പിണറായി വിജയന്റെ ക്രിമിനലിസമോ സംഘികളുടെ നെഞ്ചത്തെ തിരുവാതിരയോ? 'സംഘ നയം' എത്തിക്കുന്നത് 1000 കോടി ക്ലബ്ബിലേക്ക്

ഇനിയിപ്പോ 1000 കോടി ക്ലബ്ബില്‍ എത്താന്‍ അധികം ബുദ്ധിമുട്ടണ്ട. ഒരു പ്രമോഷനുമില്ലാതെ തന്നെ ‘സംഘി നയം’ എമ്പുരാന്‍ ഏറ്റെടുത്ത് കോടി ക്ലബ്ബില്‍ എത്തിച്ചിരിക്കും. സംഘികളെ പറ്റിക്കുകയോ സംഘി വിരുദ്ധത പറയുകയോ എന്തൊക്കെ ചെയ്താലാണ് സിനിമ ഓടിക്കേണ്ടതെന്ന് പൃഥ്വിരാജിന് വ്യക്തമായ ഒരു പ്ലാന്‍ ഉണ്ടായിരുന്നു എന്ന് വേണം പറയാന്‍. പിണറായി വിജയന്റെ ക്രിമിനലിസം ആണോ അതോ സംഘികളുടെ നെഞ്ചത്ത് ചവിട്ടിയതോ എന്ന ചര്‍ച്ച എമ്പുരാന്റെ ആദ്യ ഷോയ്ക്ക് ശേഷം തന്നെ ഉയര്‍ന്നിരുന്നു. പിന്നാലെ സംഘികളുടെ രക്തം തിളയ്ക്കുകയും ചെയ്തു. സംഘപരിവാര്‍ അനുകൂലികളില്‍ നിന്നും സിനിമയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ സിനിമ മത്സരിച്ച് കാണാനും പ്രമോട്ട് ചെയ്യാനും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തി. ബിജെപി ശക്തമായി എതിര്‍ക്കുമ്പോള്‍ സിപിഎമ്മും കോണ്‍ഗ്രസും അടക്കം സിനിമ ഏറ്റെടുത്തു കഴിഞ്ഞു.

ബിജെപി നേതൃത്വ നിരയിലുള്ളവര്‍, സിനിമ കാണുമെന്നും മോഹന്‍ലാല്‍ അടുത്ത സുഹൃത്താണെന്നും പറഞ്ഞു കൊണ്ടാണ് എത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ സിനിമയെയും പൃഥ്വിരാജിനെയും കടന്ന് ആക്രമിച്ചു കൊണ്ടിരിക്കുകയാണ്. എമ്പുരാന്‍ രാഷ്ട്രീയ അജണ്ടയുള്ള സിനിമയാണെന്നും പൃഥ്വിരാജ് ഹിന്ദു വിരുദ്ധ നിലപാടിന് സിനിമ ഉയോഗിച്ചുവെന്നും മുഖപത്രത്തിലെ ലേഖനത്തില്‍ പറയുന്നു. മോഹന്‍ലാല്‍ സ്വന്തം ആരാധകരെ വഞ്ചിച്ചുവെന്നും ലേഖനത്തിലുണ്ട്. സിനിമയോട് കേരളത്തിലെ ബിജെപി നിലപാട് മയപ്പെടുത്തുമ്പോഴാണ് രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്എസ് രംഗത്തെത്തുന്നത്. സിനിമ ഇന്ത്യാ വിരുദ്ധ അജണ്ടയാണ്. ഹിന്ദുക്കളെ നരഭോജികളായി ചിത്രീകരിക്കുന്നുവെന്നും ഓര്‍ഗനൈസറിലെ ലേഖനത്തില്‍ പറയുന്നുണ്ട്.

