എന്റെ സിനിമ 60 ശതമാനം പൂര്‍ത്തിയായിരുന്നു, അതിന് ശേഷമാണ് സനു ആര്‍ക്കറിയാം ചെയ്ത് പുറത്തിറക്കിയത്: 'ഹസീന്‍ ദില്‍റുബ' സംവിധായകന്‍ പറയുന്നു

തപ്‌സി പന്നു, വിക്രാന്ത് മാസി, ഹര്‍ഷവര്‍ധന്‍ റാണെ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ “ഹസീന്‍ ദില്‍റുബ” ടോപ് 10 ട്രെന്‍ഡിംഗില്‍ ഇടംപിടിച്ചിരിക്കുകയാണ്. ബോളിവുഡ് സിനിമയും മലയാള സിനിമയും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് പറയുകയാണ് ഹസീന്‍ ദില്‍റുബ ഒരുക്കിയ മലയാളിയായ സംവിധായകന്‍ വിനില്‍ മാത്യു. “ഹസി തോ ഫസി” എന്ന സിനിമയായിരുന്നു വിനിലിന്റെ ആദ്യ ബോളിവുഡ് ചിത്രം.

ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വിനില്‍ ഹസീന്‍ ദില്‍റുബ ഒരുക്കിയത്. താനൊരു പരസ്യ സംവിധായകനാണ് അതില്‍ നിന്നും രണ്ടുമൂന്നു വര്‍ഷത്തോളം അവധി എടുത്താണ് ഹസി തോ ഫസി ചെയ്തത്. സിനിമയ്ക്ക് ശേഷം വീണ്ടും പരസ്യ മേഖലയിലേക്കു തിരികെപ്പോയി. ബോളിവുഡില്‍ സ്റ്റാര്‍ സിസ്റ്റമാണ്. ഡേറ്റ് കിട്ടണം, പ്രൊഡ്യൂസര്‍ വേണം. എപ്പോഴും അതു നടക്കണമെന്നില്ല.

കാസ്റ്റിംഗാണ് ബോളിവുഡില്‍ മറ്റൊരു പ്രധാന വെല്ലുവിളി. ഒരുപാടു സമയം വേണം. മലയാള സിനിമ അങ്ങനെയല്ല. “ആര്‍ക്കറിയാം” എന്ന ചിത്രത്തിന്റെ സംവിധായകന്‍ സനു വര്‍ഗീസ് അടുത്ത സുഹൃത്താണ്. രാജീവ് രവി, പാര്‍വതി ഒക്കെ സുഹൃത്തുക്കളാണ്. മലയാളത്തില്‍ വളരെ കുറച്ചു സമയം കൊണ്ട് സിനിമ നിര്‍മിക്കുന്നതിനെ കുറിച്ച് അവര്‍ പറഞ്ഞ് അറിയാം.

തന്റെ സിനിമ ലോക്ഡൗണിന് മുമ്പ് തന്നെ 60% ഷൂട്ട് കഴിഞ്ഞിരുന്നു. സനു ആ സമയത്തു കേരളത്തിലുണ്ട്. ബാക്കി പണികള്‍ ചെയ്തു കൊണ്ടിരിക്കുമ്പോഴേക്കും സനു സ്വന്തം സിനിമ ചെയ്ത്, അതു റിലീസായി. അതാണ് രണ്ട് ഇന്‍ഡസ്ട്രിയും തമ്മിലുള്ള വ്യത്യാസം എന്ന് വിനില്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Latest Stories

പാകിസ്ഥാന്‍ നിബന്ധനകള്‍ മറന്നോ? അജിത് ഡോവല്‍ മോദിയുമായി കൂടിക്കാഴ്ച നടത്തുന്നു; സംയമനം പാലിച്ച് പ്രതിരോധ മന്ത്രാലയം

'വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ഇതെന്ത് സംഭവിച്ചു'; ശ്രീനഗറിലുടനീളം സ്‌ഫോടന ശബ്ദങ്ങളെന്ന് ഒമര്‍ അബ്ദുള്ള

വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഇരുകൈയും നീട്ടി സ്വീകരിക്കുന്നു; പ്രഖ്യാപനം നേരത്തെ ആകാമായിരുന്നു; അതിര്‍ത്തി ഗ്രാമങ്ങളില്‍ വന്‍ നാശനഷ്ടമുണ്ടായതായി ഒമര്‍ അബ്ദുള്ള

ജനങ്ങളും നാടും സമാധാനമാണ് ആഗ്രഹിക്കുന്നത്, തീരുമാനം വിവേകപൂര്‍ണം; ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

യുപിഎ സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപിയുടെ എക്‌സ് പോസ്റ്റ്; രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്

ഇന്ത്യന്‍ സൈന്യം പള്ളികള്‍ ആക്രമിച്ചിട്ടില്ല, തകര്‍ത്തത് ഭീകരവാദ കേന്ദ്രങ്ങള്‍ മാത്രം; പാക് വ്യാജ പ്രചരണങ്ങള്‍ തകര്‍ത്ത് ഇന്ത്യന്‍ സൈന്യം; വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതായി സ്ഥിരീകരണം

നുണപ്രചാരണങ്ങളുടെ പാക് തന്ത്രം തെളിവ് നിരത്തി പൊളിക്കുന്ന ഇന്ത്യ

ഇന്ത്യ-പാക് സംഘര്‍ഷം അവസാനിക്കുന്നു; തീരുമാനത്തിന് പിന്നില്‍ അമേരിക്കയുടെ ഇടപെടലില്ല; നടപടി ഇരു സൈന്യങ്ങളും നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന്

ഒറ്റക്കൊമ്പനെ തീർക്കാൻ ആരും ഇല്ല, 15 ആം ദിനവും റെക്കോഡ് ബുക്കിങ്ങുമായി 'തുടരും'; ഇനി തകർക്കാൻ ഏത് റെക്കോഡുണ്ട് ബാക്കി

സമാധാനം പറയുന്നവര്‍ പാകിസ്ഥാന് കയ്യയച്ചു നല്‍കുന്ന സഹായധനം; നുണപ്രചാരണങ്ങളുടെ പാക് തന്ത്രം തെളിവ് നിരത്തി പൊളിക്കുന്ന ഇന്ത്യ