'അന്ന് ആ സംഭവത്തില്‍ മാപ്പ് പറയണമെന്ന് ഉര്‍വശി, ഇല്ലെന്ന് ഞാൻ, ഒടുവില്‍ അവർക്ക് കീഴടങ്ങേണ്ടി വന്നു'

മലയാളികൾ ഇരുകെെയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു ഉത്സവമേളം. സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന സംഭവവും അതിന്റെ പേരിൽ ഉണ്ടായ പ്രശ്നത്തെക്കുറിച്ചും പ്രൊഡക്ഷൻ കൺട്രോളർ രാജൻ പൂജപ്പുര പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

ഉത്സവമേളത്തിൻ്റെ ഷൂട്ടിങ്ങിനിടെ ഉണ്ണി മേരി, നയന, ആലപ്പി ഉഷ എന്നിവർ ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്. ചിത്രത്തിൻ്റെ ഒരു പാട്ട് സീൻ എടുത്ത് കഴിഞ്ഞപ്പോൾ സംവിധായകൻ സുരേഷ് ഉണ്ണിത്താൻ ഒന്ന് ബ്രേക്ക് എടുത്ത് ആശുപത്രിയിൽ പോയി. സംവിധായകന് സുഖമില്ലാത്തത് കൊണ്ട് ഇനി സിനിമ നടക്കില്ലെന്ന് വിചാരിച്ച് ആരുടേയും അനുവാദമില്ലാതെ ഉണ്ണി മേരി, നയന, ആലപ്പി ഉഷ എന്നിവർ സിനിമ കാണാനും പോയി.

ഉണ്ണിത്താൻ തിരിച്ച് വന്ന് ഷൂട്ട് തുടങ്ങാൻ വേണ്ടി ഫോൺ വിളിച്ചപ്പോൾ അവരാരും ഇവിടെ ഇല്ല സിനിമയ്ക്ക് പോയെന്ന് പറഞ്ഞു. നിർമ്മാതാവിനോടും പറഞ്ഞിരുന്നില്ല. അതോടെ ഇനി ഷൂട്ട് നടക്കില്ല എന്ന കാരണത്താൽ പാക്കപ്പ് പറഞ്ഞു. അവരെ കാണാനായി താൻ നേരെ ഗസ്റ്റ് ഹൗസിലേക്കാണ് പോയത്. അവർ ഒമ്പതരയോടെയാണ് മടങ്ങിയെത്തിയത്. നിങ്ങൾ ആരോട് ചോദിച്ചിട്ടാണ് പോയതെന്ന് താൻ ചോദിച്ചു.

ആരോടും ചോദിച്ചില്ല, ഇനിയിപ്പോൾ ഷൂട്ട് ഇല്ല എന്ന കരുതി എന്ന് അവർ പറഞ്ഞു. അവസാനം വഴക്കിലാണ് അത് അവസാനിച്ചത്. അടുത്ത ദിവസം രാവിലെ ഉർവശി സെറ്റിലെത്തിയപ്പൾ അവരെല്ലാവരും പരാതിയുമായി ഉർവശിയുടെ അടുത്ത് ചെന്നു താൻ മാപ്പ് പറയണം എന്നായിരുന്നു ആവശ്യം. എന്നാൽ നടന്നതെന്താണെന്ന് അറിഞ്ഞപ്പോൾ ഉർവശി തന്നോട് മാപ്പ് പറഞ്ഞെന്നും തന്റെ സെെഡിൽ നിന്ന് സംസാരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Latest Stories

RCB VS DC: ഒരു ദിവസം പോലും ഓറഞ്ച് ക്യാപ്പ് തലേൽ വെക്കാൻ അയാൾ സമ്മതിച്ചില്ല; സൂര്യകുമാറിന്റെ കൈയിൽ നിന്ന് ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കി വിരാട് കോഹ്ലി

RCB VS DC: ബാറ്റിങ് ആയാലും ബോളിംഗ് ആയാലും എന്നെ തൊടാൻ നിനകൊണ്ടോന്നും പറ്റില്ലെടാ പിള്ളേരെ; കൃണാൽ പാണ്ട്യയുടെ പ്രകടനത്തിൽ ആരാധകർ ഹാപ്പി

RCB VS DC: വിരമിക്കൽ തീരുമാനം തെറ്റായി പോയി എന്നൊരു തോന്നൽ; ഡൽഹിക്കെതിരെ വിരാട് കോഹ്‌ലിയുടെ സംഹാരതാണ്ഡവം

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമീഷന് മുമ്പിൽ പാക് അനുകൂലികളുടെ പ്രതിഷേധത്തിനെതിരെ ബദൽ പ്രതിഷേധവുമായി ഇന്ത്യൻ സമൂഹം

അട്ടപ്പാടിയിലെ കാട്ടാന ആക്രമണം; പരിക്കേറ്റയാൾ മരിച്ചു

മുഖ്യമന്ത്രി അത്താഴവിരുന്നിന് ക്ഷണിച്ചുവെന്ന പ്രതിപക്ഷ നേതാവിൻ്റെ ആരോപണം വാസ്തവ വിരുദ്ധം: ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള

പി.കെ ശ്രീമതിയെ പാർട്ടി വിലക്കിയിട്ടില്ല, ആവശ്യമുള്ളപ്പോൾ സെക്രട്ടേറിയറ്റിൽ പങ്കെടുക്കും; സംസ്ഥാന സെക്രട്ടറിയെ തള്ളി ദേശീയ സെക്രട്ടറി

തിരുവനന്തപുരത്ത് കോളറ ബാധിച്ച് മരണം; പ്രദേശത്തെ വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധിക്കും

ആക്രമണം കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷം പഹൽഗാമിൽ തിരിച്ചെത്തി വിനോദസഞ്ചാരികൾ; പ്രതീക്ഷയും ആത്മവിശ്വാസവും നിറഞ്ഞ് നാട്ടുകാർ

MI VS LSG: ടീം തോറ്റാലും സാരമില്ല നിനകെട്ടുള്ള സിക്സ് ഞാൻ ആഘോഷിക്കും; ജസ്പ്രീത് ബുംറയെ അമ്പരപ്പിച്ച് രവി ബിഷ്‌ണോയി