കൊല്ലുമെന്നുള്ള ഭീഷണിയും തെറിവിളിയുമാണ്, ഹിന്ദുവിശ്വാസിയായ എനിക്ക് ഒരു പെണ്‍കുട്ടിയാണ് എന്ന പരിഗണന പോലും ആരും നല്‍കുന്നില്ല: നിമിഷ

പള്ളിയോടത്തില്‍ കയറി ഫോട്ടോ എടുത്തത് വിവാദത്തിലായതോടെ മോഡല്‍ നിമിഷയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. ഓണത്തിന് മുമ്പെടുത്ത ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെയാണ് സംഭവം ചര്‍ച്ചയായത്. ചിത്രങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറഞ്ഞിട്ടും ഭീഷണികള്‍ തുടരുകയാണെന്ന് നിമിഷ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ചിത്രങ്ങള്‍ പങ്കുവെച്ചതോടെ പള്ളിയോടത്തില്‍ കയറാന്‍ പാടില്ലെന്നും ഫോട്ടോ ഇടാന്‍ പാടില്ലെന്നും പറഞ്ഞ് പുതുക്കുളങ്ങര സ്വദേശിയായ ഉണ്ണി പുലിയൂര്‍ വിളിച്ചു. അതോടെ ചിത്രം ഡിലീറ്റ് ചെയ്തു. ഇതോടെയാണ് ആക്ഷേപിക്കുന്ന കമന്റുകള്‍ വരാന്‍ തുടങ്ങിയത്. വ്യക്തിപരമായും കുടുംബത്തേയും അധിക്ഷേപിക്കുന്ന ഫോണ്‍ വിളികളാണ് വരുന്നത്.

കൊല്ലുമെന്നുള്ള ഭീഷണിയും തെറിവിളിയുമാണ്. പുറത്തിറങ്ങിയാല്‍ കൊന്നു കളയും എന്നാണ് ഭീഷണി. ഇന്റര്‍നെറ്റ് നമ്പരില്‍ നിന്നാണ് ഫോണുകള്‍ വരുന്നത്. തിരുവല്ല പൊലീസ് സ്റ്റേഷനില്‍ നിന്നാണെന്ന് പറഞ്ഞ് നാല് പേര്‍ വിളിച്ചിരുന്നു. അവരുടെ സംസാരം കേട്ടാല്‍ തന്നെ സ്റ്റേഷനില്‍ നിന്നല്ലെന്ന് മനസ്സിലായി. സ്റ്റേഷനില്‍ നിന്നാണെന്നും മാധ്യമങ്ങളില്‍ നിന്നാണെന്നും പറഞ്ഞ് വിളികള്‍ വന്നുകൊണ്ടിരിക്കുകയാണ്.

വിളിക്കുന്നവരെല്ലാം തെറി വിളിക്കുകയാണ്. മൂന്നുനാല് വട്ടം തിരുവല്ല പൊലീസ് സ്റ്റേഷന്റെ നമ്പര്‍ എടുത്ത് വിളിച്ചു നോക്കിയെങ്കിലും ഫോണ്‍ എടുക്കുന്നില്ല. പള്ളിയോട സമിതിയുമായി ബന്ധപ്പെട്ട് ആരും വിളിച്ചിട്ടില്ല. പള്ളിയോടം കിടക്കുന്ന ഭാഗത്തേക്ക് പോകരുതെന്നോ അതില്‍ കയറരുതെന്നോ ആരും പറഞ്ഞിരുന്നില്ല.

പറഞ്ഞാല്‍ അത് ചെയ്യുമായിരുന്നില്ല. മതവും വിശ്വാസവുമെല്ലാമുള്ള വ്യക്തി തന്നെയാണ് താന്‍. അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്ന് വ്യക്തമാക്കി മാപ്പ് പറഞ്ഞതാണ്. പരിഹാരം ആ ക്ഷേത്രത്തില്‍ പോയി ചെയ്യാനും തയ്യാറാണ്. ഹിന്ദുവിശ്വാസിയായ എനിക്ക് ഒരു പെണ്‍കുട്ടിയാണ് എന്ന പരിഗണന പോലും ആരും നല്‍കുന്നില്ല എന്നും നിമിഷ പറഞ്ഞു.

