മേക്കപ്പിട്ട് കറുപ്പിച്ചാണ് പൊന്നി എന്റെ അമ്മയായി അഭിനയിച്ചത്, ചെറിയ പ്രായത്തില്‍ തന്നെ ഇങ്ങനെ അഭിനയിക്കേണ്ടി വന്നു: ഷീല

പൊന്നി എന്ന് വിളിച്ചിരുന്ന കവിയൂര്‍ പൊന്നമ്മയുടെ വിയോഗം താങ്ങാനാവാതെ നടി ഷീല. 1972ല്‍ പുറത്തിറങ്ങിയ ‘നാടന്‍ പ്രേമം’ എന്ന ചിത്രത്തിലാണ് ഷീലയും കവിയൂര്‍ പൊന്നമ്മയും ഒന്നിച്ച് അഭിനയിക്കുന്നത്. തന്റെ അമ്മയാകാന്‍ അന്ന് മേക്കപ്പിട്ട് കറുപ്പിച്ചാണ് പൊന്നമ്മ അഭിനയിച്ചത്. ഷീലു എന്നേ എന്നെ വിളിക്കുള്ളു. സ്വന്തം അമ്മയോ സഹോദരിയോ വിട്ടു പോയത് പോലെ വേദനയുണ്ട് എന്നാണ് ഷീല മാതൃഭൂമിയോട് പ്രതികരിച്ചത്.

”ഭയങ്കര സങ്കടത്തിലാണ്. ഞങ്ങള്‍ തമ്മില്‍ അക്കാലത്തൊക്കെ ഭയങ്കര കൂട്ടായിരുന്നു. ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത് നാടന്‍ പ്രേമം എന്ന സിനിമയിലാണ്. എന്റെ അമ്മ ആയിട്ടാണ് അഭിനയിച്ചത്. മേക്കപ്പിട്ട് കറുപ്പിച്ചാണ് അവര്‍ അഭിനിച്ചത്. അവരുടെ മകളായ ഞാന്‍ വെളുത്തിട്ടും, അതായിരുന്നു അതിന്റെ കഥയും. അന്നാണ് ആദ്യമായി കാണുന്നത്. എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. നല്ല സ്ത്രീയായിരുന്നു.”

”ആരോടും മുഷിപ്പിച്ച് സംസാരിക്കില്ലായിരുന്നു. എന്നെ ഷീലു ഷീലു എന്ന് പറഞ്ഞ് വിളിക്കും. കഴിഞ്ഞ മാസം കൂടെ ഞങ്ങള്‍ സംസാരിച്ചതാണ്. അതിയായ സങ്കടമുണ്ട്. ഇത്രയും ചെറിയ പ്രായത്തില്‍ തന്നെ അമ്മയായി അഭിനയിച്ചവരാണ്. സത്യന്റെയും മധുവിന്റെയും അമ്മയായി അഭിനയിച്ചു. ആ മുഖത്തൊരു കുലീനത്വമുണ്ട്. സ്വന്തം അമ്മയോ സഹോദരിയോ വിട്ടു പോയത് പോലെ വേദനയുണ്ട് എനിക്ക്.”

”അത്രത്തോളം സങ്കടമുണ്ട്. അവസാനമായി കാണുന്നത് ബഷീറിന്റെ പ്രേമലേഖനം എന്ന സിനിമയുടെ ഷൂട്ടിംഗില്‍ വച്ചായിരുന്നു. ആറ് മാസം മുമ്പായിരുന്നു. നടക്കാനൊക്കെ പ്രയാസമുണ്ടായിരുന്നു. ഹോട്ടലൊന്നും ഇല്ലാത്തതിനാല്‍ ഒരു വീട്ടിലായിരുന്നു ഞാനും പൊന്നിയും താമസിച്ചത്. ഞങ്ങളുടെ കാലത്തുള്ളവരെല്ലാം അവരെ പൊന്നി എന്നായിരുന്നു വിളിച്ചിരുന്നത്.”

