ആ സിനിമ കണ്ടതിന് ശേഷം ഗുണ്ടാ നേതാക്കൾ എന്നെ കാണാനെത്തി, പോക്കറ്റിൽനിന്ന് കത്തിയെടുത്ത് വീശുമോ എന്നായിരുന്നു അവർ പേടിച്ചിരുന്നത്: പങ്കജ് ത്രിപാഠി

ഇന്ത്യൻ ഗ്യാങ്ങ്സ്റ്റർ സിനിമകളിൽ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ‘ഗ്യാങ്ങ്സ് ഓഫ് വസേപുർ പാർട്ട് 1&2’. ധൻബാദിലെ ഗ്യാങ്ങ്സ്റ്റർ സംഘങ്ങളുടെ കഥ പറഞ്ഞ ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ ഏറ്റുവാങ്ങി.

മനോജ് ബാജ്പേയി, നവാസുദ്ദീൻ സിദ്ദിഖി, പങ്കജ് ത്രിപാഠി, റിച്ച ചദ്ദ, ഹുമ ഖുറേഷി തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരുന്നത്. 2012-ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ റിയലിസ്റ്റിക് മേക്കിംഗ് കൊണ്ട് ഇന്നും നിരവധി പ്രശംസകളാണ് ചിത്രത്തിന് കിട്ടികൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് പങ്കജ് ത്രിപാഠി. സുൽത്താൻ ഖുറേഷി എന്ന ഗ്യാങ്ങ്സ്റ്റർ നേതാവായാണ് പങ്കജ് ചിത്രത്തിൽ വേഷമിട്ടത്. ചിത്രം കണ്ട് യഥാർത്ഥ ഗുണ്ടാ നേതാക്കൾ തന്നെ കാണാൻ വന്നുവെന്നാണ് പങ്കജ് ത്രിപാഠി പറയുന്നത്.

“പറയുന്നത് ചെയ്യുന്നയാളാണ് സിനിമയിലെ സുൽത്താൻ ഖുറേഷിയെന്നാണ് അവർ വിചാരിച്ചിരുന്നത്. അതേസമയം വളരെ നല്ല സ്വഭാവമുള്ള കഥാപാത്രമായിരുന്നു അത്. അതുകൊണ്ടാണ് സുൽത്താനെ അവർ കൂടുതൽ ഇഷ്ടപ്പെടാൻ കാരണം. ഈ സിനിമ ഇറങ്ങിയശേഷം തിരക്കഥ ചർച്ച ചെയ്യാൻ വരുന്ന രചയിതാക്കൾ അല്പം ഭയത്തോടെയാണ് എന്നെ സമീപിച്ചിരുന്നത്. ചർച്ചയ്ക്കിടെ ഞാൻ പോക്കറ്റിൽനിന്ന് കത്തിയെടുത്ത് വീശുമോ എന്നായിരുന്നു അവർ പേടിച്ചിരുന്നത്.

​ഗ്യാങ്സ് ഓഫ് വസേപുറിൽ അവസരം ലഭിക്കുന്നതിനുമുമ്പ് രാം​ഗോപാൽ വർമയെ കാണാൻ പോയി. നാലുപേർക്കിരിക്കാവുന്ന ബെഞ്ചിലാണ് ഇരിക്കാൻ പറഞ്ഞത്. ബെഞ്ചിന്റെ ഒരരികിൽ ഇരുന്നപ്പോൾ രാം​ഗോപാൽ വർമ അതേ ബെഞ്ചിന്റെ മറ്റേയറ്റത്ത് ഇരിപ്പുറപ്പിച്ചു. അതോടെ ആ ബെ‍ഞ്ചിലിരിക്കാൻ ഇനിയും ആളുകൾ വരുമല്ലോ എന്നുള്ള ആലോചനയായി. ആരെങ്കിലും നിങ്ങളെ പതിനഞ്ച് മിനിറ്റ് തുടർച്ചയായി നോക്കിക്കൊണ്ടിരുന്നാൽ മറ്റെവിടെ നോക്കുമെന്ന് നിങ്ങൾ ആലോചിക്കും. അന്നവിടെ നിന്ന് പറഞ്ഞുവിട്ട എന്നെ ആർജിവി പിന്നീട് വിളിച്ചിട്ടേയില്ല.” ആപ് കി അദാലത്ത് എന്ന പരിപാടിയിലാണ് പങ്കജ് ത്രിപാഠി അനുഭവം പങ്കുവെച്ചത്.

