'ഒരിക്കെ മരിച്ചുവെന്ന് വിധിയെഴുതി'; ഒന്നല്ല രണ്ട് പിറന്നാളാണ് അമിതാഭ് ബച്ചൻ ആഘോഷിക്കുന്നത്; പിന്നിലെ കാരണമിത്!!!

ബോളിവുബോളിവുഡിന്റെ ‘ആം​ഗ്രി യങ് മാൻ’, ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേ കാണു. ബോളിവുഡിലെ ക്ഷുഭിത യൗവനമായി നിറഞ്ഞു നിന്ന അമിതാഭ് ബച്ചൻ. പതിറ്റാണ്ടുകള്‍ നീണ്ട സിനിമ ജീവിതത്തില്‍ ബച്ചൻ അഭിനയിച്ച് തീര്‍ത്ത കഥാപാത്രങ്ങള്‍ നിരവധിയാണ്. ഇന്നും ആ പകര്‍ന്നാട്ടത്തിന് കോട്ടം തട്ടിയിട്ടില്ല. ബിഗ് ബിയായി ബോളിവുഡിന്റെ കാരണവര്‍ സ്ഥാനത്ത് തുടരുകയാണ് അമിതാഭ് ബച്ചൻ.

അഭിനയത്തെ മാത്രമല്ല ആക്ഷനേയും ബച്ചന്റെ പ്രായം തളര്‍ത്തിയിട്ടില്ല. ഏറ്റവും അവസാനം പുറത്തിറങ്ങിയ കല്‍ക്കി 2898ലൂടെ വീണ്ടും ആക്ഷന്‍ താരമായി എത്തി അമ്പരപ്പിച്ചിരുന്നു. ഇന്ത്യൻ സിനിമയുടെ ബിഗ്ബിക്ക് ഇന്ന് (വെള്ളിയാഴ്ച) 82-ാം പിറന്നാളാണ്. ഈ ദിനത്തിന് പുറമേ മറ്റൊരു ദിവസവും അമിതാഭ് ബച്ചനും ആരാധകരും പിറന്നാൾ ആഘോഷിക്കാറുണ്ട്. അതിന് പിന്നിൽ ഒരു കാരണവുമുണ്ട്. 1942 ഒക്ടോബർ 11-നാണ് അമിതാഭ് ബച്ചൻ ജനിക്കുന്നത്. എന്നാൽ ഒക്ടോബർ 11 മാത്രമല്ല ഓഗസ്റ്റ് 2-ാം തിയതിയും ബച്ചൻ പിറന്നാൾ ആഘോഷം നടത്താറുണ്ട്. എന്താണെന്നല്ലേ….

1982 -ൽ കൂലി എന്ന സിനിമയുടെ ചിത്രീകരണവേളയിൽ ഗുരുതരമായി പരിക്കേറ്റ ബച്ചൻ അവിശ്വസനീയമാംവിധമാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ആ സംഭവത്തിന്റെ ഓർമയ്ക്കെ‌ന്നോണമാണ് ഓഗസ്റ്റ് 2-ാം തിയതിയും താരം രണ്ടാം പിറന്നാളായി ആഘോഷിക്കുന്നത്. കൂലി എന്ന സിനിമയിലെ ഒരു ആക്ഷൻരംഗത്തിൻ്റെ ചിത്രീകരണത്തിനിടയിലാണ് അമിതാഭ് ബച്ചന് ഗുരുതരമായി പരിക്കേൽക്കുന്നത്. ടൈമിങ് പിഴച്ചതോടെ സഹതാരത്തിൽ നിന്ന് ബച്ചന്റെ വയറിന് അടിയേറ്റു. പിന്നാലെ ബച്ചൻ ബോധംകെട്ടുവീണു.

