സുഹൃത്തുക്കള്‍ പോലും സത്യാവസ്ഥ അറിയാതെ പലതും പറഞ്ഞു, എനിക്ക് കോട്ടം തട്ടേണ്ടതൊക്കെ തട്ടിക്കഴിഞ്ഞു: അനില്‍ രാധാകൃഷ്ണ മേനോന്‍

പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍കോളജില്‍ അനില്‍ രാധാകൃഷ്ണമേനോന്റെയും ബിനീഷ് ബാസ്റ്റിന്റെയും പേരില്‍ നടന്ന പ്രശ്‌നങ്ങള്‍ വലിയ വിവാദമായിട്ട് ദിവസങ്ങള്‍ പിന്നിട്ടു. സോഷ്യല്‍മീഡിയയില്‍ വലിയ പ്രതിഷേധത്തിന് പാത്രമാകുമ്പോള്‍ രാധാകൃഷ്ണമേനോന് പറയാനുള്ളത് താന്‍ ബിനീഷിനെ അപമാനിച്ചിട്ടെന്നാണ്.

ഞാന്‍ ജാതിയോ മതമോ അങ്ങനെയുള്ള വര്‍ഗീയമായ യാതൊരു പരാമര്‍ശവും നടത്തിയിട്ടില്ല. ബിനീഷിനെ മൂന്നാംകിട നടനെന്ന് വിളിച്ച് അധിക്ഷേപിച്ചിട്ടില്ല. മനോരമയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു. തന്റെ സുഹൃത്തുക്കള്‍ പോലും സത്യാവസ്ഥ അറിയാതെ വിമര്‍ശിച്ചത് തന്നെ വിഷമിപ്പിച്ചെന്നും അദ്ദേഹം

വിഷമം എന്താണെന്നു വച്ചാല്‍ എന്റെ സിനിമാസുഹൃത്തുക്കളില്‍ പലരും ഒരുവശം മാത്രം കേട്ട് മനസ്സിലാക്കി എന്നോട് ഒരു വാക്കു പോലും ചോദിക്കാതെ പല പ്രസ്താവനകളും ഇറക്കി. ഇതുപോലുള്ള സംഭവങ്ങള്‍ ആര്‍ക്കും വരാം. ഒരു വശം മാത്രമല്ല, മറുവശം കൂടി അന്വേഷിക്കാനുള്ള സാവകാശം കാണിക്കണം. ആരും ഒരു ദിവസം അങ്ങനെ പൊട്ടിമുളച്ച് ഉണ്ടായതല്ല. ഇതു കൂടാതെ, എന്റെ മകനാണെന്നു കാരുതി ഒരു പാവം പയ്യന്റെ നേര്‍ക്കും തെറിവിളിയുണ്ടായി. അയാള്‍ എന്തു പിഴച്ചു? എല്ലാ ജാതിയിലും മതത്തിലും പെട്ടവരുമായി ഞാന്‍ ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട്. എന്റെ അസിസ്റ്റന്റ്‌സ് ആയി പല ജാതിയിലും മതത്തിലും പെട്ടവരുണ്ട്. അവരെല്ലാം എന്റെ വീട്ടിലാണ് താമസിക്കാറുള്ളത്. രാധാകൃഷ്ണ മേനോന്‍ പറഞ്ഞു.

Latest Stories

പഹൽഗാം ഭീകരാക്രമണം; രാഷ്ട്രപതിയെ കണ്ട്, സാഹചര്യങ്ങൾ വിശദീകരിച്ച് അമിത് ഷാ

'സുരക്ഷ വീഴ്ചയില്‍ ആഭ്യന്തര മന്ത്രാലയത്തിന് ഉത്തരവാദിത്തമില്ലേ?'; പഹല്‍ഗാമിലെ സെക്യൂരിറ്റി വീഴ്ചയെ കുറിച്ച് ചോദ്യം, മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ച് ബിജെപി പ്രവര്‍ത്തകര്‍

പഞ്ചാബ് അതിർത്തിയിൽ ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്ത് പാകിസ്ഥാൻ; മോചനത്തിനായി ഇരുസേനകളും തമ്മിൽ ചർച്ച നടക്കുന്നു

'കൂട്ടക്കൊല നടത്തി അവര്‍ക്ക് എങ്ങനെ അനായാസം കടന്നുകളയാന്‍ കഴിഞ്ഞു?; പാക് അതിര്‍ത്തിയില്‍ നിന്ന് ഇത്രയും ദൂരം ആയുധധാരികള്‍ എങ്ങനെ എത്തി?'; മറുപടി പറയാന്‍ കേന്ദ്രസര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് ഹരീഷ് വാസുദേവന്‍

ഇതാണ് വീട് പണിത അതിഥി തൊഴിലാളികള്‍; സന്തോഷം പങ്കുവച്ച് അര്‍ച്ചന കവി

സുരക്ഷ വീഴ്ചകൾ മറച്ചുവെക്കുന്നു, ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഭിന്നത വിതക്കുന്നു; പഹൽഗാം വിഷയത്തിൽ സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ്

പാകിസ്ഥാന്‍ സൈന്യവുമായി ബന്ധമില്ല, വിദ്വേഷ പ്രചാരണത്തിനായി വാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കുകയാണ്..; വിശദീകരണവുമായി പ്രഭാസിന്റെ നായിക

മലേഗാവ് സ്‌ഫോടനക്കേസിൽ മുൻ ബിജെപി എംപി പ്രഗ്യ സിങ് താക്കൂറിന് വധശിക്ഷ നൽകണമെന്ന് എൻഐഎ; മെയ് 8ന് വിധി പറയാൻ കോടതി

പാക് വ്യോമാതിര്‍ത്തി അടച്ചു; ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് അനുമതിയില്ല; പാകിസ്ഥാന്‍ തിരിച്ചടി ഭയക്കുന്നു; തീരുമാനം ദേശീയ സുരക്ഷ സമിതി യോഗത്തിന് പിന്നാലെ

പണം ലാഭിച്ച് പൗരൻമാരെ കൊലക്ക് കൊടുക്കുകയാണോ നിങ്ങൾ? കോവിഡിന് ശേഷമുള്ള ആർമി റിക്രൂട്മെന്റിനെ വിമർശിച്ച് മുൻ മേജർ ജനറൽ ജി.ഡി ബക്ഷി