Latest Stories

VIRAT RETIREMENT: നിനക്ക് പകരമായി നൽകാൻ എന്റെ കൈയിൽ ഒരു ത്രെഡ് ഇല്ല കോഹ്‌ലി, സച്ചിന്റെ വികാരഭരിതമായ പോസ്റ്റ് ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം; കുറിച്ചത് ഇങ്ങനെ

ബ്രഹ്‌മോസ് മിസൈല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായത് കോണ്‍ഗ്രസിന്റെ കാലത്ത്; എല്ലാ ക്രെഡിറ്റും മന്‍മോഹന്‍ സിങ്ങിന്; പ്രധാനമന്ത്രിയെയും രാജ്യത്തെയും ഓര്‍മിപ്പിച്ച് ജയറാം രമേശ്

RO- KO RETIREMENT: വിരമിക്കാൻ ഒരു പദ്ധതിയും ഇല്ലെന്ന് സമീപകാല ചർച്ചകളിൽ പറഞ്ഞവർ, രോഹിത് കോഹ്‌ലി മടക്കം സങ്കടത്തിൽ; ഇരുവരും പെട്ടെന്ന് പാഡഴിച്ചതിന് പിന്നിൽ രണ്ട് ആളുകൾ

ട്രംപിന്റെ പ്രഖ്യാപനം ഗുരുതരം.; ആശങ്കകള്‍ അകറ്റണം; വെടിനിര്‍ത്തലിന് പിന്നിലുള്ള സംസാരം വ്യക്തമാക്കാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് എം എ ബേബി

കേരളത്തെ നടുക്കിയ നന്തൻകോട് കൂട്ടക്കൊലക്കേസിൽ വാദം ഇന്ന് മുതൽ, പ്രതിക്ക് വധ ശിക്ഷ കിട്ടുമോ? പ്രോസിക്യൂഷൻ ആവശ്യം ഇങ്ങനെ

മലയാളി യുവതിയെ ദുബൈയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; കൂടെ താമസിച്ചിരുന്ന സുഹൃത്ത് കേരളത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് പിടിയില്‍

പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് മണിക്കൂറുകൾക്ക് പിന്നാലെ വീണ്ടും പാക്കിസ്ഥാൻ പ്രകോപനം, ശക്തമായ തിരിച്ചടി നൽകി ഇന്ത്യൻ സേന; ഡ്രോണുകൾ എത്തിയത് പത്ത് സ്ഥലത്ത്

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം; ആണവയുദ്ധത്തിലേക്ക് നീങ്ങുമായിരുന്നത് ഒഴിവാക്കി, വെടിനിര്‍ത്തലില്‍ പ്രധാന പങ്കുവഹിച്ചത് താനാണെന്നും ആവര്‍ത്തിച്ച് ട്രംപ്

ആണവായുധ ഭീഷണി ഇന്ത്യയോട് വേണ്ട, ബ്ലാക്ക് മെയിലിങ് അതിവിടെ ചെലവാകില്ല, പാകിസ്ഥാന് മുന്നറിയിപ്പുമായി മോദി

ഓപ്പറേഷന്‍ സിന്ദൂറില്‍ പാക് ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ ഭസ്മമാക്കി, ഭീകരതയ്ക്ക് അര്‍ഹിച്ച മറുപടി നല്‍കാന്‍ രാജ്യത്തിനായി, ഈ വിജയം സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും പ്രധാനമന്ത്രി