ദര്‍ശന്റെ ഭാര്യയുമായി വാക്‌പോര്.. പ്രണയ റീലിനെതിരെ ആരാധകരും..; കൊലപാതകത്തിന് കൂട്ടുനിന്നത് ഫാന്‍സ് അസോസിയേഷനും; പവിത്രയുടെ ജീവിതം ചര്‍ച്ചയാകുന്നു

സൂപ്പര്‍ താരം ദര്‍ശന്‍ ആരാധകനെ കൊലപ്പെടുത്തിയ സംഭവം കന്നഡ സിനിമാലോകത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. ദര്‍ശനുമൊത്തുള്ള ചിത്രങ്ങള്‍ നടി പവിത്ര ഗൗഡ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതിനെ പിന്നാലെ പോസ്റ്റിട്ടും നേരിട്ട് അശ്ലീല സന്ദേശങ്ങള്‍ അയച്ചും രേണുകസ്വാമി അപമാനിച്ചതാണ് കൊലപാതക കാരണം. കൊലപാതകക്കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ദര്‍ശനും പവിത്രയും മജിസ്‌ട്രേട്ടിന് മുന്നില്‍ പൊട്ടിക്കരഞ്ഞു.

ഇരുവരെയും ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ദര്‍ശന്റെ മാനേജര്‍ പവന്റെ നിര്‍ദേശത്തെ തുടര്‍ന്ന് നടന്റെ ഫാന്‍സ് അസോസിയേഷന്‍ ചിത്രദുര്‍ഗ ജില്ലാ പ്രസിഡന്റ് രാഘവേന്ദ്രയാണ് കൊല്ലപ്പെട്ട രേണുക സ്വാമിയെ ദിവസങ്ങളോളം പിന്തുടര്‍ന്ന് പിടികൂടി ബെംഗളൂരുവില്‍ എത്തിച്ചത് എന്നാണ് വിവരം. ഭാര്യയുമായി അകന്നു താമസിക്കുന്ന ദര്‍ശനുമായി 10 വര്‍ഷമായി പവിത്ര ഗൗഡ അടുപ്പത്തിലാണ്. പവിത്രയും ദര്‍ശനുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലടക്കം സജീവമായിരിക്കുകയാണ്.

ചത്രിഗലു സാര്‍ ചതിഗ്രലു, ബത്താസ് എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് പവിത്ര. 18-ാം വയസില്‍ സഞ്ജയ് സിംഗ് എന്ന ചാമരാജ്‌പേട്ട സ്വദേശിയെ പവിത്ര വിവാഹം ചെയ്തു. പ്രണയ വിവാഹമായിരുന്നു. ദമ്പതികള്‍ക്ക് ഖുഷി ഗൗഡ എന്നൊരു മകളുണ്ട്. ഈ ബന്ധം അധികവര്‍ഷം നീണ്ടുനിന്നില്ല. വിവാഹമോചിതയായത് മുതല്‍ പവിത്ര മകള്‍ക്കൊപ്പമാണ് താമസം. 2017ല്‍ ദര്‍ശനൊപ്പമുള്ള ചിത്രം പവിത്ര ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പ്രൊഫൈല്‍ പിക് ആക്കിയതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം ചര്‍ച്ചയാകുന്നത്.

അന്ന് ആരാധകര്‍ ഇടഞ്ഞതോടെ പവിത്ര ചിത്രങ്ങള്‍ നീക്കം ചെയ്തു. എന്നാല്‍ കഴിഞ്ഞ ജനുവരിയില്‍ ദര്‍ശനൊപ്പമുള്ള പ്രണയനിമിഷങ്ങളുടെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള റീല്‍ പങ്കുവച്ച് 10 വര്‍ഷം പൂര്‍ത്തിയായെന്നും ഇനിയും ഒരുപാട് ദൂരം ഒന്നിച്ച് സഞ്ചരിക്കണമെന്നും പവിത്ര കുറിച്ചിരുന്നു. ദര്‍ശനുമായുള്ള ബന്ധത്തിന്റെ പേരില്‍ നടന്റെ ഭാര്യ വിജയലക്ഷ്മിയും പവിത്രയും തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. പവിത്രയ്ക്ക് മറുപടിയായി വിജയലക്ഷ്മി ദര്‍ശനും മക്കള്‍ക്കുമൊപ്പമുള്ള കുടുംബചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.

