ഇനി ആര്‍ക്കു മുന്നിലും സ്‌നേഹത്തിനു വേണ്ടി നിന്നു കൊടുക്കില്ല, എന്റെ വേദനയോളം ഞാന്‍ മറ്റൊന്നിനും ഇപ്പോള്‍ വില കൊടുക്കുന്നില്ല: സീമ വിനീത്

തന്നില്‍ നിന്നും തിരിച്ചെന്തോ ലഭിക്കുമെന്ന പ്രതീക്ഷയില്‍ സ്നേഹം കാണിക്കുന്നവര്‍ക്കുള്ള മറുപടിയുമായി സീമ വിനീത്. ചെറിയ പ്രായം മുതല്‍ മാതാപിതാക്കളുടെ സ്നേഹമെന്താണെന്ന് പോലും തിരിച്ചറിയാന്‍ തനിക്ക് സാധിച്ചിട്ടില്ലെന്നാണ് സീമ പറയുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം

‘ഇതിവിടെ എഴുതും മുന്നേ ഒരുപാട് ആലോചിച്ചതാണ് ഇതുപോലൊരു പബ്ലിക് സ്പേസില്‍ പറയണോ വേണ്ടയോ എന്ന്. പക്ഷേ പറയണം എന്ന് മനസ്സ് പറഞ്ഞത് കൊണ്ട് മാത്രം ഇതിവിടെ പറയുന്നു. എന്റെ വേദനയോളം ഞാന്‍ മറ്റൊന്നിനും ഇപ്പോള്‍ വില കൊടുക്കുന്നില്ല. കാരണം അതിന് വിലകൊടുത്തിരുന്ന സമയങ്ങള്‍ ഉണ്ടായിരുന്നു.

കുട്ടിക്കാലം മുതല്‍ ആരുടേയും സപ്പോര്‍ട്ട് ഇല്ലാതെ വളര്‍ന്നു വന്ന ഒരു കുട്ടിയാണ് ഞാന്‍. എനിക്ക് എന്താണ് ഇത്രയും വേര്‍തിരിവ് കുടുംബത്തില്‍ എന്ന് എനിക്ക് ഇന്നും അന്നും മനസ്സിലാക്കാന്‍ സാധിച്ചിരുന്നില്ല. പക്ഷേ ഇന്നിവിടെ ഞാന്‍ എഴുതുമ്പോള്‍ അന്ന് അകറ്റി നിര്‍ത്തിയ മനുഷ്യരെ മനസ്സിലാവുന്നുണ്ട്. എന്നെ മനസ്സിലാവുന്നുണ്ട്, മൂന്നാം ക്ലാസ്സ് വരെ ഞാന്‍ എന്റെ അച്ഛമ്മക്കും അപ്പൂപ്പനും മാമിക്കും ഒപ്പം ആണ് വളര്‍ന്നത്.

അവഗണ എന്തെന്ന് അന്നൊന്നും എന്നെ അവര്‍ അറിയിച്ചിട്ടില്ല. വേര്‍തിരിവ് എന്തെന്ന് അറിയിച്ചിട്ടില്ല. അതുകൊണ്ട് ആ സ്നേഹം ആണ് ഇന്ന് എന്റെ വീടിന്റെ പേര് ‘ശാരദ” എന്റെ അച്ഛമ്മയുടെ പേര്. ജീവിതത്തില്‍ ഞാന്‍ ഒരച്ഛന്റെ സ്നേഹം ഒരു അമ്മയുടെ സ്‌നേഹം എന്തെന്ന് ഇന്നും ഈ നിമിഷം പോലും അറിഞ്ഞിട്ടില്ല.

ഓര്‍മ്മ വെച്ച കാലം മുതല്‍ കാണുന്നത് അവരുടെ ഇടയിലെ വഴക്കും വാക്ക് പോരും അടിയും ഒക്കെയാണ്. ഞാന്‍ കണ്ടിരുന്ന കുടുംബം അതാണ്. ഒരു വിശേഷ ദിവസം പോലും ഞങ്ങള്‍ നാലാളും സമാധാനത്തോടെ ഇരുന്നു ഭക്ഷണം കഴിച്ചു കണ്ടിട്ടില്ല… എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അമ്മ അമ്മയുടെ വീട്ടിലേക്ക് പോയി. പിന്നെ ഞാനും അനിയനും അച്ഛനൊപ്പം.

പിന്നെ ഇതുവരെ കാണാത്ത അച്ഛന്റെ വേറൊരു മുഖം. ജീവിതത്തില്‍ ഇന്നുവരെ ഈ പറഞ്ഞ അച്ഛനും അമ്മയും എന്നെ ചേര്‍ത്ത് പിടിച്ചതായി ഒരോര്‍മ്മയും ഇല്ല.. ഓര്‍ത്തെടുക്കാന്‍ പോലും ഒരു നിമിഷം ജീവിതത്തില്‍ ഉണ്ടായിട്ടില്ല. പിന്നെ ഞാനും അനിയനും അമ്മക്കൊപ്പം പോയി. അവിടെ വല്ലാതെ ഞാന്‍ ഒറ്റപെട്ടു, ഒറ്റപ്പെടുത്തി എന്റെ ഐഡിന്റിറ്റി ബോധ്യപ്പെട്ടു തുടങ്ങിയ നാളുകള്‍ ആയിരുന്നു അത്.

