ഞാന്‍ അയച്ച രണ്ട് വക്കീല്‍ നോട്ടീസുകള്‍ക്കും മറുപടി നല്‍കിയിട്ടില്ല, മൂന്നാമതൊരാളുടെ പേര് വലിച്ചിട്ട് പ്രശ്നങ്ങള്‍ വഷളാക്കുകയാണ്: ജയം രവി

വിവാഹമോചനം വേണമെന്ന തീരുമാനത്തില്‍ ഉറച്ചു നിന്ന് ജയം രവി. സെപ്റ്റംബര്‍ 9ന് ആയിരുന്നു ജയം രവി വിവാഹമോചനം പ്രഖ്യാപിച്ചത്. ഏറെ നാളുകളായി ഇരുവരും അകന്നു കഴിയുകയായിരുന്നു. എന്നാല്‍ തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ജയം രവി ഈ തീരുമാനം എടുത്തത് എന്നായിരുന്നു ഭാര്യ ആര്‍തി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

തനിക്ക് വിവാഹമോചനം വേണമെന്ന് ഉറപ്പിച്ചു പറയുകയാണ് ജയം രവി ഇപ്പോള്‍. പ്രശ്നങ്ങള്‍ പരിഹരിക്കണമായിരുന്നുവെങ്കില്‍ എന്തുകൊണ്ട് ആര്‍തി തന്നെ സമീപിച്ചില്ല എന്നാണ് ജയം രവി ചോദിക്കുന്നത്. ഒരു ദേശീയ മാധ്യമത്തോടാണ് ജയം രവി പ്രതികരിച്ചത്. എനിക്ക് വിവാഹ മോചനം വേണം. ഇനിയൊരു തിരികെ പോക്കില്ല.

ആര്‍തിയ്ക്ക് പ്രശ്നങ്ങള്‍ സംസാരിച്ച് പരിഹരിക്കണമായിരുന്നുവെങ്കില്‍ എന്തുകൊണ്ട് തന്നെ സമീപിച്ചില്ല. ഞാന്‍ അയച്ച രണ്ട് വക്കീല്‍ നോട്ടീസുകള്‍ക്കും മറുപടി നല്‍കിയില്ല. വീണ്ടും ഒന്നിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അങ്ങനെ ചെയ്യുമായിരുന്നോ? എന്തുകൊണ്ടാണ് അതിലേക്ക് മൂന്നാമതൊരാളുടെ പേര് വലിച്ചിട്ട് പ്രശ്നങ്ങള്‍ വഷളാക്കുന്നത്.

ഒക്ടോബറില്‍ കോടതിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. മുന്നോട്ട് തന്നെയാണ് പോകുന്നത്. എല്ലാം നിയമത്തിന് വിടുകയാണ് എന്നാണ് ജയം രവി പറയുന്നത്. അതേസമയം, 15 വര്‍ഷത്തെ ദാമ്പത്യജീവിതമാണ് ജയം രവി അവസാനിപ്പിക്കുന്നത്. ആര്‍തിയില്‍ നിന്ന് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ ആക്‌സസ് കഴിഞ്ഞ ദിവസം ജയം രവി വീണ്ടെടുത്തിരുന്നു.

പിന്നാലെ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ ജയം രവി തന്റെ അക്കൗണ്ടികളില്‍ നീക്കം ചെയ്തിരുന്നു. ചെന്നൈയിലെ അഡയാര്‍ പൊലീസ് സ്റ്റേഷനില്‍ ആരതിക്കെതിരെ ജയം രവി പരാതി നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. തന്നെ വീട്ടില്‍ നിന്നും പുറത്താക്കി എന്നാണ് ജയം രവി ആരോപിക്കുന്നത്.

Read more