ആ മരണം എന്നെ വല്ലാതെ തളര്‍ത്തി, അവളുടെ മകളും എന്റെ മകളും സന്തോഷത്തോടെയാണ് കഴിയുന്നത്: ജനാര്‍ദ്ദനന്‍

മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് ജനാര്‍ദ്ദനന്‍. എന്തുകൊണ്ടാണ് വിവാഹമോചിതയായ സ്ത്രീയെ വിവാഹം ചെയ്തതെന്ന് പറഞ്ഞിരിക്കുകയാണ് ജനാര്‍ദ്ദനന്‍. തനിക്ക് ഇഷ്ടപ്പെട്ട കുട്ടിയെ വിവാഹം ചെയ്തു തന്നില്ലെന്നും അവള്‍ വിവാഹമോചിതയായി എത്തിയപ്പോള്‍ താന്‍ വിവാഹം ചെയ്യുകയായിരുന്നു എന്നാണ് ജനാര്‍ദ്ദനന്‍ പറയുന്നത്.

തന്റെ ബന്ധുവായിരുന്നു അവള്‍. ചെറുപ്പം മുതല്‍ തനിക്ക് അവളെ ഇഷ്ടമായിരുന്നു. എന്നാല്‍ വീട്ടുകാര്‍ അവളെ വിവാഹം ചെയ്ത് തന്നില്ല. ശേഷം അവള്‍ വേറെ വിവാഹം കഴിച്ചു. പക്ഷെ രണ്ട് വര്‍ഷം മാത്രമെ ബന്ധം നീണ്ടുനിന്നുള്ളൂ. അവള്‍ വിവാഹമോചിതയായി തിരികെ വീട്ടിലെത്തി.

വീട്ടില്‍ വന്ന ശേഷം അതീവ ദുഖത്തിലായിരുന്നു. അന്ന് അവള്‍ക്ക് ഒരു മകളുണ്ട്. അവളുടെ സങ്കടം തനിക്ക് സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല. അങ്ങനെയാണ് താന്‍ അവളുടെ സമ്മതത്തോടെ അവളെ വിവാഹം ചെയ്ത് തന്റെ ഭാര്യയാക്കുന്നത്.

തങ്ങള്‍ സന്തോഷത്തോടെയാണ് ജീവിച്ചത്. അവള്‍ക്കൊപ്പം അധികനാള്‍ ജീവിക്കാന്‍ സാധിച്ചില്ല. അവള്‍ മരിച്ചിട്ട് പതിനഞ്ച് വര്‍ഷം പിന്നിടുന്നു. ആ മരണം തന്നെ വല്ലാതെ തളര്‍ത്തി. ഇപ്പോഴും ആ വിഷമം ഉണ്ട്. അവളുടെ മകളും അവളില്‍ എനിക്കുണ്ടായ മകളും സ്‌നേഹത്തിലും സന്തോഷത്തിലുമാണ് കഴിയുന്നത്.

ഇനി തനിക്കുള്ള ആഗ്രഹം ആര്‍ക്കും ഭാരമാകാതെ മരിക്കണം എന്നത് മാത്രമാണ് എന്നാണ് ജനാര്‍ദ്ദനന്‍ പറയുന്നത്. റിലീസിന് ഒരുങ്ങുന്ന കടുവ എന്ന ചിത്രം അടക്കം 448 സിനിമകളില്‍ ജനാര്‍ദ്ദനന്‍ അഭിനയിച്ചിട്ടുണ്ട്.

Latest Stories

LSG VS KKR: കത്തിക്കയറി മിച്ചല്‍ മാര്‍ഷ്, എന്തൊരു ബാറ്റിങ്, എല്‍എസ്ജിക്ക് മികച്ച സ്‌കോര്‍, പിടിച്ചുകെട്ടാന്‍ കൊല്‍ക്കത്ത

'ജനാധിപത്യത്തിന്‍റെ വിജയം, അധികാരങ്ങള്‍ കയ്യടക്കുന്ന ഗവര്‍ണര്‍മാര്‍ക്കുള്ള താക്കീത്'; തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരായ സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

തുടരുന്ന ഇസ്രായേൽ ഉപരോധം; ഗാസയിലെ 21 പോഷകാഹാരക്കുറവ് കേന്ദ്രങ്ങൾ അടച്ചുപൂട്ടി യുണിസെഫ്; സഹായമില്ലാതായത് പത്ത് ലക്ഷം കുട്ടികൾക്ക്

CSK VS PBKS: അവനെ ആ സ്ഥാനത്ത് തന്നെ ഇറക്കുകയാണെങ്കില്‍ ടീമിന്റെ ബാറ്റിങ് വളരെ വീക്കാകും, ചെയ്യേണ്ടത്..., നിര്‍ദേശവുമായി മുന്‍ ഇന്ത്യന്‍ താരം

ഹാഷിറും ടീമും വീണ്ടും എത്തുന്നു! വാഴ 2 ചിത്രീകരണം ആരംഭിച്ചു

'മകളെ പിച്ചിച്ചീന്തിയ പ്രതിയെ കൊന്നയാൾ, നിയമത്തിനും നീതിക്കുമിടയിൽ കേരളം ചർച്ച ചെയ്ത പേര്'; കൃഷ്ണപ്രിയയുടെ അച്ഛൻ ശങ്കരനാരായണൻ അന്തരിച്ചു

ഗേറ്റ് തുറക്കാന്‍ വൈകിയതിന് സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ മുഹമ്മദ് നിഷാമിന് പരോള്‍; പൊലീസ് എതിര്‍ത്തിട്ടും നിഷാമിന് പരോള്‍ അനുവദിച്ചത് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്

RCB VS MI: ഹാര്‍ദിക്കിന്റെ മണ്ടത്തരം ഞങ്ങള്‍ക്ക് ഗുണമായി, അവന്‍ ഇല്ലാത്തതുകൊണ്ട് ഞങ്ങള്‍ക്ക് കൂടുതല്‍ റണ്‍സ് കയറി, തുറന്നുപറഞ്ഞ് വിരാട് കോഹ്ലി

'എമ്പുരാൻ എന്ന സിനിമ വെറും എമ്പോക്കിത്തരം’; കണ്ടുകൊണ്ടിരുന്നപ്പോൾ ഇറങ്ങി പോയാലോ എന്നു തോന്നി; രൂക്ഷ വിമർശനവുമായി ആർ ശ്രീലേഖ

RCB VS MI: എന്തോന്നാടേ ഈ കാണിക്കുന്നത്, തൊപ്പി വലിച്ചെറിഞ്ഞ് ചൂടായി കോഹ്ലി, ഞെട്ടി ആര്‍സിബി ആരാധകര്‍, വീഡിയോ കാണാം