'ജേക്കബിന്റെ സ്വർഗ്ഗരാജ്യം' എഴുതിയത് അയാളുടെ പാട്ട് കേട്ടിട്ട്; എന്നാൽ എനിക്ക് ഇൻസ്‌പിറേഷനായ ഒരാൾ എൻ്റെ മുന്നിൽ സ്ട്രഗിൾ ചെയ്യുന്നത് കണ്ടപ്പോൾ എനിക്ക് ഗിൽറ്റായി; തുറന്നുപറഞ്ഞ് വിനീത് ശ്രീനിവാസൻ

‘ഹൃദയ’ത്തിന് ശേഷം പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘വർഷങ്ങൾക്കു ശേഷം’. ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ പ്രണവിനൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്.

എഴുപതുകളിൽ സിനിമാമോഹവുമായി ചെന്നൈയിലെത്തുന്ന യുവാക്കളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. 2013- ൽ പുറത്തിറങ്ങിയ ഏറെ നിരൂപക പ്രശംസകൾ നേടിയ ‘തിര’ എന്ന ചിത്രത്തിന് ശേഷം ധ്യാൻ ശ്രീനിവാസനും വിനീതും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വർഷങ്ങൾക്കു ശേഷം.

ഇപ്പോഴിതാ ഹൃദയം എന്ന സിനിമയിലേക്ക് ഹിഷാം അബ്ദുൾ വഹാബിനെ മ്യൂസിക് ഡയറക്ടർ ആയി തിരഞ്ഞെടുത്തതിനെ പറ്റി സംസാരിക്കുകയാണ് സംവിധേയകന്ന വിനീത് ശ്രീനിവാസൻ. ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന ചിത്രം, താൻ ഹിഷാമിന്റെ പാട്ട് ലൂപ്പിലിട്ട് കേട്ടാണ് എഴുതിയതെന്നും എന്നാൽ ആ സമയത്ത് ഹിഷാം സ്ട്രഗ്ളിങ് സ്റ്റേജിൽ ആയിരുന്നതുകൊണ്ട് തന്നെ പിന്നീട് തനിക്ക് അത് ഗിൽറ്റ് ആയെന്നും വിനീത് പറയുന്നു.

“ജേക്കബിന്റെ സ്വർഗരാജ്യം ഞാൻ എഴുതുമ്പോൾ ഹിഷാമിൻ്റെ ഖദം ബതാ എന്ന ആൽബത്തിലെ പാട്ട് ലൂപ്പിലിട്ടാണ് എഴുതിയത്. ആ പാട്ടൊക്കെ എനിക്ക് ഇൻസ്പിറേഷനായിരുന്നു. ആ സമയത്തൊക്കെ ഹിഷാം സ്ട്രഗ്ളിങ് ചെയ്യുകയായിരുന്നു. എനിക്ക് ഇൻഡസ്‌പിറേഷനായ ഒരാൾ എൻ്റെ മുന്നിൽ സ്ട്രഗിൾ ചെയ്യുന്നത് കണ്ടപ്പോൾ അതെനിക്ക് ഗിൽറ്റായി. അവന് ഒരവസരം കൊടുക്കണമെന്ന് തോന്നി. പക്ഷേ അതുവരെ എൻ്റെകൂടെ നിന്ന ഷാനിനെ ഞാൻ ഇതിന് വേണ്ടി ഒഴിവാക്കേണ്ടി വരും. ഞാനിത് ഷാനിനോട് സംസാരിച്ചപ്പോൾ അവനും അത് ഓക്കെയായി.

