അയാള്‍ പെട്ടെന്ന് വന്ന് പുറകിൽനിന്നും കടന്നുപിടിച്ചു, 'പത്ത് മിനിറ്റ് വഴങ്ങി തന്നാല്‍ മഞ്ജു വാര്യരുടെ മകളാക്കാം' എന്ന് പറഞ്ഞു ; മാളവിക ശ്രീനാഥ്

ഹേമ കമ്മിറ്റി റിപ്പോർട്ട പുറത്ത് വന്നതോടെ മലയാള സിനിമാ മേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെകുറിച്ചുള്ള തുറന്നു പറച്ചിലുകൾ ചർച്ചയാവുകയാണ്. ഇപ്പോഴിതാ നടി മാളവിക ശ്രീനാഥ് നടത്തിയ തുറന്ന് പറച്ചിലാണ് വീണ്ടും ശ്രദ്ധ നേ‌ടുന്നത്. തനിക്ക് നേരെ കാസ്റ്റിം​ഗ് കൗച്ച് സമീപനം ഉണ്ടായിട്ടുണ്ടെന്ന് നടി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഓഡിഷന്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ താന്‍ അനുഭവിച്ച ദരനുഭവങ്ങളെ കുറിച്ചാണ് താരം തുറന്നു പറഞ്ഞിരുന്നത്.

മാളവികയുടെ വാക്കുകള്‍:

കാസ്റ്റിംഗ് കൗച്ച് ഉണ്ട്. ഞാനതിന്റെ ഇരയാണെന്ന് വേണമെങ്കില്‍ പറയാം. ഞാന്‍ ഇതിനെ കുറിച്ച് വേറെ എവിടെയും തുറന്ന് സംസാരിച്ചിട്ടില്ല. ഇപ്പോള്‍ എനിക്ക് ഇന്‍ഡസ്ട്രിയില്‍ ഒരു സ്‌പേസ് ഉണ്ട്, ഒരു റോള്‍ ഉണ്ട്. അതുകൊണ്ട് എനിക്ക് ധൈര്യമായിട്ട് പറയാലോ. ആരാ, എന്താ എന്നുള്ളതല്ല, കുറേക്കാലം മുന്നേ, മൂന്ന് കൊല്ലം മുമ്പ് എന്നെ വിളിച്ചു. എനിക്കറിയാമായിരുന്നു ആ സിനിമയുമായി റിലേറ്റഡ് ആയിട്ടുള്ള ആരുമല്ല ഇവര്, വേറെ ഏതോ ടീമാണ് അങ്ങനെ ചെയ്തതെന്ന് എനിക്കറിയാം.

മഞ്ജു വാര്യരുടെ ഒരു മൂവിക്ക് വേണ്ടിട്ടാണ്, മഞ്ജുവിന്റെ മോളായിട്ട് അഭിനയിക്കാനാണെന്ന് എന്നോട് പറഞ്ഞു. ആരായാലും വീണു പോകും. ഞാനും ഫ്‌ളാറ്റ് ആയി. ആരായാലും മഞ്ജു ചേച്ചിയെ കാണാനായിട്ട് ആണെങ്കിലും ഒന്ന് പോകും. എനിക്ക് സിനിമയില്‍ കോണ്ടാക്ട് ഉണ്ടായിരുന്നില്ല, ജെനുവിന്‍ ആണോന്ന് അറിയില്ല. എന്നാലും ഞാന്‍ ഓഡിഷന് വരാമെന്ന് പറഞ്ഞു. ഇവര് വീട്ടിലേക്ക് ഇന്നോവ കാര്‍ വിട്ടു.

ഞാനും അമ്മയും അനിയത്തിയും കൂടിയാണ് പോയത്. തൃശൂര്‍ ഭാഗത്ത് എവിടെയോ ആയിരുന്നു ഓഡിഷന്‍. ഒരു ചില്ലിട്ട റൂമായിരുന്നു. കൂറേ ചെയ്തപ്പോള്‍ മാളവിക മുടി കുറച്ച് പാറിയിട്ടുണ്ട്, അവിടെ ഡ്രസിങ് റൂമുണ്ട്, ശരിയാക്കിയിട്ട് വാ എന്ന് പറഞ്ഞു. ഞാന്‍ അത് ചെയ്യുമ്പോള്‍ ഇയാള്‍ പെട്ടെന്ന് വന്ന് എന്നെ ബാക്കില്‍ നിന്നും പിടിച്ചു. നല്ല പൊക്കവും തടിയുമൊക്കെയുള്ള ആളാണ്.

