'കേരളത്തിലെത്തിക്കഴിഞ്ഞപ്പോള്‍ ഗ്ലാസ് ബൗളിലെ ഗോള്‍ഡ് ഫിഷ് പോലെയായി പോയി'; തുറന്നുപറഞ്ഞ് സുപ്രിയ

പൃഥ്വിരാജിനെ പരിചയപ്പെട്ടതും അത് വിവാഹത്തിലേക്കെത്തിയതിനെയും കുറിച്ച് മനസ്ുതുറന്ന് സുപ്രിയ മേനോന്‍. പൃഥ്വിയെ എന്ന സാധാമനുഷ്യനെയാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്നും അല്ലാതെ താരത്തെ ആയിരുന്നില്ലെന്നും താരകുടുംബം എന്നൊന്നും ചിന്തയിപോലും ഇല്ലായിരുന്നെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സുപ്രിയ പറഞ്ഞു. എന്നാല്‍ വിവാഹത്തിന് ശേഷം കേരളത്തിലെത്തിക്കഴിഞ്ഞപ്പോള്‍ ഗ്ലാസ് ബൗളിലെ ഗോള്‍ഡ് ഫിഷ് പോലെയായി പോയെന്നും സുപ്രിയ പരിതപിച്ചു.

താരകുടുംബം എന്നൊന്നും അന്ന് ആലോചിച്ചിട്ടു കൂടിയില്ല. എന്‍ഡിടിവിയില്‍ ജോലി ചെയ്യുമ്പോള്‍ മലയാള സിനിമകളെക്കുറിച്ചൊരു സ്റ്റോറി ചെയ്യാന്‍ അസൈന്‍മെന്‍റ് ലഭിച്ചു. മമ്മൂട്ടി, മോഹന്‍ലാല്‍ എന്ന രണ്ടു ‘ബിഗ് എം’ അല്ലാതെ മറ്റൊരു നടനെക്കുറിച്ചു പോലും അന്നറിയില്ല. സഹപ്രവര്‍ത്തകയായ കൂട്ടുകാരി ഒരു നമ്പര്‍ തന്നിട്ടു പറഞ്ഞു, ‘മലയാളത്തിലെ ഒരു യുവ താരമാണ്, സിനിമയെക്കുറിച്ചൊക്കെ നല്ല ധാരണയുള്ള കക്ഷിയാണ്. നീ ഒന്നു വിളിച്ചു നോക്ക്. ഉപകാരപ്പെടും.’

ഞാന്‍ വിളിച്ചു. ആ ഒറ്റ കോള്‍ ആണ് ജീവിതം മാറ്റി മറിച്ചത്. ഇന്റര്‍വ്യൂവും ആ ഫീച്ചറും നടന്നില്ല. പക്ഷേ, ഞാനും പൃഥ്വിയും കൂട്ടുകാരായി. പുള്ളി വലിയ സ്റ്റാറാണെന്നോ താരകുടുംബത്തിലാണെന്നോ ഒന്നും അറിയില്ലല്ലോ. പയ്യെപ്പയ്യെ സൗഹൃദം കൂടുതല്‍ ദൃഢമായി. ഞങ്ങള്‍ ഡേറ്റിങ് തുടങ്ങി. തിരക്കിനിടയ്ക്കും പൃഥ്വി മുംൈബയില്‍ വരും. എന്റെ കൂടെ ഓട്ടോയില്‍ സഞ്ചരിക്കും. ബീച്ചിലിരിക്കും. റോഡരികില്‍ നിന്നു ചായ കുടിക്കും.

അക്കാലത്ത് എല്ലാ പുസ്തകങ്ങളും രണ്ടെണ്ണം വാങ്ങും. ഒന്നു പൃഥ്വിക്കാണ്. വായന കഴിഞ്ഞ് അതേക്കുറിച്ച് ഒരുപാടു സംസാരിക്കും. നാലുവര്‍ഷത്തെ പരിചയത്തിനു ശേഷമാണു വിവാഹം തീരുമാനിക്കുന്നത്. എന്നോടൊത്തു നടന്ന പൃഥ്വിയെ ആണു വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. അല്ലാതെ താരത്തെ ആയിരുന്നില്ല.