Latest Stories

മുപ്പത് മണിക്കൂർ നീണ്ട മൗനം, ഒടുവിൽ പഹൽഗാമിലെ ഭീകരാക്രമണത്തെ അപലപിച്ച് കാനഡ

'മാസപ്പടിയിൽ മുഖ്യ ആസൂത്രക വീണ, പ്രതിമാസം 8 ലക്ഷം രൂപ അക്കൗണ്ടിലെത്തി'; എസ്എഫ്‌ഐഒ കുറ്റപത്രത്തിൽ ഗുരുതര കണ്ടെത്തലുകൾ

IPL 2025: ഞങ്ങളോട് മുട്ടാന്‍ ഇനി ആര്‍ക്കുമാവില്ല, മറ്റുളളവരൊക്കെ ഒന്ന് കരുതിയിരുന്നോ, തുടര്‍ച്ചയായ വിജയത്തില്‍ മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ

MI VS SRH: എടാ എതിരാളികളെ, ഞങ്ങൾ തുടങ്ങിയിട്ടേ ഉള്ളു, ഇതൊരു സാമ്പിൾ മാത്രം: ഹാർദിക് പാണ്ട്യ

പഹൽഗാം ഭീകരാക്രമണം; കേന്ദ്രസർക്കാർ വിളിച്ച സർവകക്ഷിയോഗം ഇന്ന്, അടിയന്തര കോൺഗ്രസ് പ്രവർത്തക സമിതിയും ഇന്ന് ചേരും

സിന്ധു നദീജല കരാര്‍ റദ്ദാക്കിയതില്‍ ഞെട്ടി പാക്കിസ്ഥാന്‍; ദേശീയ സുരക്ഷാ സമിതിയുടെ അടിയന്തര യോഗം വിളിച്ചു; ഇന്ത്യയ്ക്ക് ശക്തമായ മറുപടി നല്‍കുമെന്ന് പാക് പ്രധാനമന്ത്രി

SRH VS MI: അവന്മാർ എന്തൊരു മണ്ടത്തരമാണ് കാണിച്ചത്, ചിന്തിക്കാനുള്ള കഴിവില്ലേ നിനക്കൊന്നും, അത് കാരണമാണ് ഞങ്ങൾ തോറ്റത്: പാറ്റ് കമ്മിൻസ്

MI VS SRH: "എന്റെ പകയിൽ നീറി ഒടുങ്ങുമ്പോൾ അവരറിയും ഞാൻ അവരുടെ ഒരേ ഒരു ഹിറ്റ്മാൻ ആണെന്ന്"; ഏഴാം സ്ഥാനത്ത് നിന്നും ഒറ്റയടിക്ക് മൂന്നിലേക്ക് മുംബൈ ഇന്ത്യൻസിനെ നയിച്ച് രോഹിത് ശർമ്മ

കൊല്ലുംമുമ്പ് മതം ചോദിച്ചുറപ്പിക്കുന്ന ഭീകരവാദം ഗൗരവതരം; ഭാരതത്തിന്റെ വളര്‍ച്ചയെ തടയാന്‍ തീവ്രവാദികള്‍ ശ്രമിക്കുന്നു; ഉന്മൂലനാശം വരുത്തണമെന്ന് രാജീവ് ചന്ദ്രശേഖര്‍

തീവ്രവാദികള്‍ക്ക് നാട്ടുകാരുടെ സഹായം ലഭിച്ചു; കശ്മീരില്‍ 1500 പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്; കേസുകളില്‍ ഉള്‍പ്പെട്ടെവരെല്ലാം അറസ്റ്റില്‍; നടപടികള്‍ തുടരുന്നു