പേപ്പറുകള്‍ ഒപ്പിടാന്‍ ഹൈബി ഈഡന്‍ എത്തിയിരുന്നു, കരള്‍ദാനത്തിന്റെ നൂലാമാലകളാണ് ചികിത്സയ്ക്ക് തടസ്സമായത്: സുരേഷ് ഗോപി

നടി സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാലോകവും മലയാളി പ്രേക്ഷകരും. കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സുബി. എന്നാല്‍ സുബിയുടെ രോഗാവസ്ഥയെ കുറിച്ച് പലരും അറിഞ്ഞിരുന്നില്ല. 41-ാം വയസിലാണ് സുബിയുടെ അന്ത്യം.

കഴിഞ്ഞ പത്ത് ദിവസമായി സുബിയെ രക്ഷിക്കാനായി നടക്കുകയായിരുന്നു എന്നാണ് സുരേഷ് ഗോപി ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. സുബിയെ രക്ഷിക്കണം എന്ന് ഉറച്ച് ഇതിന് പിന്നാലെയായിരുന്നു കഴിഞ്ഞ പത്ത് ദിവസമായി. ഇതുമായി ബന്ധപ്പെട്ട എല്ലാ പേപ്പറുകളും തയ്യാറാക്കാനായി ജില്ല കളക്ടര്‍ മുതല്‍ വില്ലേജ് ഓഫീസര്‍ വരെ എന്തിനും തയ്യാറായി ഒപ്പം നിന്നിരുന്നു.

അവയവ കച്ചവടം നടക്കുന്നതിനാല്‍ പലരും സംശയം ഉണ്ടാക്കി വച്ചിട്ടുണ്ട്. അതിനാല്‍ ദയ കാരുണ്യം എന്നിവ തോന്നി ഒരാള്‍ കരള്‍ ദാനം ചെയ്താല്‍ പോലും സ്വീകരിക്കാന്‍ തടസം ഉണ്ടാകുന്ന ഏറെ നൂലമാലകള്‍ സൃഷ്ടിച്ചതിന്റെ ഭാഗമായുള്ള ദുരിതമാണ് സുബിയുടെ ജീവന്‍ നഷ്ടപ്പെട്ടതിലൂടെ കുടുംബം അനുഭവിക്കാന്‍ പോകുന്നത്.

ഇങ്ങനെയുള്ള കൃത്രിമങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഏതെങ്കിലും ഡോണര്‍ സ്‌നേഹത്തോടെ കരള്‍ നല്‍കാന്‍ വന്നാല്‍, നിയമത്തിന്റെ നൂലാമാലകള്‍ ഇല്ലായിരുന്നെങ്കില്‍ നമ്മുക്ക് കുറച്ചു കൂടി എളുപ്പമായിരുന്നു.അല്ലെങ്കില്‍ കുടുംബത്തില്‍ നിന്ന് തന്നെ വരണം. പേപ്പറുകള്‍ എല്ലാം ഒപ്പിടാന്‍ എംപി ഹൈബി ഈഡനോട് അഭ്യര്‍ത്ഥിച്ചിരുന്നു.

പാര്‍ലമെന്റ് കഴിഞ്ഞയുടന്‍ ഹൈബി ഇതിനായി കൊച്ചിയില്‍ എത്തി. പക്ഷെ ബാക്കി കാര്യങ്ങള്‍ സമയബന്ധിതമായി ലഭിച്ചില്ല. സമയബന്ധിതമായി ഒരു ഡോണറെ ലഭിച്ചിരുന്നെങ്കില്‍ സുബിയെ നമ്മുക്ക് രക്ഷിക്കാമായിരുന്നു എന്നാണ് സുരേഷ് ഗോപി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരിക്കുന്നത്.

Latest Stories

'ബിജെപിയെ അവരുടെ മടയിൽ പോയി നേരിടുകയാണ്, അഹമ്മദാബാദ് യോഗം ചരിത്രപരം'; രമേശ് ചെന്നിത്തല

IPL 2025: ട്രാഫിക്കിൽ ചുവപ്പ് കത്തി കിടന്നാലും വേഗത്തിൽ വണ്ടി ഓടിച്ചിരുന്നവരാണ്, ഇപ്പോൾ പൊലീസ് പണി പഠിച്ചപ്പോൾ ആ ടീം ദുരന്തമായി; സുനിൽ ഗവാസ്‌കർ

'ഇതിനപ്പുറം ചെയ്യാനാകില്ല, സർക്കാർ പരമാവധി വിട്ടുവീഴ്ച ചെയ്തു'; ആശാസമരത്തിൽ മന്ത്രി വി ശിവൻകുട്ടി

'തമിഴ്‌നാട് പോരാടും, ജയിക്കും'; ഗവർണർക്കെതിരായ സുപ്രീംകോടതി വിധി എല്ലാ സംസ്ഥാനങ്ങളുടെയും ജയമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

'ചരിത്ര പ്രധാന വിധിയെന്ന് എൻകെ പ്രേമചന്ദ്രൻ, ഭരണഘടനയുടെ അന്തസത്ത ഉയർത്തിപ്പിടിച്ചുള്ള വിധിയെന്ന് പി രാജീവ്'; ഗവർണർക്കെതിരായ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്‌ത്‌ എൽഡിഎഫ്-യുഡിഎഫ് നേതാക്കൾ

ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ മകന് പൊള്ളലേറ്റു; രക്ഷപ്പെട്ടത് വലിയ ദുരന്തത്തിൽനിന്ന്

നീട്ടി വിളിച്ചൊള്ളു 360 ഡിഗ്രി എന്നല്ല ഇന്നസെന്റ് മാൻ എന്ന്, ഞെട്ടിച്ച് സൂര്യകുമാർ യാദവ്; ഇൻസ്റ്റാഗ്രാം സ്റ്റോറി വൈറൽ

''മരുന്ന് കഴിക്കരുത്, പ്രസവത്തിന് ആശുപത്രിയില്‍ പോകരുത്, പ്രസവം നിര്‍ത്തരുത്, എത്ര പെണ്ണുങ്ങളെ കൊലക്ക് കൊടുത്താലാണ് നിങ്ങള്‍ക്ക് ബോധം വരുക, ഒരു പെണ്ണ് പോയാല്‍ 'റിപ്പീറ്റ്' എന്നവിലയെ അക്കൂട്ടര്‍ നല്‍കിയിട്ടുള്ളൂ''

'ഏത് വിഭാഗത്തെയാണ് ആക്ഷേപിച്ചതെന്നതിൽ വ്യക്തതയില്ല'; വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കാനാകില്ലെന്ന് നിയമോപദേശം

ഗവർണർ ഭരണത്തിന് തടയിട്ട് സുപ്രീംകോടതി; ബില്ലുകൾ തടഞ്ഞുവെയ്ക്കാൻ അധികാരമില്ല, നിയമസഭ പാസാക്കിയ ബില്ലുകളിൽ 3 മാസത്തിനുള്ളിൽ തീരുമാനമെടുക്കണം