ലൊക്കേഷനില്‍ വച്ച് വേദന വന്നതല്ല, രജനി സാറിന്റെ ചികിത്സ നേരത്തെ തീരുമാനിച്ചതാണ്: ലോകേഷ് കനകരാജ്

രജനികാന്തിനെ ആശുപത്രിയിലേക്ക് കൊണ്ടു പോയത് ‘കൂലി’ സിനിമയുടെ ലൊക്കേഷനില്‍ നിന്നാണെന്ന വാര്‍ത്തകള്‍ തള്ളി സംവിധായകന്‍ ലോകേഷ് കനകരാജ്. സെപ്റ്റംബര്‍ 30ന് ആയിരുന്നു രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയത്തിലേക്കുള്ള രക്തകുഴലുകളില്‍ നീര്‍ക്കെട്ട് കണ്ടതിനെ തുടര്‍ന്നായിരുന്നു താരത്തെ ചികിത്സയ്ക്ക് വിധേയനായത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയുടെ ലൊക്കേഷനില്‍ വെച്ച് ശക്തമായ വേദന വരികയും രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു പിന്നാലെ പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ ഇത് ചില യൂട്യൂബര്‍മാര്‍ ഉണ്ടാക്കിയതാണെന്നും തന്റെ ഭാഗങ്ങള്‍ ചിത്രീകരിച്ചു കഴിഞ്ഞ ശേഷമാണ് താരം ചികിത്സയ്ക്ക് പോയത് എന്നാണ് സംവിധായകന്‍ വ്യക്തമാക്കിയിരിക്കുന്നത്.

രജനി സാര്‍ സുഖം പ്രാപിക്കുന്നു, ഞാന്‍ അദ്ദേഹത്തോട് ഫോണില്‍ സംസാരിച്ചു. ഒരു കാര്യം വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നാല്‍പ്പത് ദിവസം മുമ്പേ ചികിത്സയെ കുറിച്ച് അദ്ദേഹം അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് സങ്കടകരമാണ്.

ആത്യന്തികമായി, കൂലിയുടെ ഷൂട്ടിംഗിനേക്കാള്‍ പ്രധാനമാണ് രജനി സാറിന്റെ ആരോഗ്യം. സെറ്റില്‍ അദ്ദേഹത്തിന് എന്തെങ്കിലും അസ്വസ്ഥതയുണ്ടെങ്കില്‍, ഞങ്ങള്‍ ഷൂട്ടിംഗ് റദ്ദാക്കുമായിരുന്നു, കൂടാതെ യൂണിറ്റ് മുഴുവന്‍ ആശുപത്രിയില്‍ അദ്ദേഹത്തിന്റെ അരികില്‍ ഉണ്ടാകുമായിരുന്നു.

യൂട്യൂബര്‍മാര്‍ ഇത്തരം വ്യാജം പ്രചരിപ്പിക്കുന്നത് കണ്ടപ്പോള്‍ നിരാശ തോന്നി എന്നാണ് ലോകേഷ് പറയുന്നത്. മാത്രമല്ല സെപ്റ്റംബര്‍ 28ന് രജനികാന്തിന്റെ ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായി. ഉടനെ തന്നെ നാഗാര്‍ജുനയുടെ ഭാഗവും പൂര്‍ത്തിയാകുമെന്നും ലോകേഷ് വ്യക്തമാക്കി.

കഴിഞ്ഞ തിങ്കളാഴ്ചയാണ് രജനികാന്തിനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയത്തില്‍ നിന്ന് പുറത്തേക്ക് പോകുന്ന രക്തകുഴലില്‍ നീര്‍വീക്കമുണ്ടായിരുന്നതായും എന്‍ഡോവാസ്‌കുലര്‍ റിപ്പയര്‍ ചികിത്സരീതിയിലൂടെ സ്റ്റെന്റ് സ്ഥാപിക്കുകയും നീര്‍വീക്കം പരിഹരിക്കുകയും ചെയ്തെന്ന് ഹോസ്പിറ്റല്‍ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നു.

Latest Stories

സർക്കാരിനെ വിമർശിച്ചതിന് മാധ്യമപ്രവർത്തകർക്കെതിരെ ക്രിമിനൽ കേസെടുക്കരുതെന്ന് സുപ്രീം കോടതി

ജമ്മു & കശ്മീർ എക്‌സിറ്റ് പോൾ ഫലങ്ങൾ: ചാനലുകളിലെ എല്ലാ ബഹളങ്ങളും അവഗണിച്ച് ഒമർ അബ്ദുള്ള

ജോലി ചെയ്യാനുള്ള അവകാശം തേടി സിപിഎമ്മിനെതിരെ ജീവിതം കൊണ്ട് പോരാടിയ ദളിത് യുവതി ചിത്രലേഖ കാൻസർ ബാധിച്ച് മരിച്ചു

Exit Poll 2024: ഹരിയാനയിൽ കോൺഗ്രസ് മുന്നേറ്റം പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ, ബിജെപിക്ക് തിരിച്ചടി

പിവി അൻവർ ഡിഎംകെയിൽ? തമിഴ്‌നാട്ടിലെ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയാതായി റിപ്പോർട്ട്

ചെന്നൈ മെട്രോ ഫണ്ടും ഡിഎംകെയും, താക്കീത് ആര്‍ക്ക്?; 'കൂടുതല്‍ പേടിപ്പിക്കേണ്ട, കൂടെ വരാന്‍ വേറേയും ആളുണ്ട്' മോദി തന്ത്രങ്ങള്‍

വൻതാരനിരയുടെ പകിട്ടിൽ കല്യാൺ ജ്വല്ലറി നവരാത്രി ആഘോഷം, ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

നിങ്ങൾ ഇല്ലാതെ ടി 20 ഒരു രസമില്ല, ആരാധകരുടെ ചോദ്യത്തിന് തകർപ്പൻ ഉത്തരം നൽകി രോഹിത് ശർമ്മ; ഇതാണ് കാത്തിരുന്ന മറുപടി

പുത്തൻ ജാപ്പനീസ് എസ്‌യുവിക്ക് സ്വിഫ്റ്റിനേക്കാൾ വിലകുറവ്!

"ക്ലബ് വിട്ട് പോയതിന് ശേഷം ലയണൽ മെസി ഞങ്ങളെ അപമാനിച്ചു" സൂപ്പർ താരത്തിനെതിരെ ആഞ്ഞടിച്ച് പിഎസ്ജി ചെയർമാൻ നാസർ അൽ-ഖലീഫി