'ഛോട്ടാ മുംബൈ'യില്‍ ചാന്‍സ് ചോദിച്ചപ്പോള്‍ തന്നില്ല, എന്റെ സിനിമകള്‍ കണ്ട് എന്തിനാണ് ചെയ്തതെന്നും ചോദിക്കും; മണിയന്‍പിള്ളയെ കുറിച്ച് നിരഞ്ജ്

തന്നെ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കുന്നയാളാണ് അച്ഛന്‍ മണിയന്‍പിള്ള രാജുവെന്ന് നടന്‍ നിരഞ്ജ്. ചില ചിത്രങ്ങളൊക്കെ കണ്ട് എന്തിനാണ് ഇങ്ങനെ സിനിമ ചെയ്യുന്നത് എന്നൊക്കെ തന്നോട് ചോദിച്ചിട്ടുണ്ട് എന്നാണ് നിരഞ്ജ് പറയുന്നത്. ആദ്യമായി അച്ഛന്റെ സിനിമയില്‍ ചാന്‍സ് ചോദിപ്പോഴുണ്ടായ സംഭവത്തെ കുറിച്ചും നിരഞ്ജ് സംസാരിക്കുന്നുണ്ട്.

‘ഡിയര്‍ വാപ്പി’ എന്ന സിനിമയില്‍ മണിയന്‍പിള്ളയും നിരഞ്ജും ഒന്നിച്ചെത്തുകയാണ്. അച്ഛനും മകനുമായാണ് ഇരുവരും വേഷമിടാന്‍ ഒരുങ്ങുന്നത്. അതിനാല്‍ അഭിനയിക്കുമ്പോള്‍ ഒരുപാട ടെന്‍ഷന്‍ ഉണ്ടായിരുന്നെന്നും നിരഞ്ജ് പറയുന്നുണ്ട്. കണ്ടാല്‍ തോന്നില്ലെങ്കിലും തനിക്ക് ടെന്‍ഷനുണ്ടായിരുന്നു.

തന്നെ നന്നായി വിമര്‍ശിക്കുന്നയാളാണ് അച്ഛന്‍. ചില ചിത്രങ്ങളൊക്കെ കണ്ട് എന്തിനാണ് ഇങ്ങനെ സിനിമ ചെയ്യുന്നത് എന്നൊക്കെ ചോദിച്ചിട്ടുണ്ട്. വളരെ സീനിയറായ ആര്‍ട്ടിസ്റ്റാണ് അച്ഛന്‍. കോംമ്പിനേഷന്‍ ഇതാദ്യം. ടെന്‍ഷന്‍ സ്വഭാവികമല്ലേ? ഡബ്ബിങ് എല്ലാം കഴിഞ്ഞ് എന്നെ വിളിച്ചു പറഞ്ഞു, ‘കൊള്ളാം, നീ നന്നായിട്ടുണ്ട്’ എന്ന്.

അപ്പോഴാണ് ശരിക്കും സന്തോഷമായത്. സിനിമയില്‍ അഭിനയിക്കണമെന്ന് ആദ്യം പറയുന്നത് അച്ഛനോടാണ്. ‘അതൊന്നും അങ്ങനെ സാധിക്കില്ല. അതിനൊക്കെ നല്ല കഴിവുണ്ടാകണം. പാഷന്‍ വേണം’ എന്നൊക്കെയായിരുന്നു മറുപടി. ‘ഛോട്ടാ മുംബൈ’ സിനിമയില്‍ ചാന്‍സ് ചോദിച്ചപ്പോഴാണ് കേട്ടോ അച്ഛന്റെ ആ ഡയലോഗ്.

അപ്പോള്‍ ഞാന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. അന്നേ മനസിലായി അച്ഛന്‍ സിനിമാ നടനാണെന്ന പരിഗണന കൊണ്ട് തനിക്ക് സിനിമ കിട്ടില്ലെന്ന്. ഇന്നു പക്ഷേ, ആ ചിന്തയാണ് തന്റെ ആദര്‍ശം. അച്ഛന്റെ പേരിലല്ല, സ്വന്തം കഴിവു കൊണ്ട് തന്നെ സിനിമയുടെ ഭാഗമാകണം എന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിരഞ്ജ് പറയുന്നത്.

Latest Stories

അധികാരമേൽക്കുന്ന യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ്; ഡൊണാൾഡ് ട്രംപിനെ വൈദ്യപരിശോധനക്ക് വിധേയനാക്കി, വിവരങ്ങൾ ഉടൻ പുറത്ത് വിടുമെന്ന് വൈറ്റ് ഹൗസ്

വിമാനത്താവളത്തില്‍ ആഗോള ഭീകരനേതാക്കളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത് രാജ്യവിരുദ്ധ നടപടി; മുസ്ലിം ബ്രദര്‍ഹുഡ് സ്വന്തം നാട്ടില്‍ പോലും നിരോധിക്കപ്പെട്ട സംഘടനയെന്ന് ബിജെപി

ചരിത്രത്തിൽ ഇടം നേടി; സുപ്രീം കോടതി ഉത്തരവിലൂടെ തമിഴ്‌നാട്ടിലെ പത്ത് ബില്ലുകൾ നിയമമായി

പലസ്തീൻ ഐക്യദാർഢ്യം; അമേരിക്കയിൽ അറസ്റ്റിലായ കൊളംബിയ യൂണിവേഴ്സിറ്റി ബിരുദധാരി മഹ്മൂദ് ഖലീലിനെ നാടുകടത്താമെന്ന് ജഡ്ജി

IPL 2025: എന്ത്യേ നിങ്ങളുടെ സിംഹമൊക്കെ എന്ത്യേ, ധോണിയെ എയറിൽ നിന്ന് ബഹിരാകാശത്തേക്ക് അയച്ച് നവ്‌ജോത് സിംഗ് സിദ്ധു; ചിരി പടർത്തി കമെന്റ്

'സമരം ചെയ്യുന്നത് സ്ത്രീകൾ എന്ന പരിഗണന പോലും നൽകുന്നില്ല, സംസ്ഥാന സർക്കാരിന്റെ മറുപടികൾ നിർഭാഗ്യകരം'; ആശ സമരത്തിന് ഐക്യദാ‌‍ർഢ്യവുമായി കെ സച്ചിദാനന്ദൻ

ട്രംപിന്റെ ആവശ്യം നിങ്ങള്‍ക്ക് അംഗീകരിക്കാം; അല്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം അനുഭവിക്കാന്‍ തയാറാകൂ; ആണവ പദ്ധതി ഉപേക്ഷിക്കണം; ഇറാനെ ഭീഷണിപ്പെടുത്തി അമേരിക്ക

'ഒരു വിഡ്ഢി മാത്രമേ എന്റെ ആ സിനിമകളെ വിമര്‍ശിക്കുകയുള്ളു'; ജയ ബച്ചന്റെ പരിഹാസത്തോട് അക്ഷയ് കുമാര്‍

കായംകുളത്ത് സ്വകാര്യ ആശുപത്രിയിൽ പനിബാധിച്ച് 9 വയസുകാരി മരിച്ചു; ചികിത്സാപിഴവെന്ന് ആരോപണം

'ഔചിത്യബോധം കാരണം മറ്റൊന്നും പറയുന്നില്ല'; വടകരയിലെ പരിപാടിയുടെ സദസ്സിൽ ആള് കുറഞ്ഞതിന് മുഖ്യമന്ത്രിയുടെ വിമർശം