റിച്ചി വിവാദം: പ്രതികരണവുമായി രക്ഷിത് ഷെട്ടി തന്നെ രംഗത്ത്

റിച്ചിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി ഉലിദവറു കണ്ടംദെ സംവിധായകന്‍ രക്ഷിത് ഷെട്ടി. റിച്ചിയെ സംവിധായകന്‍ രൂപേഷ് പീതാംബരന്‍ മോശമായി ചിത്രീകരിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടെന്ന ആരോപണങ്ങള്‍ കെട്ടടങ്ങും മുന്‍പാണ് രക്ഷിത് ഷെട്ടി തന്നെ രംഗത്ത് എത്തിയികരിക്കുന്നത്. ഈ ചിത്രം സംവിധാനം ചെയ്തതും ലീഡ് റോളില്‍ അഭിനയിച്ചതും രക്ഷിത് ഷെട്ടിയായിരുന്നു.

താന്‍ റിച്ചി കണ്ടുവെന്നും ഗൗതം രാമചന്ദ്രന്റെ ശ്രമങ്ങളെ അംഗീകരിക്കേണ്ടതുണ്ടെന്നും റിച്ചിയെ ഉലിദവറു കണ്ടംദെയുമായി താരതമ്യപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്ന് രക്ഷിത് വ്യക്തമാക്കി. റിച്ചി താനുണ്ടാക്കിയ കഥാപാത്രമാണെങ്കിലും അതെങ്ങനെ പൂര്‍ത്തീകരിക്കുമെന്ന കാര്യത്തില്‍ തനിക്ക് പോലും ധാരണയില്ലായിരുന്നുവെന്ന് രക്ഷിത് പറഞ്ഞു. മറ്റൊരാള്‍ എഴുതിയ ഒരു കഥാപാത്രത്തെ മറ്റൊരു പരിതസ്ഥിതിയില്‍ പൂര്‍ത്തിയാക്കുക എന്ന വെല്ലുവിളി നിറഞ്ഞ പണിയാണ് നിവിന്‍ പോളി പൂര്‍ത്തിയാക്കിയതെന്നും രക്ഷിത് ഷെട്ടി കൂട്ടിച്ചേര്‍ത്തു. റിച്ചിയെ അതിന്റെ ഒറിജനലുമായി താരതമ്യപ്പെടുത്തുന്നത് ശരിയല്ലെന്നും രക്ഷിത് ഷെട്ടി പറഞ്ഞു.

രക്ഷിത് ഷെട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ.

https://www.facebook.com/therakshitshetty/photos/a.505671579468585.1073741826.505658449469898/1558097757559290/?type=3&theater

മാസ്റ്റര്‍പീസിനെ പീസാക്കിയെന്നായിരുന്നു റിച്ചിയെക്കുറിച്ചുള്ള സംവിധായകന്‍ രൂപേഷ് പീതാംബരന്റെ പ്രതികരണം. ഇതിന് സിനിമാ മേഖലയില്‍നിന്നും ഫാന്‍സില്‍നിന്നും രൂപേഷിന് നേരിടേണ്ടി വന്നത് വലിയ പ്രതികരണങ്ങളായിരുന്നു. പിന്നീട് അദ്ദേഹം മാപ്പ് പറയുകയും ചെയ്തു.

സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തനിക്കെതിരെ തിരിയുന്നു എന്ന് കണ്ടപ്പോള്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ ഒരുങ്ങുകയാണ് രൂപേഷ് ഇപ്പോള്‍. അതിനിടെയാണ് രക്ഷിത് ഷെട്ടി തന്നെ രംഗത്ത് എത്തി റിച്ചിക്ക് പിന്തുണ നല്‍കിയിരിക്കുന്നത്.

Latest Stories

IPL 2025: ആറിൽ ആറ് മത്സരങ്ങളും ജയിച്ച് ഒരു വരവുണ്ട് മക്കളെ ഞങ്ങൾ, എതിരാളികൾക്ക് അപായ സൂചന നൽകി സ്റ്റീഫൻ ഫ്ലെമിംഗ്; പറഞ്ഞത് ഇങ്ങനെ

ഇടുക്കി പുള്ളിക്കാനത്ത് കോളേജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

സംസ്ഥാനത്ത് മഴക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

രാജ്യത്ത് ഔദ്യോഗിക ദു:ഖാചരണം നിലനിൽക്കവെ മുഖ്യമന്ത്രി എകെജി സെന്‍റർ ഉദ്ഘാടനം ചെയ്തത് അനൗചിത്യം: കെ മുരളീധരന്‍

കശ്മീരിലുള്ളത് 575 മലയാളികൾ, എല്ലാ സൗകര്യങ്ങളും ലഭ്യമാക്കും; സർക്കാർ സഹായം ഉപയോഗപ്പെടുത്താമെന്ന് പിണറായി വിജയൻ

പഹൽഗാം ഭീകരാക്രമണം; രാഷ്ട്രപതിയെ കണ്ട്, സാഹചര്യങ്ങൾ വിശദീകരിച്ച് അമിത് ഷാ

'സുരക്ഷ വീഴ്ചയില്‍ ആഭ്യന്തര മന്ത്രാലയത്തിന് ഉത്തരവാദിത്തമില്ലേ?'; പഹല്‍ഗാമിലെ സെക്യൂരിറ്റി വീഴ്ചയെ കുറിച്ച് ചോദ്യം, മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ച് ബിജെപി പ്രവര്‍ത്തകര്‍

പഞ്ചാബ് അതിർത്തിയിൽ ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്ത് പാകിസ്ഥാൻ; മോചനത്തിനായി ഇരുസേനകളും തമ്മിൽ ചർച്ച നടക്കുന്നു

'കൂട്ടക്കൊല നടത്തി അവര്‍ക്ക് എങ്ങനെ അനായാസം കടന്നുകളയാന്‍ കഴിഞ്ഞു?; പാക് അതിര്‍ത്തിയില്‍ നിന്ന് ഇത്രയും ദൂരം ആയുധധാരികള്‍ എങ്ങനെ എത്തി?'; മറുപടി പറയാന്‍ കേന്ദ്രസര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് ഹരീഷ് വാസുദേവന്‍

ഇതാണ് വീട് പണിത അതിഥി തൊഴിലാളികള്‍; സന്തോഷം പങ്കുവച്ച് അര്‍ച്ചന കവി