സിനിമയ്‌ക്കെതിരെ യുവമോര്‍ച്ചയും പരസ്യമായി തന്നെ രംഗത്തെത്തിയിട്ടുണ്ട്. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഗണേഷ് ആണ് പൃഥ്വിരാജിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയിരിക്കുന്നത്. ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിന് ശേഷം പൃഥ്വിരാജിന്റെ സിനിമകളിലൂടെ പ്രക്ഷേപണം ചെയ്യപ്പെടുന്ന ആശയങ്ങള്‍ തികച്ചും ദേശവിരുദ്ധമാണ്. ‘കുരുതി’യും ‘ജനഗണമന’യും ‘എമ്പുരാനും’ വരെ എത്തി നില്‍ക്കുന്ന തീവ്രവാദ ആശയങ്ങളെ വെള്ളപൂശുന്ന കഥാതന്തുവാണ് പൃഥ്വിരാജിന്റെ സിനിമകളില്‍ ഉപയോഗിച്ചിരിക്കുന്നത്. ആടുജീവിതത്തിന്റെ ഷൂട്ടിനിടെ ജോര്‍ദാനില്‍ കുടുങ്ങിയ ഇദ്ദേഹം അവിടെ ആരൊക്കെയായിട്ടാണ് സമ്പര്‍ക്കം പുലര്‍ത്തിയിരുന്നത് എന്നത് അന്വേഷിക്കണം എന്നാണ് ഗണേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

പൃഥ്വിരാജിനെതിരെ മാത്രമല്ല, മോഹന്‍ലാലിന്റെ കേണല്‍ പദവി പോലും എടുത്ത് കളയണം എന്ന ആവശ്യങ്ങളും എത്തിക്കഴിഞ്ഞു. എമ്പുരാന്‍ ഇന്ത്യ ഭരിക്കുന്നവരെ അപകീര്‍ത്തിപ്പെടുത്തുന്ന സിനിമയാണെന്നും മോഹന്‍ലാലിന്റെ ലെഫ്റ്റനന്റ് കേണല്‍ പദവി തിരികെ വാങ്ങണം. കേന്ദ്രസര്‍ക്കാരിന്റെ ഭാഗമായി നില്‍ക്കുന്നവരെ അപഹസിക്കുന്ന സിനിമ മോഹന്‍ലാല്‍ അറിയാതെ ചെയ്‌തെന്ന് കരുതുന്നില്ല. എമ്പുരാന് മുടക്കിയ കോടികളില്‍ വിദേശ ഫണ്ട് ഉണ്ടോ എന്ന് അന്വേഷിക്കണം എന്നുമാണ് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം സി രഘുനാഥിന്റെ നിലപാട്. ലെഫ്റ്റനന്റ് കേണല്‍ പദവി ഒഴിവാക്കാന്‍ കോടതിയില്‍ പോകുമെന്ന് രഘുനാഥ് വ്യക്തമാക്കിയിട്ടുണ്ട്. ഇതേ ആവശ്യവുമായി കഴിഞ്ഞ ദിവസം സംവിധായകന്‍ രാമസിംഹനും എത്തിയിരുന്നു.

ഇതിനിടെ കഥ പോലും തനിക്ക് അറിയില്ലായിരുന്നു എന്ന് പറഞ്ഞ് നിര്‍മ്മാതാവ് ഗോകുലം ഗോപാലനും രംഗത്തെത്തിയിട്ടുണ്ട്. സിനിമ ആരെയും വേദനിപ്പിക്കാന്‍ എടുത്തതല്ല. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ വേണ്ട നടപടി സ്വീകരിക്കാന്‍ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ട്. പ്രേക്ഷകര്‍ സ്‌നേഹിക്കുന്ന താരങ്ങള്‍ അഭിനയിച്ച സിനിമ നിന്ന് പോകരുത് എന്ന് കരുതിയാണ് സിനിമയുമായി സഹകരിച്ചത്. സിനിമയ്ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് തന്നെ ആരും ഔദ്യോഗികമായി അറിയിച്ചിട്ടില്ല. സിനിമ കാണുന്നവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ വരുത്താന്‍ സംവിധായകനോട് പറഞ്ഞിട്ടുണ്ട് എന്നാണ് ഗോകുലം ഗോപാലന്റെ നിലപാട്. ലൈക പ്രൊഡക്ഷന്‍സ് അപ്രതീക്ഷിതമായി കൈ ഒഴിഞ്ഞപ്പോഴായിരുന്നു സിനിമയുടെ നിര്‍മ്മാണം ഏറ്റെടുത്ത് ഗോകുലം ഗോപാലന്‍ എത്തിയത്.

