അവസാനദിവസം യഥാർത്ഥ നജീബ് സെറ്റിലെത്തി; അദ്ദേഹം പറഞ്ഞ പല കാര്യങ്ങളും അതേപോലെതന്നെ സിനിമയിലുണ്ട്; അനുഭവം പങ്കുവെച്ച് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടി

ആടുജീവിതം മാർച്ച് 28 ന് തിയേറ്ററുകളിൽ എത്തുകയാണ്. മലയാള സിനിമ ഇതുവരെ കാണാത്ത ദൃശ്യ- ശ്രവ്യ വിസ്മയമാവും ആടുജീവിതത്തിലൂടെ പ്രേക്ഷകർക്ക് ലഭിക്കാൻ പോകുന്നതെന്നാണ് ഏവരുടെയും പ്രതീക്ഷ. സൂര്യ നായകനാവുന്ന തമിഴ് പിരിയഡ്- ഡ്രാമ ചിത്രം കങ്കുവയുടെ ടീസർ കഴിഞ്ഞദിവസമാണ് പുറത്തുവിട്ടത്. തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ചർച്ചയായ രണ്ട് സിനിമകൾ കൂടിയാണ് ആടുജീവിതവും കങ്കുവയും.

സൂര്യ പ്രധാന കഥാപാത്രമായത്തുന്ന തമിഴ് ചിത്രം കങ്കുവയിലും ബ്ലെസി- പൃഥ്വിരാജ് കൂട്ടുക്കെട്ടിലിറങ്ങുന്ന ആടുജീവിതത്തിലും മേക്കപ്പ് ആർട്ടിസ്റ്റായി വർക്ക് ചെയ്തിരിക്കുന്നത് മലയാളിയായ രഞ്ജിത്ത് അമ്പാടിയാണ്.

ഇപ്പോഴിതാ ആടുജീവിതം സിനിമയുടെ ചിത്രീകരണ സമയത്ത് യഥാർത്ഥ നജീബ് സെറ്റ് സന്ദർശിച്ച അനുഭവം പങ്കുവെക്കുകയാണ് മേക്കപ്പ് ആർടിസ്റ്റ് രഞ്ജിത്ത് അമ്പാടി. ഷൂട്ടിന്റെ അവസാന ദിവസമാണ് നജീബ് സെറ്റിലെത്തിയത് എന്നാണ് രഞ്ജിത്ത് അമ്പാടി പറയുന്നത്. നജീബ് തന്റെ അനുഭവങ്ങൾ പറയുമ്പോൾ തങ്ങൾ ചിത്രീകരിച്ച ഓരോ രംഗവും മനസിലേക്ക് വന്നെന്നും രഞ്ജിത് അമ്പാടി പറയുന്നു.

മലയാളത്തിൽ 2 ലക്ഷത്തോളം കോപ്പികൾ വിറ്റഴിഞ്ഞ നോവൽ കൂടിയാണ് യഥാർത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കി ബെന്യാമിൻ എഴുതിയ ആടുജീവിതം. നജീബ് എന്ന വ്യക്തി പ്രവാസ ജീവിതത്തിൽ അനുഭവിച്ച ദുരിതങ്ങളും അതിജീവനവും പ്രമേയമാക്കിയാണ് ബെന്യാമിൻ ആടുജീവിതമെഴുതിയത്.

നജീബ്

“ഷൂട്ടിന്റെ ഏറ്റവും അവസാനത്തെ ദിവസമാണ് യഥാർത്ഥ നജീബ് ലൊക്കേഷനിലേക്ക് വരുന്നത്. വരുമ്പോൾ എല്ലാവരും ആയിട്ട് സംസാരിക്കുന്നുണ്ട്. രാജുവുമായിട്ട് സംസാരിക്കുന്നതൊക്കെ നമ്മൾ ഷൂട്ട് ചെയ്തു വെച്ചിട്ടുണ്ട്. നജീബ് പറയുന്ന കാര്യങ്ങൾ അദ്ദേഹത്തിന് ഉണ്ടായ യഥാർത്ഥ അനുഭവങ്ങളാണ്.

നജീബ്, പൃഥ്വിരാജ്

ബ്ലെസി സാറുമായി നജീബ് ഒരുപാട് സംസാരിച്ചതാണ്. ഞങ്ങൾ ക്രൂ ആദ്യമായിട്ടാണ് കാണുന്നത്. പുള്ളി പറയുന്ന പല കാര്യങ്ങളും അതേപോലെതന്നെ ഞങ്ങൾ ഷൂട്ട് ചെയ്‌തിട്ടുണ്ട്. പുള്ളിക്കുള്ള അനുഭവങ്ങളൊക്കെ പറയുമ്പോൾ നമുക്ക് ഷൂട്ട് ചെയ്‌ത സീൻ ഓർമവരും. അത് സിനിമയായി വരുമ്പോൾ ഒരു രസമാണ്.

