15 വർഷത്തെ വിവാഹബന്ധം അവസാനിപ്പിച്ച് ജയം രവി; വേർപിരിയൽ ഔദ്യോഗികമായി അറിയിച്ച് താരം

ഭാര്യ ആരതിയുമായി വിവാഹബന്ധം അവസാനിപ്പിച്ച്  തമിഴ് നടൻ ജയം രവി. ആരതിയുമായുള്ള വിവാഹബന്ധം വേർപെടുത്തുന്നത് സംബന്ധിച്ച തീരുമാനമെടുത്തത് ശ്രദ്ധാപൂർവം ആലോചിച്ച ശേഷമാണെന്ന് വിശദീകരിച്ച് തമിഴിലും ഇംഗ്ലീഷിലുമുള്ള കുറിപ്പ് അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

ഈ പ്രയാസകരമായ സമയത്ത് സ്വകാര്യത വേണമെന്നും നടൻ പറയുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ് ആരതി തൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ ജയം രവിയുമൊത്തുള്ള ഫോട്ടോകൾ ഡിലീറ്റ് ചെയ്തതോടെ വേർപിരിയലിനെക്കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചിരുന്നു.

ഈ തീരുമാനം തനിക്കും ആരതിക്കും വേദനാജനകമായിരുന്നെങ്കിലും ഏറെ ആലോചിച്ച ശേഷമാണ് ഇരുവരും അത് എടുത്തതെന്ന് സോഷ്യൽ മീഡിയയിലെ തൻ്റെ നീണ്ട പോസ്റ്റിൽ ജയം പങ്കുവെച്ചു.

‘വളരെയധികം ചിന്തിച്ചതിനും ചർച്ചകൾക്കും ശേഷം, ആരതിയുമായുള്ള എൻ്റെ വിവാഹബന്ധം വേർപെടുത്തുക എന്ന ബുദ്ധിമുട്ടുള്ള തീരുമാനമെടുത്തു. ഈ തീരുമാനം തിടുക്കത്തിൽ എടുത്തതല്ല. മികച്ചതാണെന്ന് ഞാൻ വിശ്വസിക്കുന്ന വ്യക്തിപരമായ കാരണങ്ങളാൽ എടുത്തതാണ്. തീർച്ചയായും ഇത് എല്ലാവരുടെയും നല്ലതിനു വേണ്ടിയാണ്’ എന്നാണ് കുറിപ്പിൽ പറയുന്നത്.

2009-ലാണ് ജയം രവിയും ആരതിയുംവിവാഹിതരായത്.  പ്രശസ്ത ടെലിവിഷൻ നിർമ്മാതാവായ സുജാത വിജയകുമാറിൻ്റെ മകളാണ് ആരതി . ആരവ്, അയാൻ എന്നീ രണ്ട് ആൺമക്കളാണ്‌ ഇരുവർക്കും ഉള്ളത്.

Latest Stories

പലിശനിരക്ക് കുറച്ച് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ബാങ്ക്; നാല് വര്‍ഷത്തിനുശേഷം ആദ്യം

IND vs BAN: ആദ്യ ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനിൽ ആ രണ്ട് മാച്ച് വിന്നർമാര്‍ ഉണ്ടാവില്ല!; സ്ഥിരീകരിച്ച് ഗംഭീര്‍

ഹേമ കമ്മിറ്റി റിപ്പോർട്ട്: നിർണ്ണായകമായ 20-ലധികം സാക്ഷിമൊഴികളിൽ എസ്ഐടി നടപടിയെടുക്കും

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം ഡേവിഡ് ബെക്കാമിൻ്റെ മകൻ 22-ആം വയസ്സിൽ ഫുട്‌ബോളിൽ നിന്ന് വിരമിച്ചതായി റിപ്പോർട്ട്

'സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ നല്‍കുന്നു'; എല്ലാ ജില്ലാ കേന്ദങ്ങളിലും പ്രതിഷേധം; പ്രത്യക്ഷസമരവുമായി ഡിവൈഎഫ്‌ഐ

ലെബനനിലെ ആഭ്യന്തരസുരക്ഷ അപകടത്തില്‍; ഇലട്രോണിക്ക് ഉപകരണങ്ങളുടെ പൊട്ടിത്തെറിയില്‍ ഞെട്ടി ഹിസ്ബുള്ള; വാക്കി ടോക്കി സ്‌ഫോടനത്തില്‍ മരണം 14 കടന്നു

പി ജയരാജന്റെ പ്രസ്താവനയ്ക്ക് പിണറായി മറുപടി പറയണം; സത്യം അറിയാന്‍ പൊതുജനങ്ങള്‍ക്ക് താത്പര്യമുണ്ടെന്ന് വിഡി സതീശന്‍

"അദ്ദേഹം മാഞ്ചസ്റ്റർ വിട്ടപ്പോൾ എനിക്ക് വളരെ ആശ്വാസം തോന്നി" - ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് പുറത്തായതിനെക്കുറിച്ച് ജോർജിന റോഡ്രിഗസ്

ലെബനനില്‍ പേജറിന് പിന്നാലെ വാക്കിടോക്കികളും പൊട്ടിത്തെറിച്ചു; മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; സ്‌ഫോടനത്തിന്റെ തല മൊസാദോ?

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; അപ്രായോഗികമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