സീൻ വിശദീകരിക്കുന്നതിനിടെ കവിളത്ത് ചുംബിച്ചു; നടിയുടെ പരാതിയിൽ സംവിധായകൻ അരിന്ദം ശീലിനെ പുറത്താക്കി

ഷൂട്ടിങ്ങ് സമയത്ത് അപമര്യാദയായി പെരുമാറിയെന്ന് നടി പരാതി ഉന്നയിച്ചതിനെത്തുടർന്ന് പ്രശസ്‌ത ബംഗാളി സംവിധായകൻ അരിന്ദം ശീലിനെ പുറത്താക്കി ഡയറക്ടേഴ്‌സ് ഗിൽഡ് സംഘടന. നടി ഉന്നയിച്ച പരാതി അതീവ ഗുരുതരമാണെന്ന് കണ്ടാണ് തീരുമാനം. സീൻ വിശദീകരിക്കുന്നതിനിടെ കവിളത്ത് ചുംബിച്ചുവെന്നാണ് നടിയുടെ പരാതി.

ഡയറക്ടേഴ്‌സ് അസോസിയേഷൻ ഓഫ് ഈസ്റ്റേൺ ഇന്ത്യയാണ് സംവിധായകൻ അരിന്ദം ശീലിനെതിരെ നടപടിയെടുത്തത്. മഹിളാ കമ്മിഷനിലാണ് നടി പരാതി നൽകിയത്. നിരപരാധിത്വം തെളിയിക്കുന്നതുവരെ ശീലിന് സംഘടനയിൽ അംഗത്വമോ പരിഗണനയോ ലഭിക്കില്ലെന്ന് ഗിൽഡ് അധ്യക്ഷൻ സുബ്രത സെൻ പറഞ്ഞു. വിശ്വാസയോഗ്യമായ തെളിവോടെ ഏതു പരാതി ലഭിച്ചാലും നടപടി ഉണ്ടാകുമെന്നും സുബ്രത സെൻ പറഞ്ഞു.

സംവിധായകൻ അരിന്ദം ശീലിനെതിരെ തെളിവുണ്ടെന്ന് പ്രഥമ ദൃഷ്‌ട്യാ കണ്ടെത്തിയെന്ന് ഗിൽഡ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. അരിന്ദം ശീലിന്റെ്റെ സിനിമാ സെറ്റിൽവെച്ച് ഏതാനും മാസങ്ങൾക്കുമുൻപാണ് വിവാദസംഭവം നടന്നത്. സംഭവത്തിന് പിന്നാലെ നടി മഹിളാ കമ്മീഷനിൽ പരാതി നൽകുകയായിരുന്നു. പരാതി സ്വീകരിച്ച കമ്മീഷൻ ശീലിന്റേതുൾപ്പെടെ മൂന്ന് ഹിയറിങ്ങുകളാണ് നടത്തിയത്.

അതിനിടെ വെള്ളിയാഴ്ച‌ കമ്മീഷനുമുന്നിൽ വീണ്ടും ഹാജരായ അരിന്ദം ശീൽ മാപ്പുപറഞ്ഞു. തന്റെ പെരുമാറ്റത്തിലൂടെ ആ താരത്തിന് ഏതെങ്കിലുംതരത്തിലുള്ള അപമാനം നേരിടേണ്ടിവന്നിട്ടുണ്ടെങ്കിൽ ആത്മാർത്ഥമായി മാപ്പുചോദിക്കുന്നു എന്ന് അരിന്ദം ശീൽ പറഞ്ഞു. ഈ സാഹചര്യത്തിൽ കൂടിയാണ് സംവിധായക സംഘടന അരിന്ദം ശീലിനെ പുറത്താക്കിയത്. അതേസമയം തൻ്റെ വാദം കേൾക്കാതെയാണ് ഗിൽഡ് നടപടിയെടുത്തതെന്നാണ് അരിന്ദം ശീലിന്റെ ആരോപണം.

Latest Stories

IND vs BAN: ആദ്യ ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനിൽ ആ രണ്ട് മാച്ച് വിന്നർമാര്‍ ഉണ്ടാവില്ല!; സ്ഥിരീകരിച്ച് ഗംഭീര്‍

ഹേമ കമ്മിറ്റി റിപ്പോർട്ട്: നിർണ്ണായകമായ 20-ലധികം സാക്ഷിമൊഴികളിൽ എസ്ഐടി നടപടിയെടുക്കും

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം ഡേവിഡ് ബെക്കാമിൻ്റെ മകൻ 22-ആം വയസ്സിൽ ഫുട്‌ബോളിൽ നിന്ന് വിരമിച്ചതായി റിപ്പോർട്ട്

'സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ നല്‍കുന്നു'; എല്ലാ ജില്ലാ കേന്ദങ്ങളിലും പ്രതിഷേധം; പ്രത്യക്ഷസമരവുമായി ഡിവൈഎഫ്‌ഐ

ലെബനനിലെ ആഭ്യന്തരസുരക്ഷ അപകടത്തില്‍; ഇലട്രോണിക്ക് ഉപകരണങ്ങളുടെ പൊട്ടിത്തെറിയില്‍ ഞെട്ടി ഹിസ്ബുള്ള; വാക്കി ടോക്കി സ്‌ഫോടനത്തില്‍ മരണം 14 കടന്നു

പി ജയരാജന്റെ പ്രസ്താവനയ്ക്ക് പിണറായി മറുപടി പറയണം; സത്യം അറിയാന്‍ പൊതുജനങ്ങള്‍ക്ക് താത്പര്യമുണ്ടെന്ന് വിഡി സതീശന്‍

"അദ്ദേഹം മാഞ്ചസ്റ്റർ വിട്ടപ്പോൾ എനിക്ക് വളരെ ആശ്വാസം തോന്നി" - ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് പുറത്തായതിനെക്കുറിച്ച് ജോർജിന റോഡ്രിഗസ്

ലെബനനില്‍ പേജറിന് പിന്നാലെ വാക്കിടോക്കികളും പൊട്ടിത്തെറിച്ചു; മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; സ്‌ഫോടനത്തിന്റെ തല മൊസാദോ?

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; അപ്രായോഗികമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കുറിച്ച് വിചിത്രമായ അവകാശവാദവുമായി ജോർജിന റോഡ്രിഗസ്