മമ്മൂട്ടി നോ പറഞ്ഞ സിനിമകളാണ് എനിക്ക് കിട്ടുന്നത്, ബാക്കി വരുന്ന ഭക്ഷണം പോലെ, അറിയുമ്പോള്‍ തന്നെ വേണ്ടെന്ന് വെയ്ക്കും: ലാല്‍

സംവിധാനത്തിലൂടെ സിനിമയിലെത്തിയ ലാല്‍ പിന്നീട് മികച്ച നടന്മാരിലൊരാളായി ചുരുങ്ങിയ സമയം കൊണ്ട് തന്നെ മാറി. ലാലിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ കഥാപാത്രങ്ങളെക്കുറിച്ചുള്ള ലാലിന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

നായകനായി എത്തുന്ന സിനിമകള്‍ പൊതുവെ മമ്മൂട്ടിയടക്കമുള്ളവര്‍ നോ പറഞ്ഞതോ അവര്‍ക്ക് സമയമില്ലാത്തതിനാല്‍ ഒഴിവാക്കിയതോ ആയവയായിരിക്കുമെന്നാണ് ലാല്‍ പറയുന്നത്. തന്റെ പുതിയ സിനിമയായ ഡിയര്‍ വാപ്പിയുടെ ഓഡിയോ ലോഞ്ചിലായിരുന്നു ലാല്‍ മനസ് തുറന്നത്. തന്റെ ലീഡ് റോളുകളെ അദ്ദേഹം താരതമ്യം ചെയ്യുന്നത് ബാക്കി വരുന്ന ഭക്ഷണത്തോടാണ്.

ലീഡ് റോള്‍ ആണെന്ന് അറിയുമ്പോള്‍ തന്നെ താന്‍ വേണ്ടെന്ന് വെക്കാറുണ്ടെന്നും ലാല്‍ പറയുന്നുണ്ട്. അതേസമയം ഡിയര്‍ വാപ്പി അങ്ങനെയായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു ദിവസം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്നെ വിളിക്കുകയാണ് ഒരു പടമുണ്ട് ലീഡ് റോള്‍ ആണെന്ന്.

എന്നാല്‍ ലീഡ് റോള്‍ എന്ന് കേട്ടപ്പോള്‍ തന്നെ താന്‍ വേണ്ട എന്ന് പറയുകയായിരുന്നു. താരങ്ങള്‍ അഭിനയിക്കുന്ന സിനിമയാണെങ്കില്‍ ആവറേജ്, തരക്കേടില്ല എന്ന അഭിപ്രായം വന്നാല്‍ തന്നെ സൂപ്പര്‍ ഹിറ്റാകുമെന്നുമാണ് ലാല്‍ പറയുന്നത്. എന്നാല്‍ ഡിയര്‍ വാപ്പി പോലുള്ള സിനിമകള്‍ അങ്ങനെയല്ല. ഗംഭീരം എന്ന അഭിപ്രായം നേടിയാല്‍ സൂപ്പര്‍ഹിറ്റാവൂ ലാല്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

തമിഴ്നാട്ടില്‍ ദളിതര്‍ക്ക് ക്ഷേത്ര പ്രവേശനം നിഷേധിച്ചതായി പരാതി; സംഭവം ഹിന്ദു റിലീജ്യസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേത്രത്തില്‍

പുതിയ എകെജി സെന്റര്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി; പഴയ ഓഫീസ് എകെജി പഠന ഗവേഷണ കേന്ദ്രമായി പ്രവര്‍ത്തിക്കും

പഹല്‍ഗാമിലേത് സുരക്ഷ വീഴ്ച?; ഒരാഴ്ച മുമ്പേ ഇന്റലിജന്‍സ് വിഭാഗം നല്‍കിയ മുന്നറിയിപ്പ് അവഗണിച്ചു?; പ്രദേശവാസികളല്ലാത്തവരെ ആക്രമിക്കാന്‍ ഒരു തീവ്രവാദ സംഘം പദ്ധതിയിടുന്നുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സി അറിയിച്ചിരുന്നു

ഒറ്റയൊരുത്തനെയും വെറുതെ വിടരുത്, എല്ലാവന്മാര്‍ക്കും കനത്ത ശിക്ഷ നല്‍കണം, വികാരഭരിതനായി പ്രതികരിച്ച് മുഹമ്മദ് സിറാജ്

പാകിസ്ഥാന്റെ പങ്ക് വ്യക്തമാകുന്ന തെളിവുകള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക്; സര്‍വ്വകക്ഷിയോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍; ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന് ആവര്‍ത്തിച്ച് പാകിസ്ഥാന്‍

കശ്മീർ പഹൽഗാമിൽ ദുഃഖിക്കുമ്പോൾ വെറുപ്പ് വിതറുന്ന തീവ്ര വലതുപക്ഷം; ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കശ്മീർ വിരുദ്ധ, മുസ്‌ലിം വിരുദ്ധ പ്രസ്താവനകളുമായി സംഘപരിവാർ മാധ്യമങ്ങളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും

ഭീകരരുടെ റൈഫിള്‍ തട്ടിപ്പറിച്ച് തന്റെ സഞ്ചാരികളെ രക്ഷിക്കാന്‍ ശ്രമിച്ച കുതിര സവാരിക്കാരന്‍; ധീരതയോടെ പൊരുതാന്‍ നോക്കിയ കശ്മീരി, വെടിയേറ്റ് മരിച്ച സെയ്ദ് ആദില്‍ ഹുസൈന്‍ ഷാ

പെപ്പര്‍ സ്‌പ്രേ കൈയ്യില്‍ കരുതി, രണ്ട് പേര്‍ ഉറങ്ങുമ്പോള്‍ മറ്റേയാള്‍ എഴുന്നേറ്റിരുന്നു.. പ്രയാഗ്‌രാജ് യാത്രയില്‍ മോശം അനുഭവങ്ങളും: ഗൗരി കൃഷ്ണന്‍

MI VS SRH: ക്ലാസന്റെയും ട്രാവിഷേകിന്റെയും വെടിക്കെട്ടില്‍ മുംബൈ വിയര്‍ത്തുപോയ ദിവസം, കൂറ്റന്‍ സ്‌കോറിന് മുന്‍പില്‍ പിടിച്ചുനില്‍ക്കാനാവാതെ ഹാര്‍ദികും ടീമും കണ്ടംവഴി ഓടി

ഇന്ത്യയുടെ തിരിച്ചടി സൈനിക തലത്തില്‍ ഒതുങ്ങില്ല; 'അതുക്കും മേലെ', പാകിസ്ഥാന്‍ നൂറ്റാണ്ടില്‍ മറക്കില്ലെന്ന് വിലയിരുത്തല്‍; പാക് ഭീകരര്‍ കുഴിച്ചത് എല്ലാ ഭീകരര്‍ക്കും വേണ്ടിയുള്ള വാരിക്കുഴിയെന്ന് വിദഗ്ധര്‍