പിറ്റേദിവസം ഹിഷാമിനെ ഞാൻ നോബിളിൻ്റെ ഫ്ളാറ്റിലേക്ക് വിളിപ്പിച്ചു. എന്നിട്ട് അവനോട് ഞാൻ പറഞ്ഞു, എൻ്റെ അടുത്ത പടത്തിന് മ്യൂസിക് ചെയ്യുന്നത് നീയാണെന്ന്. ഇത് കേട്ടതും അവൻ ഒറ്റക്കരച്ചിലായിരുന്നു. ഞാനും നോബിളും അത് ഒട്ടും പ്രതീക്ഷിച്ചില്ല. അതുകൊണ്ട് ആ സിറ്റുവേഷൻ എങ്ങനെ ഹാൻഡിൽ ചെയ്യണമെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. ബാത്ത്റൂമിൽ പോയി മുഖം കഴുകി വന്നിട്ട് അവൻ പറഞ്ഞത് ‘കഴിഞ്ഞ 10 വർഷമായി ഒരു ഡയറക്‌ടർ ഇങ്ങനെ പറയുന്നതിന് വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു’ എന്നായിരുന്നു. ഞാൻ കാരണം അവൻ്റെ ലൈഫ് മാറിയതിൽ എനിക്ക് വളരെ സന്തോഷമുണ്ട്.” എന്നാണ് സൈനക്ക് നൽകിയ അഭിമുഖത്തിൽ വിനീത് പറഞ്ഞത്.

അതേസമയം നിവിൻ പോളി, കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, വൈ. ജീ മഹേന്ദ്ര, ഷാൻ റഹ്മാൻ, നീത പിള്ള തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മെറിലാന്‍റ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം നിർമ്മിക്കുന്ന ചിത്രത്തിന് വേണ്ടി ബോംബൈ ജയശ്രീയുടെ മകന്‍ അമൃത് രാംനാഥ് സംഗീത സംവിധാനമൊരുക്കുന്നത്.

Latest Stories

മുൻ കേന്ദ്രമന്ത്രി ദേബേന്ദ്ര പ്രധാൻ അന്തരിച്ചു

ഒ.ടി.ടി റൈറ്റ്‌സിനായി പ്ലാറ്റ്‌ഫോമുകള്‍ മത്സരത്തില്‍; 'കണ്ണപ്പ' റിലീസ് വൈകും? പ്രതികരിച്ച് നായകന്‍

'2002ലേത് ഏറ്റവും വലിയ കലാപമാണെന്ന തെറ്റുധാരണ ഉണ്ടാക്കാൻ ശ്രമിച്ചു, അതിന് ശേഷം ഗുജറാത്തിൽ ഒരു കലാപവും ഉണ്ടായിട്ടില്ല'; പോഡ്കാസ്റ്റിൽ നരേന്ദ്ര മോദി

ആന എഴുന്നള്ളിപ്പ് സംസ്കാരത്തിന്റെ ഭാഗമെന്ന് സുപ്രീം കോടതി; ഹൈക്കോടതി ഇടക്കാല ഉത്തരവിന് സ്റ്റേ

അവതാരകരുടെ 'നച്ചാപ്പിക്ക' വേതനം വിപ്ലവകരമായി കൂട്ടിയ ഞങ്ങളുടെ ട്രേഡ് യൂണിയന്‍ നേതാവ്..; രഞ്ജിനിയെ കുറിച്ച് രാജ് കലേഷ്

ഒടുവില്‍ സര്‍ക്കാര്‍ വഴങ്ങുന്നു, ഓണറേറിയം മാനദണ്ഡങ്ങള്‍ പിന്‍വലിച്ചു; ആശാ പ്രവര്‍ത്തകരുടെ ഒരു ആവശ്യം കൂടി അംഗീകരിച്ച് സര്‍ക്കാര്‍

ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ അറസ്റ്റിൽ

IPL 2025: അവനെ നേരിടുമ്പോൾ ഓരോ പന്തും മൈൻഡ് ഗെയിം പോലെ, സ്റ്റാർക്കോ ബോൾട്ടോ ഒന്നും അല്ല; നേരിട്ടതിൽ ഏറ്റവും കടുപ്പമേറിയ ബോളർ അവൻ: വിരാട് കോഹ്‌ലി

എട്ട് ദിവസത്തെ ദൗത്യത്തിന് പോയി 9 മാസത്തെ ബഹിരാകാശ വാസം; സുനിത വില്യംസിനും ബുച്ച് വിൽമോറിനും നാസ നൽകുന്ന ശമ്പളം എത്ര?

മുനമ്പം ജനതയെ ചതിച്ച് മുസ്ലിം വോട്ടുകള്‍ പെട്ടിയിലാക്കാന്‍ ശ്രമിച്ചു; ക്രൈസ്തവ സമൂഹത്തെ ചതിച്ചു; ജുഡീഷ്യല്‍ കമ്മീഷനില്‍ സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് കെ സുരേന്ദ്രന്‍