എല്ലാവരും നജീബ് ആയിട്ട് ഫോട്ടോ എടുക്കാൻ നിൽക്കുന്നുണ്ട്. ഞാൻ വിചാരിച്ചു രണ്ട് നജീബ് ഉണ്ടല്ലോ എന്ന്. ഒന്ന് നമ്മൾ ഉണ്ടാക്കിയ നജീബ് മറ്റൊന്ന് യഥാർത്ഥ നജീബ്. അങ്ങനെ രണ്ട് പേരുടെയും കൂടെ ഫോട്ടോ എടുത്തിട്ടുണ്ട്. അത് റിലീസ് ആകുമ്പോഴേക്കും പോസ്റ്റ് ചെയ്യും.” എന്നാണ് റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ രഞ്ജിത്ത് അമ്പാടി പറഞ്ഞത്.

വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. എ.ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് വേണ്ടി റസൂൽ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം ചെയ്യുന്നത്. കെ.എസ്. സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.

ജിമ്മി ജീൻ ലൂയിസ്, അമല പോൾ, കെ ആർ ഗോകുൽ, താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് ആടുജീവിതമെത്തുന്നത്.

2018 മാര്‍ച്ചില്‍ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. ഇതിനിടയില്‍ കോവിഡ് കാലത്ത് സംഘം ജോര്‍ദാനില്‍ കുടങ്ങുകയും ചെയ്തിരുന്നു. 2022 ജൂലൈയിലായിരുന്നു ഷൂട്ടിംഗ് അവസാനിച്ചത്.

Latest Stories

ട്രംപിന്റെ ഇരുട്ടടിയ്ക്ക് ചൈനയുടെ തിരിച്ചടി; ലോകരാജ്യങ്ങള്‍ സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് സൂചന; യുഎസ്-ചൈന വ്യാപാരയുദ്ധം മുറുകുന്നു

CSK VS PKBS: ഉള്ളത് പറയാമല്ലോ ആ ചെന്നൈ താരത്തെ പേടിച്ചാണ് അങ്ങനെ തീരുമാനം എടുത്തത്, യുസ്‌വേന്ദ്ര ചാഹലിന് ഒരു ഓവർ മാത്രം നൽകിയതിന്റെ കാരണം വെളിപ്പെടുത്തി ശ്രേയസ് അയ്യർ

RR VS GT: ഗില്ല് പോയാലെന്താ, ഗുജറാത്തിന് രക്ഷകനായി ഇവനുണ്ട്, രാജസ്ഥാനെതിരെ കത്തിക്കയറി താരം, മിസ്റ്റര്‍ കണ്‍സിസ്റ്റന്റിന് കയ്യടിച്ച് ആരാധകര്‍

RR VS GT: ഹസരങ്കയെ പുറത്താക്കി രാജസ്ഥാന്‍ ടീം, സഞ്ജുവിന് ഇതെന്തുപറ്റി, കാരണമിത്, ഇങ്ങനെ കാണിച്ചത് ശരിയായില്ലെന്ന് ആരാധകര്‍

'നിങ്ങള്‍ക്ക് വേണ്ടത് എന്റെ ചോര, അത് അത്ര വേഗം കിട്ടുമെന്ന് കരുതേണ്ട'; മാസപ്പടിക്കേസില്‍ വീണ വിജയന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി

ലഹരിക്കെതിരായ യുദ്ധം തുടങ്ങേണ്ടത് വീടുകളില്‍ നിന്ന്; മഹായജ്ഞത്തില്‍ നാടിന്റെ പിന്തുണ ആവശ്യമാണെന്ന് മുഖ്യമന്ത്രി

RR VS GT: ഗുജറാത്തിനെ തകര്‍ത്തടിച്ച് സഞ്ജുവും പരാഗും, വിജയപ്രതീക്ഷയുമായി ഇറങ്ങിയപ്പോള്‍ രാജസ്ഥാന് സംഭവിച്ചത്, ഗില്ലും സായി സുദര്‍ശനും തിരിച്ചുകൊടുത്തു

കല്യാണ്‍ ജൂവലേഴ്‌സില്‍ വിഷു-ഈസ്റ്റര്‍ ഓഫര്‍ ആരംഭിച്ചു; പണിക്കൂലിയില്‍ 50 ശതമാനം വരെ ഇളവ്

IPL 2025: എന്താണ് സംഭവിക്കുന്നത് എന്ന് വിശ്വസിക്കാന്‍ പറ്റാത്ത സമയമായിരുന്നു, അന്ന് ഞാന്‍ ധാരാളം കാര്യങ്ങള്‍ പഠിച്ചു, കോഹ്ലിയെ കുറിച്ച് വെളിപ്പെടുത്തി ദേവ്ദത്ത് പടിക്കല്‍

'കള്ളന്‍മാര്‍ കിയ മോട്ടോഴ്‌സിന്റെ കപ്പലില്‍ തന്നെ'; ആന്ധ്രയിലെ ഫാക്ടറിയില്‍ നിന്ന് മോഷണം പോയത് 900 കിയ എന്‍ജിനുകള്‍; ജീവനക്കാരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം