വഴി; തുറന്നുകിടക്കുന്ന അതിര്‍ത്തി വേലികെട്ടി അടയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