ഇത് മാത്രമല്ല, പവിത്രയുടെ ഭര്‍ത്താവ് സഞ്ജയ് സിംഗിനും മകള്‍ ഖുശിക്കൊമൊപ്പമുള്ള പഴയകാല ചിത്രവും വിജയലക്ഷ്മി പങ്കുവച്ചു. മറ്റൊരാളുടെ ഭര്‍ത്താവിനൊപ്പമുള്ള റീല്‍ പങ്കുവയ്ക്കുന്നതിന് മുമ്പ് ഈ സ്ത്രീ വിവാഹിതയാണെന്ന കാര്യം ഓര്‍മിക്കുന്നത് നല്ലതായിരിക്കും. സ്വന്തം താല്‍പര്യങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും വേണ്ടി തന്റെ ഭര്‍ത്താവിനെ ഈ സ്ത്രീ ഉപയോഗിക്കുകയാണ് എന്നു പറഞ്ഞായിരുന്നു വിജയലക്ഷ്മിയുടെ പോസ്റ്റ്. പവിത്രയ്‌ക്കെതിരെ നിയമപരമായി നീങ്ങും എന്നും വിജയലക്ഷ്മി വ്യക്തമാക്കി.

സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി ചെയ്തതല്ല, സ്‌നേഹവും കരുതലുമാണ് തങ്ങളുടെ ബന്ധത്തിന്റെ അടിസ്ഥാനമെന്നും 10 വര്‍ഷം ഒന്നിച്ച് ജീവിക്കുക എന്നത് ചെറിയ കാര്യമല്ലെന്നും പറഞ്ഞാണ് പവിത്ര ഇതിനെതിരെ രംഗത്തെത്തിയത്. ദര്‍ശന് പിറന്നാള്‍ പാര്‍ട്ടി ഒരുക്കിയതും പവിത്രയാണ്. പവിത്രയുടെ മകളുടെ പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത് ദര്‍ശന്‍ ഡാന്‍സ് ചെയ്യുന്ന വീഡിയോയും പുറത്തെത്തിയിരുന്നു. 2000 മെയ് 14ന് ആയിരുന്നു ദര്‍ശന്റേയും വിജയലക്ഷ്മിയുടേയും വിവാഹം. 2011ല്‍ ദര്‍ശനെതിരെ ശാരീരിക പീഡനത്തിന് വിജയലക്ഷ്മി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ദര്‍ശന്‍ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. ഈ കൊലപാതക വാര്‍ത്തയോട് വിജയലക്ഷ്മി പ്രതികരിച്ചിട്ടില്ല.

Latest Stories

നിങ്ങൾ ഇല്ലാതെ ടി 20 ഒരു രസമില്ല, ആരാധകരുടെ ചോദ്യത്തിന് തകർപ്പൻ ഉത്തരം നൽകി രോഹിത് ശർമ്മ; ഇതാണ് കാത്തിരുന്ന മറുപടി

പുത്തൻ ജാപ്പനീസ് എസ്‌യുവിക്ക് സ്വിഫ്റ്റിനേക്കാൾ വിലകുറവ്!

"ക്ലബ് വിട്ട് പോയതിന് ശേഷം ലയണൽ മെസി ഞങ്ങളെ അപമാനിച്ചു" സൂപ്പർ താരത്തിനെതിരെ ആഞ്ഞടിച്ച് പിഎസ്ജി ചെയർമാൻ നാസർ അൽ-ഖലീഫി

തമ്മില്‍ പുണര്‍ന്നിട്ടും ഒന്നാവാത്ത സമുദ്രങ്ങള്‍? നിഗൂഢതയുടെ മറവിലെ കഥ!

ഇന്ത്യൻ ഡിസൈനറുടെ കരവിരുത്; ദീപാവലി ആഘോഷിക്കാൻ ലെഹങ്കയണിഞ്ഞ ബാർബി പാവകൾ !

ലൊക്കേഷനില്‍ വച്ച് വേദന വന്നതല്ല, രജനി സാറിന്റെ ചികിത്സ നേരത്തെ തീരുമാനിച്ചതാണ്: ലോകേഷ് കനകരാജ്

അവനെ ഇനി കമന്ററി ബോക്സിന്റെ പ്രദേശത്ത് അടുപ്പിക്കരുത്, ഇങ്ങനെയും ഉണ്ടോ അഹങ്കാരം; സഞ്ജയ് മഞ്ജരേക്കറിന് കിട്ടിയത് വമ്പൻ പണി

നിങ്ങളുടെ കുട്ടികള്‍ തീവ്രവാദികളാകും, ജിഹാദി എന്നൊക്കെ മെസേജുകള്‍ വന്നു, ഇത് നിരാശാജനകമാണ്: പ്രിയാമണി

'ചട്ടം ഇരുമ്പ് ഉലക്ക ഒന്നുമല്ലല്ലോ, പിണറായിക്ക് ഇളവ് നൽകി'; സിപിഎമ്മിലെ പ്രായപരിധിക്കെതിരെ ജി സുധാകരന്‍

അപമാനിതനായി, വേദനിച്ചു എന്നത് സത്യം തന്നെ.. പക്ഷെ വിവാദം കത്തിക്കാന്‍ മനപൂര്‍വ്വം നില്‍ക്കാഞ്ഞതാണ്; കോളേജില്‍ നിന്നും ഇറക്കിവിട്ട സംഭവത്തില്‍ ബിബിന്‍ ജോര്‍ജ്