ഒരു രാത്രി പോലും കരയാതെ ഉറങ്ങിയത് ചുരുക്കം. ഞാന്‍ ആ വീട്ടില്‍ ഏതോ ഒരു അന്യഗ്രഹജീവിയെ പോലെ. അങ്ങനെ ഏതോ ഒരു നിമിഷത്തില്‍ വീട് വിട്ടിറങ്ങി. അതിന് ശേഷം, കുറെ കാലങ്ങള്‍ക്ക് ശേഷം ഞാനും ആ വീട്ടിലെ ആളാണെന്ന് തോന്നി തുടങ്ങിയത് ഞാന്‍ എവിടെയൊക്കെയോ എന്തൊക്കെയോ നേടി തുടങ്ങിയപ്പോള്‍ മാത്രം.

നമ്മളില്‍ നിന്നും എന്തൊക്കെയോ പ്രതീക്ഷിക്കുമ്പോള്‍ മാത്രം അനുഭവപ്പെടുന്ന ഒരു തരം സ്നേഹം, സ്നേഹ പ്രകടനം… കുറച്ചു മാസങ്ങളെ ആയുള്ളു എല്ലാത്തിനും തിരിച്ചറിവ് ലഭിച്ചിട്ട്. ഇനി ആര്‍ക്കു മുന്നിലും സ്നേഹത്തിനു വേണ്ടിയും പരിഗണനക്ക് വേണ്ടിയും നിന്ന് കൊടുക്കില്ലെന്ന് തീരുമാനിച്ചു. എനിക്ക് ഞാന്‍ മാത്രമേ ഉള്ളു എന്ന് തിരിച്ചറിവ് വന്ന നാള്‍ മുതല്‍’,

Latest Stories

സഞ്ജു സാംസണെ തഴഞ്ഞതിലുളള പരാമര്‍ശം: ശ്രീശാന്തിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കി കെസിഎ

ചാക്യാര്‍ വേഷത്തില്‍ മണിക്കൂറുകളോളം നിന്നു, ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍ ഓടിച്ചു, ഷൂട്ടില്ലെന്ന് ആരും പറഞ്ഞില്ല; 'ചോക്ലേറ്റ്' സെറ്റില്‍ നേരിട്ട ദുരനുഭവം

IPL 2025: അവൻ ബോളിങ്ങിലെ സർ ഡൊണാൾഡ് ബ്രാഡ്മാൻ , അവന്റെ വാലിൽകെട്ടാൻ യോഗ്യതയുള്ള ഒരുത്തൻ പോലും ഇന്ന് ലോകത്തിൽ ഇല്ല: ആദം ഗിൽക്രിസ്റ്റ്

'ഇന്നത്തെ പരിപാടി കുറേയാളുകളുടെ ഉറക്കം കെടുത്തും, ഒരു കമ്യൂണിസ്റ്റ് മന്ത്രി ഇങ്ങനെ പറഞ്ഞത് മാറുന്ന ഭാരതത്തിന്റെ സൂചന'; മന്ത്രി വാസവന്റെ പ്രസംഗത്തെ കൂട്ടുപിടിച്ചു രാഹുല്‍ ഗാന്ധിയെ പുശ്ചിച്ച് അദാനിയെ പുകഴ്ത്തി മോദിയുടെ ഒളിയമ്പ്, കൊണ്ടത് സിപിഎമ്മിനും കൂടി

കള്ളപ്പണം വെളുപ്പിക്കല്‍: ആംനസ്റ്റി ഇന്റര്‍നാഷണലിനെതിരായ ഇഡി കേസ് സ്റ്റേചെയ്ത് കര്‍ണാടക ഹൈക്കോടതി; തുടര്‍ നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം

'കാമസൂത്രയിലെ സെക്‌സ് പൊസിഷനുകള്‍ കാണിക്കണം'; റിയാലിറ്റി ഷോ വിവാദത്തില്‍, നടന്‍ അജാസ് ഖാനെതിരെ പ്രതിഷേധം

'ഗുജറാത്തില്‍ ഇതുവരെ ഇത്രയും വലിയ തുറമുഖം ഉണ്ടാക്കാന്‍ അദാനിക്ക് കഴിഞ്ഞിട്ടില്ല'; ഗുജറാത്തികളറിഞ്ഞാല്‍ ദേഷ്യം വരാന്‍ സാധ്യതയെന്ന് ചിരിയോടെ മോദി; മറയില്ലാതെ അദാനി സ്‌നേഹം പ്രകടിപ്പിച്ച് പ്രധാനമന്ത്രി

IPL 2025: ആ ക്യാപ് പരിപാടി ഫ്രോഡ് ആണ്, ബുംറയെ പോലെ...; ഇന്ത്യൻ പ്രീമിയർ ലീഗിനെതിരെ മുഹമ്മദ് കൈഫ്

'അങ്ങനെ നമ്മള്‍ ഇതും നേടി'; മോദിയെ വേദിയിലിരുത്തി വിഴിഞ്ഞത്തെ ചെലവിന്റെ മുഖ്യപങ്കും വഹിച്ചത് കേരളമെന്ന് എടുത്തു പറഞ്ഞു മുഖ്യമന്ത്രി; 'വിഴിഞ്ഞത്തെ സാര്‍വദേശീയ തുറമുഖമാക്കി മാറ്റിയത് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവും'

മുള്ളന്‍ പന്നിയെയും ഉടുമ്പിനെയും കഴിച്ചു..; അഭിമുഖത്തില്‍ തുറന്നടിച്ച് നടി ഛായ കദം, കേസെടുത്ത് വനം വകുപ്പ്