കല്യാണിയുടെ പ്രസംഗം കേട്ട് പ്രിയദര്‍ശന് കണ്ണു നിറഞ്ഞ് പോയി

പ്രിയദര്‍ശന്റെയും ലിസിയുടെയും മകളായ കല്യാണി പ്രിയദര്‍ശന്‍ തെലുങ്ക് ചിത്രം ഹലോയിലൂടെ നായികയായി അരങ്ങേറ്റം നടത്തുകയാണ്. നാഗാര്‍ജ്ജുന നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മകന്‍ അഖില്‍ അക്കിനേനിയാണ് കല്യാണിയുടെ നായകന്‍. ഹലോയുടെ ഓഡിയോ ലോഞ്ചായിരുന്നു കഴിഞ്ഞ ദിവസം.

ഈ ചടങ്ങില്‍ സംവിധായകന്‍ പ്രിയദര്‍ശനും പങ്കെടുത്തിരുന്നു. ചടങ്ങില്‍ മുഖ്യ അതിഥിയായിട്ടായിരുന്നു പ്രിയദര്‍ശന്‍ എത്തിയത്. ഓഡിയോ ലോഞ്ചില്‍ സംസാരിക്കുന്നതിനിടെ കല്യാണി പ്രിയദര്‍ശനെക്കുറിച്ച് പറഞ്ഞത് കേട്ടപ്പോള്‍ അദ്ദേഹം കരയുന്നത് കാണാമായിരുന്നു.

കല്യാണി സംസാരിച്ചതിന് ശേഷം പ്രിയദര്‍ശന്‍ വിരാരാധീനനായിട്ടാണ് ചടങ്ങില്‍ സംസാരിച്ചത്. 40 വര്‍ഷത്തിനിടയില്‍ 92 സിനിമകള്‍ സംവിധാനം ചെയ്തു. എങ്കിലും ഈ നിമിഷമാണ് എന്റെ ജീവിതത്തിലെ ഏറ്റവും ധന്യ നിമിഷം. അഖിലിന്റെ മുത്തച്ഛന്‍ അക്കിനേനി നാഗേശ്വര റാവു, അച്ഛന്‍ നാഗാര്‍ജ്ജുന, അമ്മ അമല അക്കിനേനി ഇവര്‍ക്കൊപ്പമൊക്കെ ഞാന്‍ സിനിമകള്‍ ചെയ്തിട്ടുണ്ട്. ഇന്ന് അഖില്‍ എന്റെ മകളോടൊപ്പം അഭിനയിക്കുന്നു. ഇതിന് അപ്പുറം എന്ത് സന്തോഷമാണ് എനിക്ക് വേണ്ടത് ?

എന്റെ സംവിധാന സഹായികളില്‍ ഒരാളായിരുന്നു വിക്രം. ഇന്ന് ഈ ചിത്രത്തിലൂടെ എന്നെക്കാള്‍ വലിയ സംവിധായകനായിരിക്കുന്നു അവന്‍. എന്റെ മകളെ അവന്റെ സിനിമയിലൂടെ പരിചയപ്പെടുത്തി. ഇതിലും വലിയ ഗുരുദക്ഷിണ എനിക്ക് കിട്ടാനില്ല.

Read more

പ്രിയദര്‍ശന്റെ വാക്കുകള്‍ കേട്ട് സദസ്സില്‍ വിക്രം കുമാര്‍ എഴുനേറ്റ് നിന്ന് അദ്ദേഹത്തോടുള്ള നന്ദി അറിയിച്ചു.