സിനിമയിൽ ആർഎസ്എസ് ശാഖ കാണിക്കാൻ പാടില്ല എന്നത് അംഗീകരിക്കാൻ കഴിയില്ല: മുരളി ഗോപി

മലയാള സിനിമയിൽ ആർഎസ്എസ് ശാഖ കാണിക്കാൻ പാടില്ല എന്ന് പറയുന്നത് താൻ അംഗീകരിക്കില്ലെന്നാണ് മുരളി ഗോപി പറയുന്നത്. അസഹിഷ്ണുതയ്‌ക്കെതിരെ സംസാരിക്കുന്ന പലരും അസഹിഷ്ണുത ജീവിതത്തിൽ വച്ച് പുലർത്തുന്നവരാണെന്നും, താൻ ജീവിക്കുന്നത് ഒരു ജനാധിപത്യ രാജ്യത്തിലാണെന്നും, ആർഎസ്എസുകാരെ മനുഷ്യരായി കണക്കാക്കാതെയാണ് വിമർശനം ഉന്നയിക്കുന്നതെന്നും മുരളി ഗോപി പറയുന്നു.

“അസഹിഷ്ണുതയ്‌ക്കെതിരെ സംസാരിക്കുന്ന പലരും അസഹിഷ്ണുത ജീവിതത്തിൽ വച്ച് പുലർത്തുന്നവരാണ് എന്നതാണ് വസ്തുത. ഈ അടുത്ത കാലത്ത് എന്ന സിനിമയിൽ ആർഎസ്എസിന്റെ ശാഖ ഞാൻ കാണിച്ചു. അതിനെതിരെ വിമർശനം വന്നു.

ശാഖ കാണിക്കാനേ പാടില്ല എന്നതാണ്. ഞാൻ ജീവിക്കുന്നത് ഒരു ജനാധിപത്യ രാഷ്ട്രത്തിലാണ്. എന്തുകൊണ്ടാണ് ശാഖ കാണിക്കാൻ കഴിയാത്തത് എന്നതിനെക്കുറിച്ച് ഞാൻ ഒരുപാട് ചിന്തിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ഇങ്ങിനെ വരുന്നത് എന്നത് ചർച്ചചെയ്യപ്പെടേണ്ട കാര്യമാണ്

എല്ലാവരും പറയുന്നത് ശാഖ കാണിച്ചൂ, കാണിച്ചൂ എന്നാണ്. ഇനിയും ശാഖ കാണിക്കും. ആർഎസ്എസുകാരെ മനുഷ്യരായി കണക്കാക്കാതെയാണ് വിമർശനം ഉന്നയിക്കുന്നത്. ഇത് ശരിയല്ല. അവരും മനുഷ്യരാണ്. ഇതാണ് യഥാർത്ഥ ഗാന്ധി ആശയം. ഞാനും വലതുപക്ഷ രാഷ്ട്രീയത്തിന് എതിരാണ്. വിമർശിക്കുന്തോറും ശക്തിപ്രാപിക്കുന്നവരാണ് പ്രതിപക്ഷപാർട്ടികൾ. ഇവിടുത്തെ ഇടതുപക്ഷം എന്ന് പറയുന്നവരുടെ പിന്തുണ വേണമെങ്കില്‍ അങ്ങനെ ചെയ്‌തേ പറ്റൂ എന്നാണെങ്കില്‍ ഞാനത് ചെയ്യില്ല.” എന്നാണ് മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽമുരളി ഗോപി പറഞ്ഞത്