ആശ ശരത്തിന്റെ പങ്കാളിത്തത്തിലുള്ള കമ്പനിയില്‍ തട്ടിപ്പ്? ആളുകളെ പറ്റിച്ചുവെന്ന് പ്രചാരണം..; പ്രതികരിച്ച് താരം

ആശ ശരത്തിന്റെ പങ്കാളിത്തത്തിലുള്ള സ്‌പൈസസ് പ്രൊഡ്യൂസര്‍ കമ്പനി ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തി ആളുകളെ പറ്റിച്ചുവെന്ന പ്രചാരണത്തില്‍ വിശദീകരണവുമായി നടി. ആ വാര്‍ത്തകള്‍ വ്യാജമാണെന്നും ആ കമ്പനിയില്‍ തനിക്ക് പങ്കാളിത്തമില്ല എന്നും വ്യക്തമാക്കിയാണ് ആശ ശരത്ത് രംഗത്തെത്തിയിരിക്കുന്നത്. നടിക്ക് ഒരു വിധത്തിലുള്ള ബിസിനസ് പങ്കാളിത്തവും സ്‌പൈസസ് പ്രൊഡ്യൂസര്‍ കമ്പനിയില്‍ ഇല്ലെന്ന വാര്‍ത്താക്കുറിപ്പും ആശ പങ്കുവച്ചിട്ടുണ്ട്.

ആശ ശരത്തിന്റെ കുറിപ്പ്:

നന്ദി…. സ്‌നേഹിച്ചവര്‍ക്ക് ഒപ്പം നിന്നവര്‍ക്ക്. പ്രിയപ്പെട്ടവരെ, കഴിഞ്ഞ ദിവസം ചില സമൂഹ മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകള്‍ ചമച്ച് നടത്തിയ നുണപ്രചരണങ്ങളെ അതിജീവിച്ച് എനിക്കൊപ്പം നിന്ന പ്രിയപ്പെട്ടവര്‍ക്ക് ഹൃദയംകൊണ്ടെഴുതിയ നന്ദി രേഖപ്പെടുത്തുന്നു. കാര്യങ്ങള്‍ അറിയാതെ നൊമ്പരപ്പെടുത്താന്‍ ശ്രമിച്ചവരോടും പരിഭവം തെല്ലുമില്ല! ഒരു സ്ഥാപിത താല്‍പര്യക്കാരെയും ഈ നാട് സംരക്ഷിച്ചിട്ടുമില്ല. ഇനിയും കൂടെയുണ്ടാകണം.സ്‌നേഹത്തോടെ.. ആശാ ശരത്ത്

സ്‌പൈസസ് പ്രൊഡ്യൂസര്‍ കമ്പനിയുടെ വാര്‍ത്താക്കുറിപ്പ്:

ഞങ്ങളുടെ ഉടമസ്ഥതയിലുള്ള സ്‌പൈസസ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് (SPC Ltd), ഫ്രീ യുവര്‍ മൈല്‍ഡ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്, പ്രാണാ ഇന്‍സൈറ്റ് എന്നീ സ്ഥാപനങ്ങളുമായി സിനിമാ താരം ആശാ ശരത്തിനെ ബന്ധിപ്പിച്ച് തെറ്റായ ഓണ്‍ലൈന്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനാല്‍ ഈ നോട്ടിസ് പ്രസിദ്ധീകരിക്കുന്നതാകുന്നു. മേല്‍പ്പറഞ്ഞ സ്ഥാപനങ്ങള്‍ പൂര്‍ണമായും ഞങ്ങളുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും ഉള്ളതാകുന്നു.

സിനിമാ താരം ആശാ ശരത്ത് ടി സ്ഥാപനങ്ങളുടെ ഉടമസ്ഥയോ, ഷെയര്‍ഹോള്‍ഡറോ, ഡയറക്ടര്‍ ബോര്‍ഡ് അംഗമോ, പ്രമോട്ടറോ, പ്രചാരകയോ അല്ലാത്തതാണ്. പ്രാണാ ഇന്‍സൈറ്റ് ആപ്പിന്റെ ഒരു പ്രോഗ്രാമില്‍ നര്‍ത്തകിയും, സിനി ആര്‍ട്ടിസ്റ്റും എന്ന നിലയില്‍ ആശ ശരത്ത് അതിഥിയായി പങ്കെടുക്കുകയും ഞങ്ങള്‍ ആവശ്യപ്പെട്ട പ്രകാരം കോവിഡ് കാലഘട്ടത്തില്‍ കലാപഠനം സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് നൃത്തം, സംഗീതം, കഥകളി, മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങി വിവിധയിനം കലകളുടെ ക്ലാസുകള്‍ ഷൂട്ട് ചെയ്ത് കല ഓണ്‍ലൈന്‍ ആയി അഭ്യസിക്കുന്നതിന് വേണ്ട ക്ലാസുകളുടെ കണ്ടന്റ് നല്‍കി.