ആദ്യം ബെംഗളൂരുവിലെ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. അവിടെവെച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പിന്നീട് മുംബൈയിലെ ആശുപത്രിയിലേക്കും കൊണ്ടുപോയി. വയറിലെ അമിതരക്തസ്രാവം ബച്ചന്റെ ആരോഗ്യനില സങ്കീർണമാക്കി. ബച്ചൻ മരിച്ചുവെന്ന് വരെ അന്ന് ഡോക്ടർമാർ വിധിയെഴുതി. എന്നാൽ ഡോക്‌ടർമാരുടെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ ബച്ചൻ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഓഗസ്റ്റ് 2- നായിരുന്നു അത്. പുനർജന്മമെന്നോണമാണ് ഈ ദിനം ബച്ചൻ വീണ്ടും ജീവിതത്തിലേക്ക് കടന്ന് വരുന്നത്. രണ്ടാം പിറന്നാളായി ആഘോഷിക്കുന്ന ഈ ദിവസം ബച്ചന് ആരാധകർ ആശംസകൾ നേരാറുണ്ട്.

Latest Stories

അതിർത്തിയിൽ എല്ലാം ശാന്തം, ഇന്ത്യ- പാക് ഡിജിഎംഒ തല ചർച്ച ഇന്ന്; നിലപാട് വ്യക്തമാക്കാൻ രാജ്യം

വിജിലൻസ് അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് ഇന്ന് കോടതിയിൽ, എഡിജിപി അജിത് കുമാറിന് അതിനിർണായകം

ആക്രമണം നടത്തി എവിടെ വരെ ഓടിയാലും ഇന്ത്യ പിന്തുടര്‍ന്ന് വേട്ടയാടും, ഭീകരര്‍ക്ക് ശക്തമായ മറുപടി സൈന്യം നല്‍കിയെന്ന് പ്രതിരോധ മന്ത്രി

പാക് പ്രകോപനം തുടര്‍ന്നാല്‍ തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം, തുടര്‍ ചര്‍ച്ചകള്‍ നാളെ, മൂന്ന് സേനകളും സംയുക്തമായി പ്രവര്‍ത്തിച്ചുവെന്നും പ്രതിരോധ സേന

തിരുവനന്തപുരം വിമാനത്താവളത്തിന്റെ 3 കി.മീ ചുറ്റളവില്‍ റെഡ് സോണ്‍, തലസ്ഥാന നഗരിയില്‍ ഡ്രോണ്‍ പറത്തുന്നതിന് നിയന്ത്രണം

അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു, ഇന്ത്യയുടെ തിരിച്ചടിയില്‍ 40ഓളം പാക് സൈനികരും കൊല്ലപ്പെട്ടു, 9 വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തുവെന്നും പ്രതിരോധ സേന

ഓപ്പറേഷന്‍ സിന്ദൂര്‍ ലക്ഷ്യമിട്ടത് ഭീകരകേന്ദ്രങ്ങള്‍ മാത്രം, ഇന്ത്യയുടെ തിരിച്ചടി കൃത്യവും നിയന്ത്രിതവും, ഒമ്പതിലധികം തീവ്രവാദകേന്ദ്രങ്ങള്‍ തകര്‍ത്തു, നൂറിലധികം ഭീകരരെ വധിച്ചു

INDIAN CRICKET: അവന് പകരം മറ്റൊരാള്‍ അത് കുറച്ച് ബുദ്ധിമുട്ടേറിയ കാര്യമാവും, ആ താരം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തത്, തുറന്നുപറഞ്ഞ് മുന്‍താരം

യുക്രൈനുമായി നേരിട്ട് ചര്‍ച്ചയാകാമെന്ന് പുടിന്‍; പോസിറ്റിവ് തീരുമാനം, പക്ഷേ ആദ്യം വെടിനിര്‍ത്തല്‍ എന്നിട്ട് ചര്‍ച്ചയെന്ന് സെലന്‍സ്‌കി

വടകരയിൽ കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് അപകടം; കാർ യാത്രക്കാരായ 4 പേർക്ക് ദാരുണാന്ത്യം