പൃഥ്വിരാജിനെ തേടി ഇനി ഇഡി എത്തുമോ എന്ന ആശങ്ക അടക്കം സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. അതുകൊണ്ട് തന്നെ ബോക്‌സ് ഓഫീസ് കളക്ഷന്‍ കുത്തനെ ഉയരുന്നുമുണ്ട്. ഷാരൂഖ് ഖാന്റെ ‘പഠാന്‍’ ആയിരം കോടി കയറിയത് ഒരു കാവി ബിക്കിനിയുടെ പുറത്താണ്. അതുകൊണ്ട് തന്നെ സംഘവിരുദ്ധത പറയുകയാണെങ്കില്‍ എളുപ്പം കോടികള്‍ നേടാമെന്ന് ഏവര്‍ക്കും അറിയാം. എന്നാല്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടത് തന്നെയാണ്. ‘കേരള സ്റ്റോറി’യും ‘കശ്മീര്‍ ഫയല്‍സും’ എത്തിയപ്പോഴുള്ള ഒരു സംരക്ഷണം എമ്പുരാനും വേണ്ടേ? സിനിമ, സിനിമയായി തന്നെ കാണണം.

Latest Stories

MI VS RCB: കിങ് മാത്രമല്ല ആര്‍സിബിക്ക് വേറെയുമുണ്ടെടാ പിള്ളേര്, വെടിക്കെട്ട് ബാറ്റിങ്ങുമായി പാട്ടിധാര്‍, ഓണ്‍ലി സിക്‌സ് ആന്‍ഡ് ഫോര്‍ മാത്രം, ബെംഗളൂരുവിന് കൂറ്റന്‍ സ്‌കോര്‍

ചൈന മുട്ടുമടക്കില്ല, ടിക് ടോക് വില്‍ക്കാത്തതിന്റെ കാരണം വ്യക്തമാക്കി ട്രംപ്

RCB VS MI: എന്തൊരടി, കിങിനോട് കളിച്ചാല്‍ ഇങ്ങനെ ഇരിക്കും, മുംബൈ ബോളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച് കോലി, ഈ ബൗളറിനും രക്ഷയില്ല

മലപ്പുറത്ത് വീട്ടില്‍ പ്രസവിച്ച യുവതി മരിച്ച സംഭവം; ഭര്‍ത്താവ് സിറാജ്ജുദ്ദീന്‍ പൊലീസ് കസ്റ്റഡിയില്‍

MI VS RCB: വിഘ്‌നേഷ് പുതൂരിന് സ്വപ്‌നതുല്ല്യമായ നേട്ടം, ഇതില്‍പരം എന്തുവേണം, മലയാളി താരം ഇന്നത്തെ രാത്രി മറക്കില്ല

അവരെന്നെ ജയിലിലടച്ചേക്കാം, അത് കാര്യമാക്കുന്നില്ല; അധ്യാപക നിയമനം റദ്ദാക്കിയ സംഭവത്തില്‍ പ്രതികരിച്ച് മമത ബാനര്‍ജി

MI VS RCB: ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ആദ്യം, ആര്‍ക്കും ഇല്ലാത്തൊരു റെക്കോഡ് ഇനി കോലിക്ക്, മുംബൈക്കെതിരെ കത്തിക്കയറി കിങ്, കയ്യടിച്ച് ആരാധകര്‍

MI VS RCB: അവന്റെ കാലം പണ്ടേ കഴിഞ്ഞതാണ്, ഇന്നത്തെ മത്സരം അവര്‍ തമ്മിലല്ല, കോലിയെയും സ്റ്റാര്‍ പേസറെയുംകുറിച്ച് മുന്‍ ഇന്ത്യന്‍ താരം

ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ ആര്‍എസ്എസ് ഗണഗീതം പാടിയ സംഭവം; കേസെടുത്ത് പൊലീസ്, ഗായകന്‍ ഒന്നാം പ്രതി

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്; മുന്‍കൂര്‍ ജാമ്യ ഹര്‍ജി പിന്‍വലിച്ച് ശ്രീനാഥ് ഭാസി