എന്റെ മിസ്റ്റേക്ക് ആണ്, അതിനെ കുറിച്ച് ഞാന്‍ ശരിയായി റിസര്‍ച്ച് ചെയ്തിരുന്നില്ല: മാത്യു തോമസ്

ഓണ്‍ലൈന്‍ ആപ്പ് പ്രമോഷനുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് നടന്‍ മാത്യു തോമസ്. അടുത്തിടെ പണം ഇരട്ടിപ്പിക്കാന്‍ സഹായിക്കുന്ന ഒരു ഗെയിം ആപ്ലിക്കേഷന്റെ പ്രമോഷന്‍ മാത്യു ചെയ്തിരുന്നു. ഇതിനെതിരെ വലിയ രീതിയില്‍ വിമര്‍ശനങ്ങളും ട്രോളുകളും എത്തിയിരുന്നു. ഈ വിവാദത്തിലാണ മാത്യു പ്രതികരിച്ചത്.

തന്റെ ഭാഗത്താണ് തെറ്റ് എന്നാണ് മാത്യു പറയുന്നത്. വ്യക്തമായി റിസര്‍ച്ച് നടത്താതെയാണ് താന്‍ പ്രമോഷന്‍ ചെയ്തതെന്നും യുവനടന്‍ പറഞ്ഞു. ഓണ്‍ലൈന്‍ ആപ്പ് പ്രമോട്ട് ചെയ്ത വിഷയത്തില്‍ എന്റെ ഭാഗത്താണ് തെറ്റ്. കാരണം ഞാന്‍ അതിനെ കുറിച്ച് പ്രോപ്പര്‍ റിസേര്‍ച്ച് ചെയ്തിരുന്നില്ല.

അതുകൊണ്ട് തന്നെ ഞാനാണ് അതിന്റെ റെസ്‌പോണ്‍സിബിലിറ്റി ഏറ്റെടുക്കേണ്ടത്. അത് ചെയ്യുന്ന സമയത്ത് ഞാന്‍ അത്രത്തോളം ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. എന്റെ മിസ്റ്റേക്കാണ്. ഇനി അത് കറക്ട് ചെയ്യണം എന്നാണ് മാത്യു തോമസ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

അതേസമയം, കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെയാണ് മാത്യു അഭിനയരംഗത്തേക്ക് എത്തുന്നത്. കപ്പ്, ലവ്‌ലി, നിലാവുക്കു എന്‍ മേല്‍ എന്നടി കോപം, ബ്രൊമാന്‍സ് എന്നീ ചിത്രങ്ങളാണ് മാത്യുവിന്റെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്.

Latest Stories

നിരവധി പേരുടെ ജീവന്‍ രക്ഷിച്ചിട്ടുള്ള ആളാണ് കെനിഷ, അവളെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്, ഞങ്ങള്‍ക്ക് മറ്റു ചില പ്ലാനുകളുണ്ട്: ജയം രവി

ഈശ്വര്‍ മാല്‍പെ ലക്ഷ്യം കണ്ടു; തലകീഴായ നിലയില്‍ ട്രക്ക്; അര്‍ജുന്റെ ലോറി വടം കെട്ടി ഉയര്‍ത്തും

സ്ത്രീകളെയും കുട്ടിയെയും മര്‍ദ്ദിച്ച സംഭവം; സിപിഎം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശി അറസ്റ്റില്‍

3,000 പൗണ്ട് വിലയുള്ള കൊക്കെയ്നുമായി മുൻ ആഴ്‌സണൽ താരം പിടിയിൽ

സംഗീതം ഇനി എഐ വക; എഐ സംഗീതം മാത്രമുള്ള ചാനലുമായി രാം ഗോപാല്‍ വര്‍മ്മ

എൽ ക്ലാസിക്കോയുടെ ചരിത്രവും രാഷ്ട്രീയവും

'വയനാട്ടിൽ നവജാത ശിശുവിനെ ഭര്‍ത്താവും മാതാപിതാക്കളും കൊലപ്പെടുത്തി'; പരാതിയുമായി നേപ്പാള്‍ സ്വദേശിനിയായ യുവതി

'ഞാന്‍ അവര്‍ക്ക് ഒരു പ്രശ്നമായി മാറി'; ഡല്‍ഹി വിട്ടിറങ്ങാനുള്ള കാരണം വെളിപ്പെടുത്തി റിക്കി പോണ്ടിംഗ്

സെറ്റുകളില്‍ ടോയ്‌ലെറ്റ് വേണം, പരാതി പറഞ്ഞതിന്റെ പേരില്‍ അവസരങ്ങള്‍ നഷ്ടപ്പെടരുത്: ഐശ്വര്യ രാജേഷ്

ചിക്കന്‍ കറിയില്‍ 'ഫ്രഷ്' പുഴുക്കള്‍; കട്ടപ്പനയില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍; ഹോട്ടല്‍ അടപ്പിച്ച് ആരോഗ്യ വിഭാഗം