അതുകൊണ്ടുതന്നെ കേരളത്തിലെത്തിക്കഴിഞ്ഞാലുള്ള ജീവിതത്തെക്കുറിച്ച് ആലോചിച്ചിട്ടേയില്ല. പക്ഷേ, ഇവിടെ എത്തിക്കഴിഞ്ഞപ്പോള്‍ ഗ്ലാസ് ബൗളിലെ ഗോള്‍ഡ് ഫിഷ് പോലെയായി പോയി. എല്ലാവരും എന്നെ നോക്കുന്നു, പലരും ശ്രദ്ധിക്കുന്നു, പറഞ്ഞ വാക്കുകള്‍ പലതും വാര്‍ത്തയാകുന്നു, വിവാദമാകുന്നു- സുപ്രിയ പറഞ്ഞു.

Latest Stories

നവീന്‍ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂര്‍ കളക്ടര്‍; പത്തനംതിട്ട സബ് കളക്ടര്‍ വഴി കത്ത് കൈമാറി

അഡ്വ. ജോസ് സിറിയക് അന്തരിച്ചു; സംസ്‌കാരം നാളെ ചേര്‍ത്തല കോക്കമംഗലം മാര്‍ തോമാ ദേവാലയ സെമിത്തേരിയില്‍

"ഒരുപാട് ക്ലബിൽ കളിച്ചിട്ടുണ്ടെങ്കിലും എനിക്ക് സ്വന്തം വീട് പോലെ തോന്നിയ ക്ലബ് ഒന്നേ ഒള്ളു": ലയണൽ മെസി

"ഞാൻ ഇത് വീണ്ടും 100,000 തവണ ചെയ്യും" ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വേണ്ടി 12 മണിക്കൂറ് ജയിലിൽ കിടന്ന ആരാധകന്റെ വാക്കുകൾ വൈറൽ ആവുന്നു

ആ കാര്യം ഓർക്കുമ്പോൾ മനസിൽ എന്നും ഒരു വേദനയാണ്; സരിതയെപ്പറ്റി ജയറാം

കന്നിയങ്കത്തിനായി ചുരം കയറി പ്രിയങ്ക എത്തുന്നു, കൂട്ടായി രാഹുലും; തിരഞ്ഞടുപ്പ് പ്രചാരണങ്ങള്‍ അടുത്തയാഴ്ച ആരംഭിക്കും

കര്‍ണാടകയെ ദോശ കഴിപ്പിക്കാന്‍ നന്ദിനി; വിലകുറച്ച് തൂക്കം കൂട്ടി 'ഐഡി'യുടേതടക്കമുള്ള വിപണി പിടിക്കാന്‍ നിര്‍ണായക നീക്കം; 'വേ പ്രോട്ടീന്‍' തുറുപ്പ് ചീട്ട്

കോഹ്‌ലിയുടെ മോശം പ്രകടനത്തിന് കാരണം അവനാണ്, അല്ലെങ്കിൽ ഇതാകുമായിരുന്നില്ല അവസ്ഥ; തുറന്നടിച്ച് ദിനേഷ് കാർത്തിക്ക്

'പരിചയമില്ലാത്ത പെണ്‍കുട്ടികള്‍ തൊടുന്നത് ഇഷ്ടമല്ല, അവരും ആള്‍ക്കൂട്ടത്തിനിടയില്‍ പിടിച്ച് വലിക്കും, തോണ്ടും..'; അനിഷ്ടം പരസ്യമാക്കി അനാര്‍ക്കലി

'ഹോട്ട്നെസ്സ് ഓവർലോഡഡ്'; ആർജിവിയുടെ 'സാരി'യിലെ AI പാട്ട് പുറത്ത്, ഏറ്റെടുത്ത് ആരാധകർ