ചേറ്റൂർ ശങ്കരൻ നായർ ആയി അക്ഷയ് കുമാർ; ചിത്രത്തിന്‍റെ റിലീസ് തിയതി പുറത്ത്

ജാലിയന്‍ വാലാബാഗില്‍ കൂട്ടക്കുരുതി നടത്തിയ ബ്രിട്ടീഷുകാരുടെ ക്രൂരമുഖം ലോക മനസ്സാക്ഷിക്കുമുന്നില്‍ തുറന്നുകാട്ടിയ മലയാളി ബാരിസ്റ്റര്‍ ചേറ്റൂര്‍ ശങ്കരന്‍ നായരുടെ ജീവചരിത്ര സിനിമ റിലീസിനൊരുങ്ങുന്നു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തെത്തിയ ഏക മലയാളിയും വൈസ്രോയി കൗണ്‍സിലിലെ ഏക ഇന്ത്യക്കാരനുമായിരുന്ന സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായരുടെ ബോളിവുഡ് ബയോപിക് 2025 മാര്‍ച്ച് 14 ന് തിയേറ്ററുകളില്‍ എത്തും.

ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാര്‍ ബാരിസ്റ്റര്‍ ശങ്കരന്‍ നായരായി എത്തുന്ന ചിത്രത്തില്‍ ആര്‍. മാധവനും അനന്യ പാണ്ഡേയുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ കരണ്‍ സിംഗ് ത്യാഗി സംവിധാനം ചെയ്യുന്ന ചിത്രം ധര്‍മ പ്രൊഡക്ഷന്‍സ്, ലിയോ മീഡിയ കലക്ടീവ്, കേപ് ഓഫ് ഗുഡ് ഫിലിംസ് ബാനറുകള്‍ ചേര്‍ന്ന് കരണ്‍ ജോഹര്‍, അപൂര്‍വ മേത്ത, ആനന്ദ് തിവാരി എന്നിവരാണ് നിര്‍മിക്കുന്നത്.

ചേറ്റൂര്‍ ശങ്കരന്‍ നായരുടെ ചെറുമകനും സാഹിത്യകാരനുമായ രഘു പാലാട്ട്, അദ്ദേഹത്തിന്റെ ഭാര്യ പുഷ്പ പാലാട്ട് എന്നിവര്‍ ചേര്‍ന്നെഴുതിയ ‘ദി കേസ് ദാറ്റ് ഷൂക് ദി എംപയര്‍’ പുസ്തകത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് സിനിമ അണിയിച്ചൊരുക്കുന്നത്.

Latest Stories

'ഭഗത് സിംഗിനെപ്പോലെ'; ലോറൻസ് ബിഷ്ണോയ്ക്ക് മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ സീറ്റ് വാഗ്‌ദാനം

'ബീഡിയുണ്ടോ ചേട്ടാ ഒരു തീപ്പെട്ടിയെടുക്കാൻ'; കഞ്ചാവ് ബീഡി കത്തിക്കാൻ എക്സെസ് ഓഫീസിൽ കയറിയ കുട്ടികൾക്കെതിരെ കേസ്

അവന് ഒരൽപ്പം സ്മാർട്നെസ്സ് കൂടുതലാണ്, അത്ര അഹങ്കാരം പാടില്ല; രോഹിത്തിന്റെ സ്റ്റമ്പ് മൈക്ക് സംഭാഷണങ്ങൾ ചോർത്തി ജിയോ സിനിമ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ആ വാര്‍ത്തകള്‍ തെറ്റ്, ആരാധകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രത്തിന്‍റെ റിലീസ് വിവരം പുറത്ത്

സംരക്ഷിക്കേണ്ട ബോഡി ഗാർഡ് തന്നെ അത് ചെയ്തു; വെളിപ്പെടുത്തി നടി

അസ്ഥികൾ എല്ലാം നുറുങ്ങിയിരുന്നപ്പോഴും ചിരിച്ച മുഖത്തോടെ അവനെ കണ്ടു, തന്റെ മോട്ടിവേഷൻ വെളിപ്പെടുത്തി മുഹമ്മദ് ഷമി

ബലാത്സംഗക്കേസിൽ സിദ്ദിഖിന്‍റെ ഇടക്കാല ജാമ്യം തുടരും; മുന്‍കൂര്‍ ജാമ്യാപേക്ഷ രണ്ടാഴ്ചത്തേക്ക് മാറ്റി

ലക്ഷ്മി അത് എന്തിനാണ് യൂട്യൂബിലിട്ടത്, ഇടംകൈ കൊടുക്കുന്നത് വലം കൈ അറിയരുതെന്നാണ് എന്റെ നിലപാട്: ഷിയാസ് കരീം

സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; കാർ ഡ്രൈവർക്ക് ദാരുണാന്ത്യം

'ബ്രിജ് ഭൂഷണെതിരായ സമരം ആസൂത്രണം ചെയ്തത് ബിജെപി നേതാവ്, പിന്നിൽ വലിയ ലക്ഷ്യം'; ഗുരുതര ആരോപണവുമായി സാക്ഷി മാലിക്