”എന്നെ ഷീലു എന്നേ വിളിക്കൂ. എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ല, വല്ലാത്ത സങ്കടമുണ്ട്” എന്നാണ് ഷീല പറയുന്നത്. അതേസമയം, ഗായികയായി കലാജീവിതമാരംഭിച്ച് നാടകത്തിലൂടെ അഭിനേത്രിയായി സിനിമയിലെത്തിയ പൊന്നമ്മ സത്യന്‍, മധു, പ്രേംനസീര്‍, സോമന്‍, സുകുമാരന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരുടെയെല്ലാം അമ്മവേഷങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.

നെഗറ്റീവ് റോളുകള്‍ അടക്കം വ്യത്യസ്ത വേഷങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. ആയിരത്തോളം സിനിമകളില്‍ അഭിനയിച്ചു. േമഘതീര്‍ഥം എന്ന ചിത്രം നിര്‍മിച്ചു. മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാല് വട്ടം നേടിയിട്ടുണ്ട്.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ നിന്ന് പുക; രോഗികളെ സമീപത്തെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി, ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് നിഗമനം

GT VS SRH: നന്നായി കളിക്കുമ്പോള്‍ റണ്ണൗട്ടാവുന്നത് എന്തൊരു ദ്രാവിഡാണ്, അമ്പയറോട് ചൂടായി ഗില്‍, ഇങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല

താന്‍ മോദി ഭക്തനാണ്, പിഴവുണ്ടായത് ശരിയായി കേള്‍ക്കാന്‍ സാധിക്കാതിരുന്നതിനാല്‍; വിഴിഞ്ഞത്തെ മോദിയുടെ പ്രസംഗ പരിഭാഷയിലെ പിഴവില്‍ പ്രതികരിച്ച് പള്ളിപ്പുറം ജയകുമാര്‍

GT VS SRH: ഷമിയെ ചെണ്ടയാക്കി തല്ലിഓടിച്ച് സായി സുദര്‍ശന്‍, യുവതാരത്തിന്റെ ബാറ്റിന്റെ ചൂടറിഞ്ഞ് സ്റ്റാര്‍ പേസര്‍, ഒരോവറില്‍ നേടിയത് അഞ്ച് ഫോര്‍

ഉമ്മന്‍ ചാണ്ടിയെന്ന ബാഹുബലിയെ ആണ് മലയാളികള്‍ വിഴിഞ്ഞത്ത് കാണുന്നത്; പിണറായിയെന്ന ബല്ലാല്‍ ദേവന്റെ പ്രതിമയല്ലെന്ന് ഷാഫി പറമ്പില്‍

GT VS SRH: ഇന്ന് ഞാന്‍ നാളെ നീ, ഹായ് കൊളളാലോ കളി, സൂര്യകുമാറിനെ രണ്ടാമതാക്കി വീണ്ടും സായി സുദര്‍ശന്‍, പൊളിച്ചെന്ന് ആരാധകര്‍

പത്ത് സെക്കന്റിനുള്ളില്‍ വാഹനങ്ങള്‍ കടന്ന് പോകണം; 100 മീറ്ററില്‍ കൂടുതല്‍ വാഹനങ്ങളുടെ നിര പാടില്ല; പാലിയേക്കര ടോള്‍ പിരിവില്‍ ഇടപെടലുമായി ഹൈക്കോടതി

IPL 2025: രാജസ്ഥാന്‍ കാണിച്ചത് മണ്ടത്തരം, ആ മരവാഴകള്‍ക്ക്‌ അത്രയും കോടി കൊടുക്കേണ്ട കാര്യമില്ല, പകരം ചെയ്യേണ്ടിയിരുന്നത്..., തുറന്നുപറഞ്ഞ് മുന്‍താരം

പാഠ പുസ്തകത്തില്‍ നിന്ന് മുഗള്‍ ചരിത്രഭാഗങ്ങള്‍ നീക്കിയതില്‍ എതിര്‍പ്പ് അറിയിച്ചു; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വി ശിവന്‍കുട്ടി

കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാന്‍ നീക്കം; ആന്റോ ആന്റണിയ്ക്കും സണ്ണി ജോസഫിനും സാധ്യത