നമ്മള്‍ക്ക് തള്ളി മാറ്റി ഓടിക്കൂടെ എന്നൊക്കെ പറയും. പക്ഷെ ചില സമയത്ത് റിയാക്ട് ചെയ്യാന്‍ പറ്റില്ല, വിറങ്ങലിച്ച് പോകും. അന്ന് ഞാന്‍ ചെറുതാ. ഞാന്‍ വിറയ്ക്കാന്‍ തുടങ്ങി. തട്ടിമാറ്റുന്നുണ്ട്, പക്ഷെ പറ്റുന്നില്ല. ‘മാളവിക ഇപ്പോ ഒന്ന് മനസ് വച്ച് കഴിഞ്ഞാല്‍ അടുത്തത് ആളുകള്‍ കാണാന്‍ പോകുന്നത് മഞ്ജു വാര്യരുടെ മോളായിട്ട് ആയിരിക്കും’ എന്ന് അയാള്‍ പറഞ്ഞു.

‘അമ്മയും അനിയത്തിയും പുറത്ത് ഇരുന്നോട്ടെ ഒരു പത്ത് മിനിറ്റ് മാളവിക ഇവിടെ നിന്നാ മതി’ എന്ന് പറഞ്ഞു. ഞാന്‍ കരയാന്‍ തുടങ്ങി. അയാളുടെ കയ്യിലെ ക്യാമറ തട്ടിക്കളഞ്ഞ് ഞാന്‍ ഒന്നും നോക്കാതെ ഈ ഗ്ലാസ് വിന്‍ഡോ തുറന്ന് പുറത്തേക്ക് ഞാന്‍ കരഞ്ഞോടിയിട്ടുണ്ട്. മുന്നില്‍ വന്ന ബസിലോട്ട് ഓടി കേറി. എന്റെ അമ്മയും അനിയത്തിയും ഓടി വന്ന് ബസ് കൈകാട്ടി നിര്‍ത്തി അവരും കയറി. എങ്ങോട്ട് പോകുന്ന ബസ് ആണെന്ന് പോലും അറിയില്ലായിരുന്നു. ബസില്‍ ഇരുന്ന് ഞാന്‍ അലറിക്കരഞ്ഞിട്ടുണ്ട്. ഇതുപോലത്തെ രണ്ടും മൂന്നും അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നാണ് മാളവിക പറഞ്ഞത്.

Latest Stories

IPL 2025: ഐപിഎല്‍ മത്സരങ്ങള്‍ ഇനി ഈ മാസം, പുതിയ അപ്‌ഡേറ്റുമായി ബിസിസിഐ, ലീഗ് നടത്തുക പാകിസ്ഥാന്‍ ഉള്‍പ്പെട്ട ടൂര്‍ണമെന്റ് ഒഴിവാക്കി

'അരി, പച്ചക്കറി, പെട്രോൾ... അവശ്യ വസ്തുക്കൾ സംഭരിക്കണം, വിലക്കയറ്റം ഉണ്ടാകാതിരിക്കാൻ ശ്രദ്ധ വേണം'; എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകി ആഭ്യന്തര മന്ത്രാലയം

പാക് ആക്രമണം രൂക്ഷമാകുന്നു, ടെറിട്ടോറിയല്‍ ആര്‍മിയെ വിളിച്ച് പ്രതിരോധ മന്ത്രാലയം; 14 ബറ്റാലിയനുകള്‍ സേവനത്തിനെത്തും, തീരുമാനം സൈന്യത്തെ കൂടുതല്‍ ശക്തമാക്കാന്‍

'എം ആർ അജിത് കുമാർ എക്സൈസ് കമ്മീഷണർ, മനോജ് എബ്രഹാം വിജിലൻസ് ഡയറക്ടർ'; പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി

എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.5 ശതമാനം വിജയം

INDIAN CRICKET: ഗോവയ്ക്ക് വേണ്ടിയല്ല, നിങ്ങള്‍ക്ക് വേണ്ടി കളിക്കാനാണ് എനിക്ക് ഇഷ്ടം, വീണ്ടും മലക്കം മറിഞ്ഞ് യശസ്വി ജയ്‌സ്വാള്‍

ഇന്ത്യ-പാക് സംഘർഷം; രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനം മാറ്റിവെച്ചു

'ഡീയസ് ഈറേ'.. അര്‍ത്ഥമാക്കുന്നത് എന്ത്? ഹൊററിന്റെ മറ്റൊരു വേര്‍ഷനുമായി രാഹുല്‍ സദാശിവനും പ്രണവ് മോഹന്‍ലാലും

പാക് മിസൈലുകളെ നിലം തൊടീക്കാത്ത S-400 ; എന്താണ് രാജ്യത്തിന് കവചമൊരുക്കിയ 'സുദര്‍ശന്‍ ചക്ര'?

'നടന്‍ ഹരീഷ് കണാരന്റെ നില ഗുരുതരം'.., ന്യൂസ് ഓഫ് മലയാളം ചാനല്‍ റിപ്പോര്‍ട്ട് അടിക്കാന്‍ കൂടെ നില്‍ക്കുമോ; വ്യാജ വാര്‍ത്തയ്‌ക്കെതിരെ താരം