എന്നതല്ലാതെ അവര്‍ക്ക് ഞങ്ങളുടെ സ്ഥാപനങ്ങളുമായി യാതൊരു പങ്കാളിത്തവും ഇല്ലാ എന്ന വിവരം അറിയിക്കുന്നു. ഞങ്ങളുടെ മേല്‍ പറഞ്ഞ സ്ഥാപനങ്ങളുമായി ബന്ധമുണ്ടെന്ന രീതിയില്‍ അപകീര്‍ത്തികരമായ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചതില്‍ അവര്‍ക്കുണ്ടായ മനോവിഷമത്തില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു.

Latest Stories

കിളിമാനൂരിൽ വേടന്റെ പരിപാടി റദ്ധാക്കിയതിനെ തുടർന്നുണ്ടായ സംഘർഷം; ഒരാൾ അറസ്റ്റിൽ

'സ്ത്രീപീഡന കേസില്‍ സസ്‌പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥന്റെ വൈരാഗ്യബുദ്ധി, വളംവെച്ചു കൊടുത്ത മാധ്യമപ്രവര്‍ത്തകരും'; ശക്തമായ നിയമനടപടിയുമായി എഡിജിപി എസ് ശ്രീജിത്ത്

'ഒന്നുകിൽ അവരെ ഒരു പാഠം പഠിപ്പിക്കണം, ഇല്ലെങ്കിൽ അവരുടെ താടിയെല്ല് തകർക്കാനുള്ള ലൈസൻസ് എനിക്ക് തരണം'; ബസുകളുടെ മത്സരയോട്ടത്തിനെതിരെ മാധവ് സുരേഷ്

IPL 2025: ആര് പറഞ്ഞെടാ ഞങ്ങൾക്ക് ട്രോഫി ഇല്ലെന്ന്, ഈ സാല കപ്പ് പറഞ്ഞ് ഇനി ട്രോളരുതെന്ന് രജത് പട്ടീദാർ; ആർസിബി ആരാധകർക്ക് ആവേശ വാർത്ത സമ്മാനിച്ച് നായകൻ

225 മദ്രസകള്‍, 30 മസ്ജിദുകള്‍, 25 ദര്‍ഗകള്‍, ആറ് ഈദ്ഗാഹുകളും പൊളിച്ച് യോഗി; ഉത്തര്‍പ്രദേശില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്; അനധികൃത നിര്‍മാണമാണ് തകര്‍ത്തതെന്ന് വിശദീകരണം; വ്യാപക പ്രതിഷേധം

ബോബി ചെമ്മണ്ണൂരിൻ്റെ ഉടമസ്ഥതയിലുള്ള കള്ള് ഷാപ്പിൽ തീപിടുത്തം; വിനോദ സഞ്ചാരികളെ ഒഴിപ്പിച്ചു

മലങ്കൾട്ടിന് എന്താണ് കുഴപ്പം..?; സാംസ്കാരിക തമ്പുരാക്കൻമാരോട് ചോദ്യവുമായി എഴുത്തുകാരൻ വിനോയ് തോമസ്

'ഇൻഡ്യാ സഖ്യം നിലനിൽക്കുന്നുണ്ടോ എന്ന് ഉറപ്പില്ല, അതിന്റെ ഭാവി ആശങ്കയിൽ'; പി ചിദംബരം, ഏറ്റെടുത്ത് ബിജെപി

'ഒന്നും നടന്നിട്ടില്ല, നാല് വിമാനം ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും പോയിവന്നു'; ഓപ്പറേഷൻ സിന്ദൂർ വെറും 'ഷോ ഓഫ്' എന്ന് കർണാടക കോൺഗ്രസ് എംഎൽഎ

INDIAN CRICKET: ബുംറയും ഗില്ലും ഒന്നും അല്ല, ടെസ്റ്റ് ടീം നായകനാകാൻ പറ്റിയത് ആ താരം; രവിചന്ദ്രൻ അശ്വിൻ പറയുന്നത് ഇങ്ങനെ